Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മലയാളത്തിന്റെ ദേവദാരു പൂവ്

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ 'ആശ്രമം' എന്ന ചിത്രത്തിലെ 'അപ്‌സര കന്യക' എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്‌ക്ക് തുടക്കമിട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 05:32 am IST
inArticle

ഇരുപതാണ്ട് മലയാള സിനിമയില്‍ സുഗന്ധം പരത്തിയ ദേവദാരു പുഷ്പമാണ് കൊഴിഞ്ഞുവീണത്. മലയാളിയുടെ മനസിന്റെ താഴ്‌വരയില്‍ പൂങ്കിനാവായി ചുനക്കര രാമന്‍കുട്ടി ഇനി പാട്ടുകളിലൂടെ ജീവിക്കും.  

മാവേലിക്കര ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19ന്  ജനനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 1958 ല്‍ വ്യവസായ വകുപ്പില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. ആകാശവാണിക്കു വേണ്ടി അദ്ദേഹം നാടകങ്ങളും നാടക ഗാനങ്ങളും ലളിതഗാനങ്ങളും എഴുതിയിരുന്നു. 75 സിനിമകളിലായി ഇരുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചു. അഗ്നി സന്ധ്യ, സഞ്ചാരി, ബാപ്പുജി കരയുന്നു(കവിതാ സമാഹാരങ്ങള്‍) മലകളെ സാക്ഷി(നോവല്‍), ദുരവസ്ഥ, വെളിച്ചമേ വന്നാലും, എന്റെ ചുറ്റും കടലാണ്(നാടകങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.  

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ ‘ആശ്രമം’ എന്ന ചിത്രത്തിലെ ‘അപ്‌സര കന്യക’ എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്‌ക്ക് തുടക്കമിട്ടത്. ‘എങ്ങനെ നീ മറക്കും ‘എന്ന സിനിമയിലെ ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്‌വരയില്‍… എന്ന ഗാനം ഇന്നും മലയാള മനസില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.  അധിപനിലെ ശ്യാമമേഘമേ നീ…, കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ… തുടങ്ങിയ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടില്‍ എപ്പോഴും തങ്ങിനില്‍ക്കുന്നവയാണ്. ഉത്സവ പറമ്പുകളിലെ ഗാനമേളകളില്‍  ഇടതടവില്ലാത്ത കൈയടി വാങ്ങിക്കൊടുക്കാനും ഈ പാട്ടുകള്‍ക്കായി. ശാന്തസുന്ദരമായൊഴുകുന്ന അംബരപ്പൂ വീഥിയില്‍… എന്നു തുടങ്ങുന്ന ഇരുപതാം നൂറ്റാണ്ടിലെ ഗാനം മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല. 1979 ല്‍ കൗമാരം എന്ന സിനിമയിലാണ്  സംഗീത സംവിധായകന്‍ ശ്യാമും ചുനക്കര രാമന്‍കുട്ടിയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ചുനക്കര രാമന്‍കുട്ടി-ശ്യാം കൂട്ടുകെട്ട് 35 ല്‍ പരം സിനിമകളിലെ ഗാനങ്ങള്‍ക്ക് വരിയും ഈണവുമായി.  

കെ. മധു, എം. മണി, സാജന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്‌ക്ക് ലഭിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി പിന്നണി പാടിയ നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്… എന്നു തുടങ്ങുന്ന ഹാസ്യഗാനം എഴുതിയത് ചുനക്കരയാണ്. കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിലെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശ്യാം ആണ്. മാളാ അരവിന്ദനാണ് മോഹന്‍ലാലിനൊപ്പം പാടിയത്.  

സിന്ദൂര തിലകവുമായി(കുയിലിനെ തേടി), ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍…(ഒരുനോക്ക് കാണാന്‍) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചു. തന്റെ തൂലികയാല്‍ തീര്‍ത്ത വരികളിലൂടെ ദേവദാരു പൂവായി ചുനക്കര രാമന്‍കുട്ടി മലയാളികളുടെ മനസില്‍ എന്നും ജീവിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.