Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിപിഎമ്മിനെ വലച്ച് കോടിയേരി- ജയരാജന്‍ പോര്

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 17, 2020, 07:46 am IST
in News

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്‍-ഇ.പി. ജയരാജന്‍ പോര് സിപിഎമ്മിനെ വലയ്‌ക്കുന്നു. ഇരുകൂട്ടരും എതിരായ വാര്‍ത്തകള്‍ പരസ്പരം ചോര്‍ത്തി നല്‍കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയരുന്നത്. അനുനയിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും പരാജയപ്പെട്ടതായാണ് സൂചന. ഇതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടി.

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള  മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.  

ഇടക്കാലത്ത് എം.എ. ബേബി, തോമസ് ഐസക്ക് എന്നിവരുമായി ചേര്‍ന്ന് കോടിയേരി പുതിയ ചേരിക്ക് നീക്കം തുടങ്ങിയതോടെ പിണറായി ബന്ധം ജയരാജന്‍ ദൃഢമാക്കി കുറുമുന്നണി നീക്കം പരാജയപ്പെട്ട് കോടിയേരി തിരിച്ചത്തിയെങ്കിലും പിണറായി മുമ്പത്തെപ്പോലെ വിശ്വാസത്തിലെടുത്തില്ല.  

പിണറായിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ തന്നെ മറികടന്ന് ജയരാജന്‍ വളരുന്നതായി തോന്നിയ കോടിയേരി ജയരാജനെതിരായ നീക്കം ശക്തിപ്പെടുത്തി. ഇതിനിടയില്‍ കിളിരൂര്‍-കവിയൂര്‍ കേസുകളില്‍ ബിനീഷ് കോടിയേരിയുടേയും മറ്റുചില നേതാക്കളുടേയും പേര് ഉയര്‍ന്നുവന്നു. ഈ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇ.പി.ജയരാജനാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. ബിനീഷിനെതിരെ പിന്നീട് ഉയര്‍ന്നു വന്ന പല കേസുകളും മാധ്യമ ശ്രദ്ധയില്‍ എത്തിച്ചതിനു പിന്നിലും ജയരാജന്റെ ഇടപെടല്‍ കോടിയേരി സംശയിക്കുന്നുണ്ട്.  

പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വവും അണികളും കോടിയേരിയെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിണറായി ജയരാജന് വേണ്ടി വാദിച്ചു. കോടിയേരി അന്ന് പിബി അംഗമാണ്. ജയരാജന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. പിബി അംഗത്തിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നും  കേന്ദ്രക്കമ്മിറ്റിയംഗം സെക്രട്ടറിയാകുന്നതാണ് നല്ലതെന്നുമായിരുന്നു പിണറായിയുടെ വാദം.  

ജയരാജന് പക്ഷേ പിന്തുണ കുറവായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മറ്റ് നേതാക്കളും വി.എസ് വിഭാഗവും ദേശീയ നേതൃത്വവും കോടിയേരിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിയില്‍ പിണറായിയാണ് അവസാന വാക്ക് എന്ന് ധരിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് കോടിയേരി സെക്രട്ടറിയായത്. പാര്‍ട്ടി സെക്രട്ടറി പദം സ്വപ്‌നം കണ്ടിരുന്ന ജയരാജനേറ്റ തിരിച്ചടിയായി അത്.

തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ആദ്യം പോയത് വിഎസിനെ കാണാനാണ്. എന്നാല്‍ സെക്രട്ടറിയായ ശേഷം പിണറായിയുമായി പോരിനല്ല ,അനുനയത്തിനാണ് കോടിയേരി ശ്രമിച്ചത്. ഇ.പി.ജയരാജന്‍ പലപ്പോഴും അതിനൊരു തടസമായി. മന്ത്രിയായ ഉടനെ ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ആദ്യം രാജിയാവശ്യപ്പെട്ടത് കോടിയേരിയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് കോടിയേരി നിര്‍ബന്ധം പിടിച്ചതോടെയാണ് രാജി അനിവാര്യമായത്. ഇരുവരും തമ്മിലുള്ള പോര് മുറുകുന്നതോടെ മക്കള്‍ മാഹാത്മ്യവും അരമനരഹസ്യവും അങ്ങാടിപ്പാട്ടാകുന്നതാണ് പാര്‍ട്ടിയെ വലക്കുന്നത്.  

ഇ.പി. ജയരാജനെതിരെ കോടിയേരി നിരവധി തവണ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പിണറായിയെ മറികടന്ന് ജയരാജനെതിരെ ഒരു നടപടിയും എടുക്കാന്‍ നേതൃത്വം തയാറായിട്ടില്ല. ഇപ്പോള്‍ സ്വപ്നയുമൊത്തുള്ള മകന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നില്‍ കോടിയേരിയുടെ മകനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിഞ്ഞുള്ള നീക്കമാണിതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ജയരാജനും പരാതി നല്‍കിയിട്ടുണ്ട്.

Tags: cpmഇ.പി. ജയരാജന്‍kodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

Kerala

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.