Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അംഗണ്‍വാടികളിലും കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്നതിന് നൂറുദിന പ്രചാരണ പരിപാടിക്ക് ഒക്ടോബര്‍ 2ന് തുടക്കംകുറിക്കും

ഗംഗയുടെ ഉത്ഭവസ്ഥാനമായ ഉത്തരാഖണ്ഡില്‍ നിന്ന് പശ്ചിമബംഗാളില്‍ എത്തുന്നതുവരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ 50 ശതമാനത്തോളം ജനസംഖ്യയുടെ നിലനില്‍പ്പിന് ഗംഗാനദി ശുചിത്വ പൂര്‍ണമായിരിക്കേണ്ടതിന്റെ പ്രാധാന്യം മോദി എടുത്തുപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 08:10 pm IST
in Education

ന്യൂദല്‍ഹി:രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ജല്‍  ജീവന്‍ പദ്ധതിയുടെ  കീഴില്‍ കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്നതിന് നൂറുദിന പ്രചാരണ പരിപാടിക്ക് ഒക്ടോബര്‍  2 മുതല്‍ തുടക്കം കുറിക്കും.ഉത്തരാഖണ്ഡില്‍  നമാമിഗംഗ  പദ്ധതിയുടെ കീഴിലുള്ള ആറ് പ്രധാന പദ്ധതികള്‍  ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി  നരേന്ദ്ര മോദി പറഞ്ഞു. 

 രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് ജല്‍  ജീവന്‍  പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഓരോ തുള്ളി വെള്ളവും  സംരക്ഷിക്കുന്നതിന് ജല്‍ ജീവന്‍  മിഷന്റെ  പുതിയ ലോഗോ  പ്രചോദനമാകും എന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍  മിഷന്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ ഗ്രാമപഞ്ചായത്തുകള്‍ക്കും  ഗ്രാമീണര്‍ക്കും എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരം,  പൈതൃകം,  വിശ്വാസം എന്നിവയുടെ തിളങ്ങുന്ന പ്രതീകമായി ഗംഗാനദി നിലകൊള്ളുന്ന വിധം ‘റോവിംഗ്  ഡൗണ്‍ ദി  ഗംഗ’ എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി മോദി പറഞ്ഞു.

 ഗംഗയുടെ ഉത്ഭവസ്ഥാനമായ ഉത്തരാഖണ്ഡില്‍ നിന്ന് പശ്ചിമബംഗാളില്‍ എത്തുന്നതുവരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ 50 ശതമാനത്തോളം ജനസംഖ്യയുടെ നിലനില്‍പ്പിന് ഗംഗാനദി ശുചിത്വ പൂര്‍ണമായിരിക്കേണ്ടതിന്റെ പ്രാധാന്യം  മോദി എടുത്തുപറഞ്ഞു.

 ഏറ്റവും ബൃഹത്തായ സംയോജിത നദീസംരക്ഷണ പദ്ധതിയായ നമാമി ഗംഗ, ഗംഗാനദിയുടെ ശുചീകരണത്തോടൊപ്പം പരിപാലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഈ  പുതു ചിന്തയും സമീപനവും  ഗംഗാനദിക്ക് നവചൈതന്യം തിരികെ കൊണ്ടുവന്നു. പൊതുജന പങ്കാളിത്തവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ  പഴയ രീതി തിരഞ്ഞെടുത്തിരുന്നു എങ്കില്‍  സ്ഥിതി ഇപ്പോഴത്തെതേതിലും മോശമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 ലക്ഷ്യ സാക്ഷാത്കാരത്തിന് ഗവണ്‍മെന്റ് നാല് നയങ്ങളില്‍ ഊന്നിയാണ് മുന്നോട്ട്  പോകുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

ഒന്ന് -മലിനജലം ഗംഗയിലേക്ക് ഒഴുകുന്നത്  തടയാന്‍ മാലിന്യ ജല സംസ്‌കരണ ശൃംഖല രൂപീകരിക്കും.

 രണ്ട് – അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ ശൃംഖല രൂപീകരിക്കുന്നത്.

 മൂന്ന്- ഗംഗാ നദിയുടെ തീരത്തുള്ള 100 വന്‍നഗരങ്ങളും  അയ്യായിരത്തോളം ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്തമാക്കും.  

നാല് -ഗംഗയുടെ പോഷക നദികളില്‍ മലിനീകരണം കുറയ്‌ക്കാന്‍ ഉള്ള എല്ലാ നടപടികളും സ്വീകരിക്കും.

