Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാ പരമാത്മാക്കളുടെ ഏകത്വം

വിവേകചൂഡാമണി 164

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2020, 05:09 pm IST
in Samskriti

തത്ത്വമസി വാക്യത്തിന്റെ അര്‍ത്ഥവിചാരം തുടരുന്നു.

ഓരോ വ്യക്തിയുടേയും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍ അവയിലെല്ലാം ആത്മചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന് കാണാം. ആ ചൈതന്യം തന്നെയാണ് മനോവൃത്തികള്‍ ഉള്‍പ്പടെ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. വ്യഷ്ടി ചൈതന്യമായി ഓരോന്നിലും കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് എല്ലാം ഒന്നു ചേര്‍ന്നതായ സമഷ്ടിയിലും ഉള്ളത്. തത്ത്വമസി മഹാവാക്യം ഈ പൊരുളിനെ വ്യക്തമാക്കുന്നു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ. ഛാന്ദോഗ്യ ഉപനിഷത്തില്‍ 9 തവണയാണ് തത്ത്വമസി മഹാവാക്യം ആവര്‍ത്തിക്കുന്നത്. തത്ത്വമസി വാക്യത്തിന്റെ വാച്യാര്‍ത്ഥത്തില്‍ തത്പദമായ  ഈശ്വരനും ത്വം പദമായ ജീവനും തമ്മില്‍ ഐക്യം സാധിക്കില്ല. ജീവനായ ഞാന്‍ പല പരിമിതിയുള്ളവനാണ്. നശ്വര സ്വഭാവവുമാണ്. എന്നാല്‍ ഈശ്വരന്‍ ഒട്ടും പരിമിതികളില്ലാത്തവനും സുഖ സ്വരൂപിയുമാണ്.

ജീവനാണെങ്കില്‍ ദുഃഖ രൂപിയാണ്. അതിനെങ്ങനെ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാകാന്‍ കഴിയും? രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്- ആനയും ആടും പോലെയാണ്. പിന്നെയെങ്ങനെ അവ തമ്മില്‍ ഐക്യം പറയാനാകും എന്നതാണ് കുഴക്കുന്ന പ്രശ്‌നം. വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതാണ് അപകടം.

മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം കൊണ്ടാണ് ജീവാത്മാ പരമാത്മാക്കളുടെ ഏകത്വത്തെ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജീവജാലത്തിലേയും ചൈതന്യമായി കുടികൊള്ളുന്നത് ഏകനായ ആത്മാവാണെന്ന് അറിയണം. സത്ത എല്ലാറ്റിലും ഒന്ന് തന്നെയാണ്. ജീവനും ജഗത്തിനും  ആധാരമായ ചൈതന്യം ഒന്ന് തന്നെയാണെന്ന്  തത്ത്വമസി മഹാവാക്യത്തിലൂടെ ബോധിപ്പിക്കുന്നു. എല്ലാറ്റിലും കുടികൊള്ളുന്ന സത്യം ഒരേയൊരു ഈശ്വരചൈതന്യം തന്നെയാണ്.

ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയിലാണ് ജീവനേയും ഈശ്വരനേയും ഒന്നായി കണക്കാക്കുന്നത്. അങ്ങനെയാണ് ഐക്യം പറയേണ്ടത്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യവും ഈശ്വരചൈതന്യവും ഒന്നുതന്നെ.  ജഗത്തില്‍ നിന്ന് നാമരൂപങ്ങളേയും ജീവനില്‍ നിന്ന് പഞ്ചകോശങ്ങളേയും നീക്കിയാല്‍ ബാക്കിയാവുന്നത് ആ പരമചൈതന്യം മാത്രമാണ്. അകവും പുറവും ഭേദമില്ലാത്തതായ പരമാത്മാവ്, പൂര്‍ണബ്രഹ്മം. ജീവനും ഈശ്വരനും തമ്മില്‍ വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒട്ടേറെ അന്തരമുണ്ട്. അത് മിന്നാമിനുങ്ങും സൂര്യനും പോലെയും ഭൃത്യനും രാജാവും പോലെയും കിണറും കടലും പോലെയും പരമാണുവും മഹാമേരുവും പോലെയുമാണ്. ആദ്യം പറഞ്ഞതെല്ലാം വളരെ പരിമിതവും രണ്ടാമത് പറഞ്ഞതൊക്കെ വളരെ ശ്രേഷ്ഠവുമാണ്. എന്നാല്‍ മിന്നാമിന്നിയും സൂര്യനും

പ്രകാശമെന്ന നിലയില്‍ ഒരു വിഭാഗമായി കണക്കാക്കാം. അതുപോലെ ഭൃത്യനും രാജാവും മനുഷ്യരാണ്. കിണറ്റിലും കടലിലും വെള്ളം തന്നെയാണ് ഉള്ളത്. അണുവിനും  മഹാമേരുവിനും ഒരേ ഉണ്‍മ തന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഓരോ ജോടിയും തമ്മില്‍ തുല്യത കാണാം. ഇതു പോലെയാണ് ജീവനും ഈശ്വരനും തമ്മില്‍ തത്ത്വമസി മഹാ വാക്യപ്രകാരം ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയില്‍ ഒന്നാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.