Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടമലക്കുടിയിലേക്കുള്ള വഴിയും വൈദ്യുതിയും തടസപ്പെട്ടിട്ട് ഒന്നരമാസം

കാനനപാതയിലൂടെ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയാണ് ഇടമലക്കുടിക്കുള്ളത്. ഇതിനടിയിലൂടെയാണ് ഭൂകര്‍ഭ വൈദ്യുതി കേബിളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞമാസം ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള വഴി തകര്‍ന്നത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 20, 2020, 02:09 pm IST
in Kerala
ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

FacebookTwitterWhatsAppTelegramLinkedinEmail

 ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വഴിയും വൈദ്യുതിയും തടസപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുന്നു. റോഡ് ഗതാഗത യോഗ്യമാണെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോള്‍ വൈദ്യുതി ബോര്‍ഡും പഞ്ചായത്ത് സെക്രട്ടറിയും ഇത് തള്ളുകയാണ്. 

കാനനപാതയിലൂടെ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയാണ് ഇടമലക്കുടിക്കുള്ളത്. ഇതിനടിയിലൂടെയാണ് ഭൂകര്‍ഭ വൈദ്യുതി കേബിളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞമാസം ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള വഴി തകര്‍ന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നിരവധിയിടങ്ങളില്‍ മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും റോഡ് തടസപ്പെട്ടതായി കണ്ടെത്തി.

 പെട്ടിമുടിയില്‍ പരിശോധന നടത്തിയതിനൊപ്പം ഇടമലക്കുടിയിലേക്കുള്ള റോഡ് നന്നാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മൂന്നാര്‍ ഡിഎഫ്ഒയുടെ കീഴില്‍ മൂന്നാര്‍ റേഞ്ചില്‍ വരുന്ന സ്ഥലമാണിവിടം. സ്ഥലത്ത് വനംവകുപ്പ് പണികള്‍ നടത്തിയെങ്കിലും ഇത് കൃത്യമായി ഫലം കണ്ടിലെന്നാണ് ആക്ഷേപം. ആഴ്ചതോറും ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച റിവ്യൂ യോഗവും വിളിച്ചിരുന്നു. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അഞ്ച് ദിവസത്തിനകം വൈദ്യുതി എത്തിക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. 

എന്നാല്‍ സ്ഥലത്ത് ഇപ്പോഴും പലയിടത്തും മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. പെട്ടിമുടിയില്‍ നിന്ന് 10 കിലോ മീറ്ററോളം അകലെയാണ് ഇടമലക്കുടിയിലെ ആദ്യകുടിയായ സൊസൈറ്റികുടി. പിന്നീട് 8 കിലോ മീറ്റര്‍ കൂടി പോകണം മറ്റ് സ്ഥലങ്ങളിലെത്താന്‍. കളക്ടര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് വനംവകുപ്പിന് റോഡ് നന്നാക്കുന്നതില്‍ അനക്കംവെച്ചത്. പെട്ടിമുടിയില്‍ മാത്രം വലിയ തോതില്‍ കേബിള്‍ മുറിഞ്ഞ് പോയിട്ടുണ്ടെന്ന് കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു. 

കല്ലുകളും മരങ്ങളും വന്നടിച്ച് കേബിള്‍ വലിഞ്ഞ് പോയതിനാല്‍ ദീര്‍ഘ ദൂരത്തില്‍ മാറ്റേണ്ടി വരും. ഇത്തരത്തില്‍ പലയിടത്തും കേബിള്‍ മുറിഞ്ഞിട്ടുണ്ട്. റോഡ് ശരിയായാല്‍ ഉടന്‍ തന്നെ പണി തീര്‍ക്കാനാകുമെന്നും നടപ്പ് വഴി പോലും പലയിടത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ മാസം അവസാനത്തോടെ ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു. നിലവില്‍ കനത്ത മഴയും തണുപ്പും കാരണം പണി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം ലഭ്യമാകുന്ന വിവരം പ്രകാരം റോഡ് പുനസ്ഥാപിക്കുന്നതിനും വൈദ്യുതി എത്തുന്നതിനുമായി ഒരുമാസത്തോളമെടുക്കുമെന്നാണ് വിവരം. നിരവധി കുടികളുള്ള ഇടമലക്കുടിയില്‍ എന്തെങ്കിലും അപായം സംഭവിച്ചാല്‍ അവിടെ വാഹനങ്ങള്‍ക്ക് എത്തുകയെന്നത് സാധ്യമല്ല. വിവരങ്ങള്‍ കൃത്യ സമയത്ത് ലഭിക്കുന്നതിനും വലിയ തടസമുണ്ട്. നിലവില്‍ വനംവകുപ്പിന്റെ വയര്‍ലസ് സംവിധാനം മാത്രമാണ് അവിടെയുള്ളത്. ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)

Tags: വൈദ്യുതിidamalakkudy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുരേഷ്‌ഗോപിയെ വിമര്‍ശിക്കാം, പക്ഷേ…

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

പുതിയ വാര്‍ത്തകള്‍

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies