Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണം മുറുകുന്നു; പിണറായി മന്ത്രിസഭയും സിപിഎമ്മും ഊരാക്കുരുക്കിലേക്ക്

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Aug 24, 2020, 12:49 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്കു മുറുക്കുമ്പോള്‍ സംസ്ഥാന മന്ത്രിസഭയും, സിപിഎമ്മും ഊരാക്കുരുക്കിലേക്ക്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിക്കഥകളില്‍  അന്താരാഷ്‌ട്ര തലത്തില്‍ കേരളം നാണംകെട്ട് തലതാഴ്‌ത്തുമ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം പച്ചക്കള്ളം വിളമ്പി പിണറായി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റുപിടിക്കാന്‍ വന്ന മന്ത്രിമാരും പ്രതിക്കൂട്ടിലായി. തങ്ങളുടെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്തംവിട്ട് കുട്ടിസഖാക്കളും.  

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി  വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.  

വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയില്‍ പിണറായിയോടൊപ്പം തദ്ദേശ മന്ത്രി എ.സി. മൊയ്തീനും കുരുക്കില്‍ പെട്ടു. പദ്ധതിയുടെ അമരക്കാരന്‍ മുഖ്യമന്ത്രിയാണെങ്കിലും ഫയലുകളുടെ ക്രമീകരണം മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലും. യുഎഇ റെഡ്ക്രസന്റ്, ലൈഫ് ഫഌറ്റ് നിര്‍മാണത്തിന് തുക വിനിയോഗിക്കാമെന്ന് അറിയിച്ചപ്പോള്‍ തന്നെ വിദേശകാര്യനിയമത്തിന് എതിരായുള്ള പണം വാങ്ങരുതെന്ന് തദ്ദേശ വകുപ്പ് അഭിപ്രായം പറഞ്ഞില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നുപോലും എ.സി. മൊയ്തീന്‍ ഫയലില്‍ കുറിച്ചില്ല.

കോഴ കൈപ്പറ്റിയതില്‍ സര്‍ക്കാരിനെന്ത് ബന്ധമെന്നാണ് നിയമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഏത് ഫയല്‍ വേണമെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പരിശോധന നടത്തി തിരികെ നല്‍കാമെന്നും മന്ത്രി പറഞ്ഞു വച്ചു. റെഡ്ക്രസന്റ് ലൈഫ് പദ്ധതി ഫയലിന്റെ റൂട്ട് മാപ്പ് നിയമ വകുപ്പ് വഴിയാണ് പോയത്. ചില നിഗൂഢതകളുണ്ടെന്ന് എക്‌സ്പ്രസ് വേഗത്തില്‍ വന്ന ഫയലില്‍ സെക്രട്ടേറിയറ്റിലെ നിയമ വിഭാഗം കുറിച്ചു. ഇത് മന്ത്രിയും കാണാതിരിക്കില്ല. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എപിസി അറിയാവുന്ന മന്ത്രിയും കണ്ണടച്ചു.

ധനമന്ത്രി തോമസ് ഐസക്കാകട്ടെ നാല് കോടി രൂപ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചു. എന്‍ഐഎ വരുന്നതിനു മുമ്പ് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇറച്ചിക്കോഴി വണ്ടികള്‍ക്ക് പിന്നാലെ പായുന്ന ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തി  ഇക്കൂട്ടരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ധനമന്ത്രിക്കും തോന്നിയില്ല.  

മന്ത്രിസഭ തന്നെ തന്റെ വിരല്‍ത്തുമ്പിലാണെന്ന തരത്തിലാണ് മതത്തെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാഷ്‌ട്രീയക്കളി. നയതന്ത്രക്കടത്തിനും ചട്ടലംഘനം നടത്തിയതും കുറ്റമാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്നാണ് മന്ത്രിയുടെ വാദം. താന്‍ ഈ പരിപാടി നേരത്തെ തുടങ്ങിയെന്നും എല്ലാം തുറന്നു പറഞ്ഞതിനാല്‍ മുഖ്യമന്ത്രി തന്നോടൊപ്പം നില്‍ക്കുമെന്നും ജലീല്‍ പറയുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷണം കടുപ്പിച്ചതോടെ മിണ്ടാട്ടമില്ല. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയിലെ നാലു മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി. അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ടും രേഖാമൂലവും ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് വ്യക്തം.  

ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ തുടങ്ങിയ സ്വര്‍ണക്കടത്ത് അന്വേഷണം മറ്റ് സെക്രട്ടറിമാരിലേക്കും വകുപ്പ് തലവന്മാരിലേക്കും നീങ്ങുമെന്നും ഉറപ്പായി. ഇതോടെ സര്‍ക്കാരിന്റെ ഓരംപറ്റി നിന്ന മുന്‍കാല എസ്എഫ്‌ഐക്കാരായ സിവില്‍ സര്‍വീസുകാരും ഊരാക്കുരുക്കിലാകും.

Tags: Pinarayi Vijayanക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.