Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യയിലെ മാതൃത്രയം

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. 'പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും' എന്നുപോലും പരിതപ്തനായ ദശരഥന്‍ പറയുകയുണ്ടായി. വസിഷ്ഠന്‍ ചിരിച്ചുകൊണ്ട് പറയുന്നു - നിനക്കു നാലു പുത്രന്മാരുണ്ടാകും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 04:52 pm IST
inSamskriti

രാമായണ ആഖ്യാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതാക്കളാണ് അയോദ്ധ്യാധിപതി ദശരഥന്റെ പത്‌നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍. മൂന്നുപേരും ലോകാരാദ്ധ്യരായ നാലു സത്പുത്രന്മാര്‍ക്കു ജന്മം നല്‍കി പ്രകീര്‍ത്തിതരായി.

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ‘പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും’ എന്നുപോലും പരിതപ്തനായ ദശരഥന്‍ പറയുകയുണ്ടായി. വസിഷ്ഠന്‍ ചിരിച്ചുകൊണ്ട് പറയുന്നു – നിനക്കു നാലു പുത്രന്മാരുണ്ടാകും. അതു വിചാരിച്ച് ദുഃഖിക്കേണ്ടതില്ല. ഇക്കാര്യത്തിനുവേണ്ടി ഒട്ടും വൈകാതെ ഋശ്യശൃംഗനെ വരുത്തി പുത്രകാമേഷ്ടി ചെയ്യുക. വസിഷ്ഠന്റെ നിര്‍ദേശമനുസരിച്ച് ദശരഥന്‍ യാഗം ചെയ്യാനുറച്ചു. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.  

ഋശ്യശൃംഗനെ വരുത്തി. ഋശ്യശൃംഗന്റെ യാഗത്തില്‍ ദേവതമാര്‍ സംതൃപ്തരായി. യാഗത്തിനിടെ വഹ്നിദേവന്‍ പായസം നിറച്ച സ്വര്‍ണപ്പാത്രവുമായി ഹോമകുണ്ഡത്തില്‍നിന്നും പൊങ്ങിവന്നു. ദശരഥന്‍ ഭക്തിപൂര്‍വം അതു സ്വീകരിച്ചു. ഇത് യഥാവിധി കൗസല്യക്കും, കൈകേയിക്കും കൊടുത്തു. അവര്‍ അതില്‍നിന്നും സുമിത്രയ്‌ക്കും പങ്കു നല്‍കി. മൂവരും ഗര്‍ഭം ധരിച്ചു. സന്തോഷവാനായ ദശരഥന്‍ ദാനധര്‍മ്മാദികളില്‍ മുഴുകി. അവര്‍ സൂര്യതേജസ്വികളായ നാലു പുത്രന്മാര്‍ക്ക് ജന്മം നല്‍കി. കൗസല്യയില്‍നിന്ന് രാമനും കൈകേയിയില്‍നിന്ന് ഭരതനും സുമിത്രയില്‍നിന്ന് ലക്ഷ്മണനും ശത്രുഘ്‌നനുമാണ് ദശരഥപുത്രന്മാരായി പിറവിയെടുത്തത്.  

പൂര്‍വജന്മ വരത്തിന്റെ ഫലമായി ഭഗവാന്‍, രാമന്റെ രൂപത്തില്‍ കൗസല്യയില്‍ പുത്രനായി പിറന്നു. രാമന് ജന്മം നല്‍കിയ കൗസല്യയുടെ മാതൃത്വം എന്നും മാനിക്കപ്പെടുന്നതാണ്.  

ദേവലോകത്ത് പ്രവേശിച്ച് അസുരന്മാരോട് യുദ്ധം ചെയ്യവേ തന്റെ രഥത്തിന്റെ അച്ചുതണ്ടിന്റെ ആണി പൊട്ടിപ്പോയത് ദശരഥന്‍ അറിഞ്ഞിരുന്നില്ല. ഇതു കണ്ട കൈകേയി പതിയുടെ പ്രാണരക്ഷാര്‍ഥം ആ ആണിപ്പുഴുതില്‍ (കീലരന്ധ്രം) സ്വന്തം കൈവിരല്‍ പ്രവേശിപ്പിച്ച് യുദ്ധം അവസാനിക്കുന്നതുവരെ ക്ഷമയോടെ നിലകൊണ്ടു. കൈകേയി തന്റെ പതിയെ അതിരറ്റു സ്‌നേഹിക്കുന്നതിനു ഇതിലും വലിയ ഉദാഹരണങ്ങള്‍ വേണ്ട.  

ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും മാതാവാണ് സുമിത്ര. രാമന്‍ വനവാസത്തിനു പോകുന്ന സമയത്ത് കൂടെ പോകാനൊരുങ്ങുന്ന ലക്ഷ്മണനോട് ജ്യേഷ്ഠസഹോദരനായ രാമനെ പിതാവായും സീതാദേവിയെ മാതാവായും കണക്കാക്കി സ്‌നേഹിച്ചാദരിച്ച് സേവ ചെയ്യണമെന്ന് ഉപദേശിച്ചിരിക്കുന്നു. ഇത് പുത്രന്മാര്‍ക്കിടയില്‍ ഭാവാത്മകമായ ഐക്യം ഉണ്ടാക്കുന്നതിന് സാധിച്ചു. സുമിത്രയുടെ  ഈ കൃത്യം ലോകത്തിനു മാതൃകയാണ് – മാതൃകാ മാതാവായി സുമിത്രയെ കണക്കാക്കാം.

ജന്മാന്തരങ്ങളില്‍ ചെയ്ത അധികതരങ്ങളായ പുണ്യകര്‍മ്മങ്ങളുടെ ഫലസഞ്ചയം കൊണ്ടാണ് ലോകവന്ദ്യരായ സത്പുത്രന്മാര്‍ക്ക് ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായത്. അതിനാല്‍ത്തന്നെ മൂവരും കീര്‍ത്തിക്കപ്പടുന്നു. കൗസല്യാസുപ്രജനായ രാമന്‍, കൈകേയീനന്ദനനായ ഭരതന്‍, സുമിത്രാത്മജന്മാരായ ലക്ഷ്മണനും ശത്രുഘ്‌നനും എന്നിങ്ങനെ മാതൃനാമങ്ങള്‍ ചേര്‍ത്ത് അഭിസംബോധന ചെയ്യപ്പെടുന്നു.  

ദശരഥന്റെ ഭാര്യമാരായ മൂന്നു പേരുടെയും പരസ്പരസ്‌നേഹവും അവരില്‍നിന്നു പിറവിയെടുത്ത സന്താനങ്ങളിലെ ചേര്‍ച്ചയും പരസ്പരസ്‌നേഹവും ബഹുമാനാദരങ്ങളും കീര്‍ത്തനീയങ്ങളാണ്. ദശരഥനിലും പ്രജകളിലും സന്തോഷം നല്‍കിയ അവരുടെ ജീവിതം ലോകത്തിനു നിദര്‍ശനങ്ങളാണ്.

പ്രപഞ്ചത്തില്‍ കഴിയുമ്പോള്‍ മായാവിലാസങ്ങളില്‍ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. മൂര്‍ച്ചയുള്ള വാള്‍ത്തലയിലൂടെ സഞ്ചരിക്കുന്നത്ര ശ്രദ്ധയോടെയാവണം ഈ ലോകത്ത് ജീവിക്കേണ്ടത്. ഏറെ സന്തോഷവും ഐശ്വര്യവും തിരതല്ലുന്ന ജീവിതമാണ് അവരുടേതെങ്കിലും കൈകേയി മായാവലയത്തില്‍ പെട്ടുപോയി എന്നത് ദുഃഖകരമാണ്.  

കുദൃഷ്ടിയായ മന്ഥര കൈകേയിയുടെ മനസ്സിനെ തന്റെ മധുരതരങ്ങളായ വാക്കുകളാല്‍ ചഞ്ചലമാക്കി. കൈകേയിയില്‍ സപത്‌നിമാരില്‍ അസൂയ വളര്‍ത്തുകയാണ് മന്ഥര ചെയ്തത്. രാമന്‍ രാജാവായാല്‍ പിന്നെ കൗസല്യയുടെ ദാസിയായി കഴിയേണ്ടിവരുമെന്നാണ് ബോധിപ്പിച്ചത്. ഇതെല്ലാം കൈകേകിയുടെ മനസ്സിളക്കി. മന്ഥരയുടെ വാക്കുകള്‍, അരുതാത്തതു ചിന്തിക്കാന്‍ പ്രേരണയാവുകയും ചെയ്തു. തത്ഫലമായി എത്രയെത്ര വിഷമതകളാണ് ലോകം കണ്ടതും അനുഭവിച്ചതും. രാമന്‍ സീതാസമേതനായി ലക്ഷ്മണനോടുകൂടെ പതിനാലു വര്‍ഷം വനവാസം ചെയ്യാന്‍ കാരണമായത് കൈകേയീവാക്യമാണ്. ദശരഥന്‍ അവസാനകാലത്ത് രാമന്റെ സാമീപ്യമില്ലാതെ മനോവേദനയോടെ ദേഹത്യാഗം ചെയ്യേണ്ടിവന്നതും എല്ലാം ഈയൊരു കുത്സിതബുദ്ധിയുടെ പരിണതിയാണ്.

ഏതായാലും രാമലക്ഷ്മണന്മാരും ഭരത ശത്രുഘ്‌നന്മാരും സീതാദേവിയും രാമായണവും നിലനില്‍ക്കുന്നിടത്തോളം കാലം ഈ മാതൃത്രയ നാമങ്ങളും ഭൂമിയില്‍ നിലനില്‍ക്കും.

രവീന്ദ്രന്‍ കൊളത്തൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.