Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബധിര സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് പ്രത്യേക പരിശീലനമില്ലാത്ത അധ്യാപകര്‍

സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നത് സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 12:26 pm IST
inThiruvananthapuram

വിളപ്പില്‍: സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നത് സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍. സര്‍ക്കാരിനെ അറിയിക്കാതെ, സ്‌കൂള്‍ അധികൃതര്‍ കാലങ്ങളായി പൂഴ്‌ത്തിവെച്ച ഒഴിവുകള്‍ പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്.  

 തിരുവനന്തപുരം ജഗതി, തൃശ്ശൂര്‍ കുന്ദംകുളം, പാലക്കാട് ഒറ്റപ്പാലം എന്നിവിടങ്ങളിലെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് കാലങ്ങളായി സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നത്.  നാളിതുവരെ ഈ സ്‌കൂളുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിതിട്ടില്ല. പകരം പൊതുധാരയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകരാണ് ഈ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. 1995ലാണ് ജഗതിയില്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചത്. കാഴ്ച സംസാരകേള്‍വി വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ തന്നെ പഠിപ്പിക്കണമെന്ന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ആര്‍സിഐ)യുടെ കര്‍ശന നിയമമുള്ളപ്പോഴാണ് ജഗതി ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാല്‍നൂറ്റാണ്ട് കാലമായി സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍  വിലസുന്നത്. ഈ സ്ഥിതി തന്നെയാണ് കുന്ദംകുളം, ഒറ്റപ്പാലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും.

   ജഗതിയില്‍ 1997ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  അധ്യാപക ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് ഈയടുത്ത കാലത്ത് പിഎസ്‌സി വിളിക്കുകയും സ്‌പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അഞ്ച് പേരെ നിയമിക്കുകയും ചെയ്തിരുന്നു. വിഎച്ച്എസ്‌സി മാത്രമുള്ള കുന്ദംകുളത്തും എച്ച്എസ്എസ്/വിഎച്ച്എസ്‌സി എന്നിവയുള്ള ഒറ്റപ്പാലത്തും ബധിര വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതും സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ തന്നെ. സംസ്ഥാനത്തെ പൊതുധാര സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികളെപ്പോലും പഠിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ എസ്എസ്എ (സര്‍വശിക്ഷ അഭിയാന്‍) പോലും നിയമിച്ചിട്ടുള്ളത് എന്നിരിക്കെയാണ് സംസ്ഥാനത്തെ മൂന്ന് ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ തലതിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നത്.  

   ഈ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്നത്. ഇത് കുട്ടികളോടുള്ള വെല്ലുവിളിയും അവരുടെ പഠനവും ജീവിതം തന്നെയും അപകടപ്പെടുത്തുന്ന പ്രവണതയുമാണ്. ബധിര സ്‌കൂളുകളില്‍ പ്രീെ്രെപമറി തലം മുതല്‍ ഹൈസ്‌കൂള്‍ വരെയും ഹയര്‍സെക്കന്‍ഡറിയിലും സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം പ്രത്യേക പരിശീലനം ഇല്ലാത്തവര്‍ പഠിപ്പിക്കുന്നത് കുട്ടികളോടുള്ള അനീതിയായും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ഒരു ജോലിക്ക് വേണ്ടി പുറത്തു കാത്തുനില്‍ക്കുമ്പോഴാണ് പൊതുധാര സ്‌കുളുകളില്‍ നിന്നെത്തിയ അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നത്. സംസ്ഥാനതല നിയമനങ്ങളില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് സ്ഥലംമാറ്റം നിര്‍ബന്ധമാക്കിയിരിക്കെ പലരും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മാറിപ്പോകാന്‍ കൂട്ടാക്കാതെ വര്‍ഷങ്ങളായി തുടരുകയാണ്. സര്‍ക്കാരിനെയോ പുറംലോകത്തെയോ അറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ ഒഴിവുകള്‍ പൂഴ്‌ത്തി മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.  

  ആര്‍സിഐയുടെ നിയമമനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അതാത് വിഭാഗങ്ങളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ളവര്‍ പഠിപ്പിക്കാതെ, അല്ലാത്തവര്‍ ബോധപൂര്‍വം തുടരുന്നത് പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഒഴിവുകള്‍ എത്രയും വേഗം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ്  ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.

Tags: schoolsവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.