Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാ പരമാത്മാക്കളുടെ ഏകത്വം

വിവേകചൂഡാമണി 164

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 30, 2020, 05:09 pm IST
inSamskriti

തത്ത്വമസി വാക്യത്തിന്റെ അര്‍ത്ഥവിചാരം തുടരുന്നു.

ഓരോ വ്യക്തിയുടേയും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍ അവയിലെല്ലാം ആത്മചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന് കാണാം. ആ ചൈതന്യം തന്നെയാണ് മനോവൃത്തികള്‍ ഉള്‍പ്പടെ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. വ്യഷ്ടി ചൈതന്യമായി ഓരോന്നിലും കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് എല്ലാം ഒന്നു ചേര്‍ന്നതായ സമഷ്ടിയിലും ഉള്ളത്. തത്ത്വമസി മഹാവാക്യം ഈ പൊരുളിനെ വ്യക്തമാക്കുന്നു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ. ഛാന്ദോഗ്യ ഉപനിഷത്തില്‍ 9 തവണയാണ് തത്ത്വമസി മഹാവാക്യം ആവര്‍ത്തിക്കുന്നത്. തത്ത്വമസി വാക്യത്തിന്റെ വാച്യാര്‍ത്ഥത്തില്‍ തത്പദമായ  ഈശ്വരനും ത്വം പദമായ ജീവനും തമ്മില്‍ ഐക്യം സാധിക്കില്ല. ജീവനായ ഞാന്‍ പല പരിമിതിയുള്ളവനാണ്. നശ്വര സ്വഭാവവുമാണ്. എന്നാല്‍ ഈശ്വരന്‍ ഒട്ടും പരിമിതികളില്ലാത്തവനും സുഖ സ്വരൂപിയുമാണ്.

ജീവനാണെങ്കില്‍ ദുഃഖ രൂപിയാണ്. അതിനെങ്ങനെ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാകാന്‍ കഴിയും? രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്- ആനയും ആടും പോലെയാണ്. പിന്നെയെങ്ങനെ അവ തമ്മില്‍ ഐക്യം പറയാനാകും എന്നതാണ് കുഴക്കുന്ന പ്രശ്‌നം. വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതാണ് അപകടം.

മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം കൊണ്ടാണ് ജീവാത്മാ പരമാത്മാക്കളുടെ ഏകത്വത്തെ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജീവജാലത്തിലേയും ചൈതന്യമായി കുടികൊള്ളുന്നത് ഏകനായ ആത്മാവാണെന്ന് അറിയണം. സത്ത എല്ലാറ്റിലും ഒന്ന് തന്നെയാണ്. ജീവനും ജഗത്തിനും  ആധാരമായ ചൈതന്യം ഒന്ന് തന്നെയാണെന്ന്  തത്ത്വമസി മഹാവാക്യത്തിലൂടെ ബോധിപ്പിക്കുന്നു. എല്ലാറ്റിലും കുടികൊള്ളുന്ന സത്യം ഒരേയൊരു ഈശ്വരചൈതന്യം തന്നെയാണ്.

ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയിലാണ് ജീവനേയും ഈശ്വരനേയും ഒന്നായി കണക്കാക്കുന്നത്. അങ്ങനെയാണ് ഐക്യം പറയേണ്ടത്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യവും ഈശ്വരചൈതന്യവും ഒന്നുതന്നെ.  ജഗത്തില്‍ നിന്ന് നാമരൂപങ്ങളേയും ജീവനില്‍ നിന്ന് പഞ്ചകോശങ്ങളേയും നീക്കിയാല്‍ ബാക്കിയാവുന്നത് ആ പരമചൈതന്യം മാത്രമാണ്. അകവും പുറവും ഭേദമില്ലാത്തതായ പരമാത്മാവ്, പൂര്‍ണബ്രഹ്മം. ജീവനും ഈശ്വരനും തമ്മില്‍ വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒട്ടേറെ അന്തരമുണ്ട്. അത് മിന്നാമിനുങ്ങും സൂര്യനും പോലെയും ഭൃത്യനും രാജാവും പോലെയും കിണറും കടലും പോലെയും പരമാണുവും മഹാമേരുവും പോലെയുമാണ്. ആദ്യം പറഞ്ഞതെല്ലാം വളരെ പരിമിതവും രണ്ടാമത് പറഞ്ഞതൊക്കെ വളരെ ശ്രേഷ്ഠവുമാണ്. എന്നാല്‍ മിന്നാമിന്നിയും സൂര്യനും

പ്രകാശമെന്ന നിലയില്‍ ഒരു വിഭാഗമായി കണക്കാക്കാം. അതുപോലെ ഭൃത്യനും രാജാവും മനുഷ്യരാണ്. കിണറ്റിലും കടലിലും വെള്ളം തന്നെയാണ് ഉള്ളത്. അണുവിനും  മഹാമേരുവിനും ഒരേ ഉണ്‍മ തന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഓരോ ജോടിയും തമ്മില്‍ തുല്യത കാണാം. ഇതു പോലെയാണ് ജീവനും ഈശ്വരനും തമ്മില്‍ തത്ത്വമസി മഹാ വാക്യപ്രകാരം ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയില്‍ ഒന്നാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.