 നമാമി ഗംഗയുടെ കീഴില്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍  പൂര്‍ത്തിയാക്കുകയോ  പുരോഗമിക്കുകയോ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നടപടികളിലൂടെ കഴിഞ്ഞ ആറുവര്‍ഷമായി ഉത്തരാഖണ്ഡിലെ മലിനജലസംസ്‌കരണ ശേഷി നാലുമടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

 ഗംഗയിലേക്ക് ഒഴുകിയിരുന്ന 130ഓളം മലിനജല ഓടകള്‍ അടയ്‌ക്കാന്‍ ഉള്ള ശ്രമങ്ങളെ പറ്റി അദ്ദേഹം വിശദീകരിച്ചു. 

 പ്രയാഗ് രാജ്  കുംഭമേളക്ക്  എത്തുന്ന തീര്‍ത്ഥാടകരെ പോലെ ഉത്തരാഖണ്ഡിലെത്തുന്ന ഹരിദ്വാര്‍ കുംഭമേള  തീര്‍ഥാടകര്‍ക്കും നിര്‍മ്മലമായ ഗംഗാനദി അനുഭവവേദ്യമാകണം .ഗംഗാനദിയിലെ നൂറുകണക്കിന് കടവുകളുടെ സൗന്ദര്യവല്‍കരണവും ഹരിദ്വാറില്‍  ആധുനിക നദീതട വികസനവും  നടപ്പാക്കും. ഗംഗ അവലോകന്‍  മ്യൂസിയം, തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതോടൊപ്പം ഗംഗാനദിയുടെ പൈതൃകത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും.

 ഗംഗാ നദിയുടെ ശുചീകരണത്തോടൊപ്പം ഗംഗാതടത്തിലെ  മുഴുവന്‍ സാമ്പത്തികവും പാരിസ്ഥിതികപരവുമായ വികസനത്തിന് നമാമി ഗംഗ ലക്ഷ്യമിടുന്നു. ജൈവ കൃഷിയും ആയുര്‍വേദ കൃഷിയും  പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് സമഗ്രപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ച മിഷന്‍ ഡോള്‍ഫിന്‍ പദ്ധതിയെ ഇത് സഹായിക്കും.

 ജലംപോലെ,  പ്രധാന വിഷയങ്ങളില്‍ തൊഴില്‍ വിഭജനം പല വകുപ്പുകളിലും മന്ത്രാലയങ്ങളുമായി ചിതറി പോകുന്നത് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏകോപനവും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും. തല്‍ഫലമായി കുടിവെള്ളം,  ജലസേചനം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. സ്വാതന്ത്ര്യാനന്തരം ഇനിയും 15 കോടിയോളം കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഈ വെല്ലുവിളികളെയെല്ലാം പരിഹരിക്കുന്നതിനും പോരായ്‌മകള്‍ നികത്തുന്നതിനും ആണ് ജല്‍ശക്തി മന്ത്രാലയം രൂപീകരിച്ചത് . രാജ്യത്തെ എല്ലാ വീടുകള്‍ക്കും കുടിവെള്ള പൈപ്പ്കണക്ഷന്‍ നല്‍കാനാണ് മന്ത്രാലയം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ജല്‍  ജീവന്‍ പദ്ധതിയിലൂടെ പ്രതിദിനം ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നുണ്ട്,ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടിയോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു.

 മുന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ ജല സമിതികളും ഉപയോക്താക്കളും പദ്ധതിയുടെ അടിസ്ഥാന തലം മുതലുള്ള നിര്‍വഹണ പുരോഗതിയില്‍ ഇടപെടുന്നുണ്ട്. ജല സമിതികളില്‍  50 ശതമാനമെങ്കിലും വനിതകള്‍ ആയിരിക്കണമെന്നും പദ്ധതിയില്‍  നിര്‍ദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം  ജല സമിതികള്‍ക്കും  ഗ്രാമ പഞ്ചായത്തുകള്‍ക്കും ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹരിദ്വാറില്‍  ഗംഗാനദിയെ പറ്റിയുള്ള പ്രഥമ മ്യൂസിയം- ‘ഗംഗ അവലോകന്‍ ‘ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജല്‍ ജീവന്‍ മിഷന്റെ പുതിയ ലോഗോയും ‘റോവിങ് ഡൗണ്‍ ദി ഗംഗ’ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. ജല്‍ ജീവന്‍  മിഷന് കീഴില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും  ജല സമിതികള്‍ക്കുo വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം പുറത്തിറക്കി.

Tags: drinkingwaterമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.