Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യയിലെ മാതൃത്രയം

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. 'പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും' എന്നുപോലും പരിതപ്തനായ ദശരഥന്‍ പറയുകയുണ്ടായി. വസിഷ്ഠന്‍ ചിരിച്ചുകൊണ്ട് പറയുന്നു - നിനക്കു നാലു പുത്രന്മാരുണ്ടാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 04:52 pm IST
in Samskriti

രാമായണ ആഖ്യാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതാക്കളാണ് അയോദ്ധ്യാധിപതി ദശരഥന്റെ പത്‌നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍. മൂന്നുപേരും ലോകാരാദ്ധ്യരായ നാലു സത്പുത്രന്മാര്‍ക്കു ജന്മം നല്‍കി പ്രകീര്‍ത്തിതരായി.

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ‘പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും’ എന്നുപോലും പരിതപ്തനായ ദശരഥന്‍ പറയുകയുണ്ടായി. വസിഷ്ഠന്‍ ചിരിച്ചുകൊണ്ട് പറയുന്നു – നിനക്കു നാലു പുത്രന്മാരുണ്ടാകും. അതു വിചാരിച്ച് ദുഃഖിക്കേണ്ടതില്ല. ഇക്കാര്യത്തിനുവേണ്ടി ഒട്ടും വൈകാതെ ഋശ്യശൃംഗനെ വരുത്തി പുത്രകാമേഷ്ടി ചെയ്യുക. വസിഷ്ഠന്റെ നിര്‍ദേശമനുസരിച്ച് ദശരഥന്‍ യാഗം ചെയ്യാനുറച്ചു. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.  

ഋശ്യശൃംഗനെ വരുത്തി. ഋശ്യശൃംഗന്റെ യാഗത്തില്‍ ദേവതമാര്‍ സംതൃപ്തരായി. യാഗത്തിനിടെ വഹ്നിദേവന്‍ പായസം നിറച്ച സ്വര്‍ണപ്പാത്രവുമായി ഹോമകുണ്ഡത്തില്‍നിന്നും പൊങ്ങിവന്നു. ദശരഥന്‍ ഭക്തിപൂര്‍വം അതു സ്വീകരിച്ചു. ഇത് യഥാവിധി കൗസല്യക്കും, കൈകേയിക്കും കൊടുത്തു. അവര്‍ അതില്‍നിന്നും സുമിത്രയ്‌ക്കും പങ്കു നല്‍കി. മൂവരും ഗര്‍ഭം ധരിച്ചു. സന്തോഷവാനായ ദശരഥന്‍ ദാനധര്‍മ്മാദികളില്‍ മുഴുകി. അവര്‍ സൂര്യതേജസ്വികളായ നാലു പുത്രന്മാര്‍ക്ക് ജന്മം നല്‍കി. കൗസല്യയില്‍നിന്ന് രാമനും കൈകേയിയില്‍നിന്ന് ഭരതനും സുമിത്രയില്‍നിന്ന് ലക്ഷ്മണനും ശത്രുഘ്‌നനുമാണ് ദശരഥപുത്രന്മാരായി പിറവിയെടുത്തത്.  

പൂര്‍വജന്മ വരത്തിന്റെ ഫലമായി ഭഗവാന്‍, രാമന്റെ രൂപത്തില്‍ കൗസല്യയില്‍ പുത്രനായി പിറന്നു. രാമന് ജന്മം നല്‍കിയ കൗസല്യയുടെ മാതൃത്വം എന്നും മാനിക്കപ്പെടുന്നതാണ്.  

ദേവലോകത്ത് പ്രവേശിച്ച് അസുരന്മാരോട് യുദ്ധം ചെയ്യവേ തന്റെ രഥത്തിന്റെ അച്ചുതണ്ടിന്റെ ആണി പൊട്ടിപ്പോയത് ദശരഥന്‍ അറിഞ്ഞിരുന്നില്ല. ഇതു കണ്ട കൈകേയി പതിയുടെ പ്രാണരക്ഷാര്‍ഥം ആ ആണിപ്പുഴുതില്‍ (കീലരന്ധ്രം) സ്വന്തം കൈവിരല്‍ പ്രവേശിപ്പിച്ച് യുദ്ധം അവസാനിക്കുന്നതുവരെ ക്ഷമയോടെ നിലകൊണ്ടു. കൈകേയി തന്റെ പതിയെ അതിരറ്റു സ്‌നേഹിക്കുന്നതിനു ഇതിലും വലിയ ഉദാഹരണങ്ങള്‍ വേണ്ട.  

ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും മാതാവാണ് സുമിത്ര. രാമന്‍ വനവാസത്തിനു പോകുന്ന സമയത്ത് കൂടെ പോകാനൊരുങ്ങുന്ന ലക്ഷ്മണനോട് ജ്യേഷ്ഠസഹോദരനായ രാമനെ പിതാവായും സീതാദേവിയെ മാതാവായും കണക്കാക്കി സ്‌നേഹിച്ചാദരിച്ച് സേവ ചെയ്യണമെന്ന് ഉപദേശിച്ചിരിക്കുന്നു. ഇത് പുത്രന്മാര്‍ക്കിടയില്‍ ഭാവാത്മകമായ ഐക്യം ഉണ്ടാക്കുന്നതിന് സാധിച്ചു. സുമിത്രയുടെ  ഈ കൃത്യം ലോകത്തിനു മാതൃകയാണ് – മാതൃകാ മാതാവായി സുമിത്രയെ കണക്കാക്കാം.

ജന്മാന്തരങ്ങളില്‍ ചെയ്ത അധികതരങ്ങളായ പുണ്യകര്‍മ്മങ്ങളുടെ ഫലസഞ്ചയം കൊണ്ടാണ് ലോകവന്ദ്യരായ സത്പുത്രന്മാര്‍ക്ക് ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായത്. അതിനാല്‍ത്തന്നെ മൂവരും കീര്‍ത്തിക്കപ്പടുന്നു. കൗസല്യാസുപ്രജനായ രാമന്‍, കൈകേയീനന്ദനനായ ഭരതന്‍, സുമിത്രാത്മജന്മാരായ ലക്ഷ്മണനും ശത്രുഘ്‌നനും എന്നിങ്ങനെ മാതൃനാമങ്ങള്‍ ചേര്‍ത്ത് അഭിസംബോധന ചെയ്യപ്പെടുന്നു.  

ദശരഥന്റെ ഭാര്യമാരായ മൂന്നു പേരുടെയും പരസ്പരസ്‌നേഹവും അവരില്‍നിന്നു പിറവിയെടുത്ത സന്താനങ്ങളിലെ ചേര്‍ച്ചയും പരസ്പരസ്‌നേഹവും ബഹുമാനാദരങ്ങളും കീര്‍ത്തനീയങ്ങളാണ്. ദശരഥനിലും പ്രജകളിലും സന്തോഷം നല്‍കിയ അവരുടെ ജീവിതം ലോകത്തിനു നിദര്‍ശനങ്ങളാണ്.

പ്രപഞ്ചത്തില്‍ കഴിയുമ്പോള്‍ മായാവിലാസങ്ങളില്‍ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. മൂര്‍ച്ചയുള്ള വാള്‍ത്തലയിലൂടെ സഞ്ചരിക്കുന്നത്ര ശ്രദ്ധയോടെയാവണം ഈ ലോകത്ത് ജീവിക്കേണ്ടത്. ഏറെ സന്തോഷവും ഐശ്വര്യവും തിരതല്ലുന്ന ജീവിതമാണ് അവരുടേതെങ്കിലും കൈകേയി മായാവലയത്തില്‍ പെട്ടുപോയി എന്നത് ദുഃഖകരമാണ്.  

കുദൃഷ്ടിയായ മന്ഥര കൈകേയിയുടെ മനസ്സിനെ തന്റെ മധുരതരങ്ങളായ വാക്കുകളാല്‍ ചഞ്ചലമാക്കി. കൈകേയിയില്‍ സപത്‌നിമാരില്‍ അസൂയ വളര്‍ത്തുകയാണ് മന്ഥര ചെയ്തത്. രാമന്‍ രാജാവായാല്‍ പിന്നെ കൗസല്യയുടെ ദാസിയായി കഴിയേണ്ടിവരുമെന്നാണ് ബോധിപ്പിച്ചത്. ഇതെല്ലാം കൈകേകിയുടെ മനസ്സിളക്കി. മന്ഥരയുടെ വാക്കുകള്‍, അരുതാത്തതു ചിന്തിക്കാന്‍ പ്രേരണയാവുകയും ചെയ്തു. തത്ഫലമായി എത്രയെത്ര വിഷമതകളാണ് ലോകം കണ്ടതും അനുഭവിച്ചതും. രാമന്‍ സീതാസമേതനായി ലക്ഷ്മണനോടുകൂടെ പതിനാലു വര്‍ഷം വനവാസം ചെയ്യാന്‍ കാരണമായത് കൈകേയീവാക്യമാണ്. ദശരഥന്‍ അവസാനകാലത്ത് രാമന്റെ സാമീപ്യമില്ലാതെ മനോവേദനയോടെ ദേഹത്യാഗം ചെയ്യേണ്ടിവന്നതും എല്ലാം ഈയൊരു കുത്സിതബുദ്ധിയുടെ പരിണതിയാണ്.

ഏതായാലും രാമലക്ഷ്മണന്മാരും ഭരത ശത്രുഘ്‌നന്മാരും സീതാദേവിയും രാമായണവും നിലനില്‍ക്കുന്നിടത്തോളം കാലം ഈ മാതൃത്രയ നാമങ്ങളും ഭൂമിയില്‍ നിലനില്‍ക്കും.

രവീന്ദ്രന്‍ കൊളത്തൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.