Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡിലെ കൃഷി നാശം; ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു

ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 12:55 pm IST
in Kerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഇടുക്കി: ഗ്യാപ്പ് റോഡില്‍ ഉണ്ടായ കൃഷിനാശം സംബന്ധിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വലിയ നാശമുണ്ടായതിനാല്‍ ഏക്കറിന് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി രണ്ട് ലക്ഷം നല്‍കാമെന്നാണ് കരാറുകാരന്‍ അറിയിച്ചത്.

അശാസ്ത്രീയ നിര്‍മ്മാണം മൂലം മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി വന്‍ കൃഷിനാശമുണ്ടായ മേഖലയാണിത്. ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. രണ്ട് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

മന്ത്രി എം.എം. മണി, എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോണ്‍ട്രാക്ടര്‍, ദേശീയപാത അതോറ്ററി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച യോഗം ഗാന്ധി ജയന്തി ദിനത്തില്‍ വിളിച്ച് ചേര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ് യോഗം വിളിച്ചത്. ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു. ജില്ലാ കളക്ടറും മന്ത്രിയും വലിയ തോതില്‍ കൃഷി നാശമുണ്ടായതായി യോഗത്തില്‍ പറഞ്ഞു. ഓണ്‍ലൈനായി കളക്ടറേറിലും ദേവികുളത്തുമായാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 250000 രൂപ നിരക്കിലാണ്. ഇത് മതിയാകിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തും, കരാറുകാരനും ഒപ്പമുണ്ടാകും.

അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം കരാറുകാരന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മാസങ്ങളായി കയ്‌പ്പുനീര്‍ കുടിക്കുകയാണ് കര്‍ഷകര്‍. അതേ സമയം ഇത്രയും വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല.

Tags: krishiidukkicultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.