കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവളത്തില്‍ കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. . അന്നേ ദിവസം വൈകുന്നേരം 6.13ന് ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് ലാന്‍ഡ് ചെയ്ത് റണ്‍വേയിലൂടെ ഓടുന്ന സമയത്ത് പിറകിലെ ടയറുകളില്‍ ഒന്ന് പൊട്ടി. യാത്രക്കാരും ജീവനക്കാരും അടക്കം 186 പേരായിരുന്നു വിമാനത്തില്‍. ്റണ്വേയില് നിര്‍ത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി ആണ് ടെര്‍മിനലില്‍ എത്തിച്ചത്..ഇറങ്ങുന്ന സമയത്ത് വിമാനത്തിന്റെ മുഴുവന്‍ ഭാരവും ടയറുകളില്‍ ചുമത്തപ്പെടും. ലാന്‍ഡ് ചെയ്യുന്ന സമയത്തു ടയര്‍ പൊട്ടിയിരുന്നെങ്കില്‍ തീ പിടിക്കാന്‍ ഉള്ള സാധ്യത കൂടുമായിരുന്നു. ലാന്‍ഡ് ചെയ്ത് ഓടി തുടങ്ങിയ ശേഷം ടയര്‍ പൊട്ടിയതുകൊണ്ടാണ് ദുരന്തം വഴി മാറിയത്.
കരിപ്പൂരില്‍ ചെറിയ രീതികളിലുള്ള റണ്‍വേ അപകടങ്ങള്‍ മുമ്പ് വേറെയും ഉണ്ടായിരുന്നു. മരണം ഉണ്ടാകാത്തതിനാല്‍ ചര്‍ച്ചയായില്ല.
കരിപ്പൂര്‍ ടേബിള്‍ ടോപ് വിമാനത്താവളമായതിന്റെ ബാക്കിയാണ് അപകടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു.
റണ്‍വേ ഉയരത്തില്‍ നില്‍ക്കുകയും റണ്‍വേ കഴിഞ്ഞുള്ള പ്രദേശം താണു കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഹാര്‍ഡ് ലാന്‍ഡിങ് ഇത്രവലിയ അപകടമുണ്ടാക്കിയത്.
മഴക്കാലത്ത് ടേബിള്‍ ടോപ് വിമാനത്താവളങ്ങളിലുണ്ടാകുന്ന ഗൗരവമായ സാഹചര്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തില്‍ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ഇറങ്ങി എന്നു പറയാവുന്ന അവസ്ഥയാണ് തനിക്കു നേരത്തെ ഉണ്ടായിട്ടുള്ളത്
ഓരോ തവണയും പൈലറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആശങ്കയുണ്ടാകാറുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാല്‍ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇറക്കാന്‍ ശ്രമിച്ചു എന്നത് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: