Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പാമ്പ് കടിയേറ്റു മരിച്ച ദീപകിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം; വീടിന് പണമില്ല

പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് പാവങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയില്‍ തറ പൂര്‍ത്തിയാക്കിയ കുടുംബത്തോട് പണം തരാന്‍ വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:58 am IST
in Kasargod

കാസര്‍കോട്: പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് പാവങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയില്‍ തറ പൂര്‍ത്തിയാക്കിയ കുടുംബത്തോട് പണം തരാന്‍ വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്‍മകജെ പഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിയിലെ കാന്തപ്പ-കുസുമം ദമ്പതികളും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം പഞ്ചായത്ത് അധികൃതരുടെ അനാവസ്ഥകൊണ്ട് നരകിക്കുകയാണ്. 2019 സപ്തംബര്‍ നാലിന് പുലര്‍ച്ചെയാണ് രണ്ടുവയസുകാരനായ മകന്‍ ദീപക് പാമ്പ് കടിയേറ്റു മരിച്ചത്. ചെറ്റക്കുടിലില്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പാമ്പ് കടിക്കുകയായിരുന്നു.
തുടര്‍ന്നാണ് അടച്ചുറപ്പ് പോലും ഇല്ലാതെ ഓലക്കുടിലില്‍ കഴിയുന്ന പട്ടികജാതി കുടുംബത്തിന്റെ കണ്ണീര്‍കഥകള്‍ പുറംലോകം അറിഞ്ഞത്. ബിജെപി നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ രൂപവാണി ആര്‍ ഭട്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് റവന്യു, വനം, പട്ടികജാതി, ശിശുക്ഷേമ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോളനിയിലെത്തുകയും ദുരിതം നേരിട്ടു ബോദ്ധ്യപ്പെടുകയും ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് കോളനിയില്‍ നടപ്പാക്കി തുടങ്ങിയ ഒരു കോടിയുടെ വികസന പദ്ധതികളുടെ ഒപ്പം വീട് നിര്‍മ്മാണം ആരംഭിക്കാനും നടപടിയായി.

വീട് പാസായെന്നും തറ കെട്ടാന്‍ തുടങ്ങിക്കോ എന്നും സെക്രട്ടറി കാന്തപ്പയെ അറിയിച്ചു. പഞ്ചായത്തില്‍ എഗ്രിമെന്റ് വെച്ച ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ തറ കെട്ടി. നാല് മാസം കഴിഞ്ഞിട്ടും കുടുംബത്തിന് ചില്ലിക്കാശ് നല്‍കിയില്ല. നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു നിര്‍വ്വഹണ ഉദ്യോഗസ്ഥനെ നിയോഗിച്ച പദ്ധതി നിയമാനുസരണം അല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ വീട് നിര്‍മ്മാണത്തിന് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മാസങ്ങളോളം ഈ കുടുംബത്തെ ഉരുട്ടിയത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ആ വാദം പൊളിഞ്ഞിരുന്നു. തുടര്‍ന്നാണ് പദ്ധതി തന്നെ പൊളിയാണെന്ന് പറഞ്ഞു തറ കെട്ടിയിട്ടും കാന്തപ്പയ്‌ക്ക് വീട് നിര്‍മ്മാണത്തിന് പണം നിഷേധിക്കുന്നത്.

കജംപാടി കോളനിയിലെ കാന്തപ്പയുടെ കുടുംബത്തിന് ബോധപൂര്‍വ്വം നീതി നിഷേധിക്കുകയാണ്. വീടിന് പണം നല്‍കാതിരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഉന്നയിക്കുന്ന വാദം വിചിത്രമാണ്. ആസൂത്രണ സമിതി പാസാക്കിയ പദ്ധതി നിയമാനുസരണം അല്ലെന്ന് ഇപ്പോള്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നാണ് വാര്‍ഡ് അംഗം രൂപവാണി ആര്‍ ഭട്ട് പറയുന്നത്.
 

Tags: കേരള സര്‍ക്കാര്‍കുടുംബംpinarayiSnakekasargodPinarayi Vijayanhousedeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.