Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരകൃപയുടെ അനുഭവം

വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്‍ക്കുമ്പോള്‍, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 29, 2020, 03:00 am IST
in Samskriti

വിവേകാനന്ദസ്വാമികള്‍ക്ക് തന്റെ ഭാരതപര്യടനകാലത്ത് ഈശ്വരകൃപ അനുഭവമായ സംഭവങ്ങള്‍ അനേകമാണ്. തന്റെ തീര്‍ത്ഥാടനകാലത്തൊരിക്കല്‍ പണം കൊണ്ടുനടക്കില്ലെന്ന് സ്വാമിജി പ്രതിജ്ഞയെടുത്തു. ആരെങ്കിലും തീവണ്ടി ടിക്കറ്റു കൊടുത്താല്‍ അദ്ദേഹം സ്വീകരിക്കും. അല്ലെങ്കില്‍ സഞ്ചരിക്കേണ്ട ദൂരം മുഴുവന്‍ നടക്കും. ഒരിക്കല്‍ അങ്ങനെ ആരോ ടിക്കറ്റു വാങ്ങിക്കൊടുത്തതുകൊണ്ട് അദ്ദേഹം തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്നു. വേനല്‍ക്കാലം, ഉച്ചസമയം. നല്ല ചൂടുണ്ട്. സ്വാമിജിയുടെ കൈവശം വെള്ളവുമില്ലായിരുന്നു. തീവണ്ടിയില്‍ സ്വാമിജിയുടെ എതിര്‍വശത്ത് ഒരു വ്യാപാരി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് സംന്യാസിമാരെ ഇഷ്ടമില്ല. സംന്യാസിമാര്‍ പട്ടിണിയിലാവുന്നതു നല്ലതു തന്നെ എന്നായിരുന്നു അയാളുടെ നിലപാട്. സ്വാമിജിക്കു ദാഹിക്കുന്നുണ്ടെന്നും വെള്ളം വാങ്ങി കുടിക്കാന്‍ പണമില്ലെന്നും വ്യാപാരിക്കു മനസ്സിലായി. സ്വാമിജിയുടെ പ്രയാസം കണ്ട് അയാള്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടു പറഞ്ഞു, ‘സംന്യാസിയായതിനാല്‍ നിങ്ങള്‍ക്കു വെള്ളംപോലും വാങ്ങാന്‍ കഴിയുന്നില്ല. എന്നെപ്പോലെ എന്തുകൊണ്ടു നിങ്ങള്‍ക്കു ജോലി ചെയ്ത് പണമുണ്ടാക്കിക്കൂടാ?’ ജോലി ചെയ്തു പണമുണ്ടാക്കി ജീവിക്കേണ്ടതിനെപ്പറ്റി അയാള്‍ സ്വാമിജിയെ ഉപദേശിച്ചു. എന്നാല്‍ സ്വാമിജി മിണ്ടാതിരുന്നു.  

വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്‍ക്കുമ്പോള്‍, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. വന്നയാള്‍ ഉടനെ വ്യത്തിയുള്ള ഒരിടത്ത് ഒരു പായ വിരിക്കുകയും അതിനുമുന്നില്‍ താന്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ വെക്കുകയും ചെയ്തു. അദ്ദേഹം സ്വാമിജിയെ വിളിച്ചു പറഞ്ഞു,’സ്വാമിജി! ഞാന്‍ താങ്കള്‍ക്കായി കൊണ്ടുവന്ന ഈ ഭക്ഷണം കഴിക്കൂ.’ സ്വാമിജി ആശ്ചര്യത്തോടെ പറഞ്ഞു, ‘താങ്കള്‍ക്കു തെറ്റിയെന്നു തോന്നുന്നു. ഞാന്‍ മറ്റാരോ ആണെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.’ പക്ഷേ വന്നയാള്‍ പറഞ്ഞു, ‘അല്ല, ഞാന്‍ കണ്ട സ്വാമി താങ്കള്‍തന്നെയാണ്.’ ‘നിങ്ങളെന്താണ് പറയുന്നത്? നിങ്ങള്‍ എവിടെയാണ് എന്നെ കണ്ടത്?,’ സ്വാമിജി ചോദിച്ചു. വന്നയാള്‍ പറഞ്ഞു, ‘മധുരപലഹാരം വില്‍ക്കുന്ന ഒരു കച്ചവടക്കാരനാണ് ഞാന്‍. ഉച്ചഭക്ഷണത്തിനുശേഷം ഞാനൊന്നു മയങ്ങുകയായിരുന്നു. പെട്ടെന്ന് ഭഗവാന്‍ ശ്രീരാമന്‍ പ്രത്യക്ഷപ്പെട്ട് അങ്ങയുടെ മുഖം കാണിച്ചുതന്നു. അങ്ങ് ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണെന്നു ഭഗവാന്‍ പറഞ്ഞു. അങ്ങേയ്‌ക്കായി പൂരിയും മധുരപലഹാരവും നല്‍കാന്‍ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യം ഞാന്‍ അതു വെറും സ്വപ്‌നമാണെന്നു കരുതി. പക്ഷേ അദ്ദേഹം വീണ്ടും പ്രത്യക്ഷനായി അങ്ങേയ്‌ക്കു ഭക്ഷണം നല്‍കാന്‍ പറഞ്ഞു. ദയവായി വന്ന് ഈ ഭക്ഷണം കഴിച്ചാലും. എനിക്കു ഭഗവാന്റെ ആജ്ഞ അനുസരിച്ചേ മതിയാകൂ.’ ഇത്രയും പറഞ്ഞ് അയാള്‍ സ്വാമിജിയെ ഭക്ഷണത്തിനു ക്ഷണിക്കുകയും തന്നെ അനുഗ്രഹിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. സ്വാമിജി അത്ഭുതപരതന്ത്രനായി. ശ്രീരാമന്റെ കൃപയോര്‍ത്ത് അദ്ദേഹം കണ്ണുനീരണിഞ്ഞു. ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന വ്യാപാരി ആശ്ചര്യചകിതനായി. അയാള്‍ സ്വാമിജിയോടു ക്ഷമ യാചിക്കുകയും അദ്ദേഹത്തെ വണങ്ങുകയും ചെയ്തു.  

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.