Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ഹംപി

'കല്ലിലെഴുതിയ മഹാകാവ്യമായ്' തകര്‍ന്നും തലയുയര്‍ത്തിയും വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.

ഹരി by ഹരി
Aug 7, 2020, 05:20 pm IST
in Samskriti

ഉത്തര കര്‍ണാടകത്തില്‍ തുംഗഭദ്രാതീരത്തുള്ള ഹംപിയെ ചരിത്ര പ്രസിദ്ധമാക്കിയത് വിജയനഗര സാമ്രാജ്യമാണ്. ഐതിഹ്യപ്രസിദ്ധമാക്കിയത് ത്രേതായുഗത്തിലെ ഒരു വാനരസാമ്രാജ്യവും. ലോക പൈതൃകഭൂപടത്തിലൂടെ വിഖ്യാതമായ ഹംപിയാണ് രാമായണത്തില്‍ ആദികവി വര്‍ണിക്കുന്ന ബാലിസുഗ്രീവ ഹനുമാന്‍മാരുടെ കിഷ്‌കിന്ധ. രംഗമണ്ഡപത്തൂണുകളില്‍ സംഗീതമുയരുന്ന വിട്ടലക്ഷേത്രവും വിരൂപാക്ഷക്ഷേത്രവുമുള്‍പ്പെടെ എണ്ണമറ്റ അത്ഭുതങ്ങള്‍ കാണാനെത്തുന്നവരില്‍ അധികമാര്‍ക്കും അറിയില്ല ഹംപിയുടെ ഈ രാമായണ ബന്ധം.  

‘കല്ലിലെഴുതിയ മഹാകാവ്യമായ്’ തകര്‍ന്നും തലയുയര്‍ത്തിയും  വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.  

കൃത്യമായി പറഞ്ഞാല്‍, ഹംപിയോടു ചേര്‍ന്നുള്ള അനേഗുന്ധിയാണ് കിഷ്‌കിന്ധ. ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയകുന്നും ബാലികേറാമലയെന്ന ഋശ്യമൂകാചലവും മഴക്കാലം തീരും വരെ രാമലക്ഷ്മണന്മാര്‍ തങ്ങിയ മാല്യവന്തമലയും ബാലിയെ ശപിച്ച മാതംഗമുനിയുടെ മാതംഗമലയുമുള്‍പ്പെടുന്ന കിഷ്‌കിന്ധ.  

സീതാപഹരണമാണ് രാമലക്ഷ്മണന്മാരുടെ കിഷ്‌കിന്ധായാത്രയ്‌ക്ക് നിമിത്തമാകുന്നത്. സീതയെ തിരഞ്ഞുള്ള രാമലക്ഷ്ണന്മാരുടെ പുറപ്പാട്. യാത്രയ്‌ക്ക് കിഷ്‌കിന്ധയിലെത്തുമ്പോഴുള്ള ഗതിമാറ്റം. മാതംഗമുനിയുടെ ശിഷ്യയും രാമന്റെ പരമഭക്തയുമായ ശബരിയാണ് കിഷ്‌കിന്ധയെന്ന വാനരസാമ്രാജ്യത്തെക്കുറിച്ച് രാമനോടു പറയുന്നത്. ബാലിയുടെയും  സുഗ്രീവന്റെയും സാമ്രാജ്യമായ കിഷ്‌കിന്ധയില്‍ രാമനും ലക്ഷ്മണനുമെത്തുന്നു.  ഋശ്യമൂകാചലത്തില്‍ രാമന്‍ ഭക്തോത്തമനായ ഹനുമാനെ കണ്ടുമുട്ടുന്നു. വാനരരാജാവായ സുഗ്രീവന്റെ സചിവപ്രവരനാണ് ഹനുമാന്‍. ജ്യേഷ്ഠന്‍ ബാലിക്ക് സുഗ്രീവനോടുള്ള വൈരാഗ്യം, തുടര്‍ന്നുള്ള യുദ്ധം, ബാലിവധം, സീതയെ കണ്ടെത്താന്‍ ഹനുമാന്റെ ലങ്കായാത്ര തുടങ്ങി രാമായണത്തിലെ സുപ്രധാന കഥാസന്ദര്‍ഭങ്ങള്‍ക്കെല്ലാം ഹംപിയുടെ പരിസരം സാക്ഷ്യമാകുന്നുണ്ട്. അവിടെയുള്ള  ചെറുതും വലുതുമായ കുന്നുകളോരോന്നും പറയുന്നുണ്ട് രാമകഥകള്‍.  

രാമനെത്തുമ്പോള്‍, ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തില്‍ ഹനുമാനൊപ്പം കഴിയുകയാണ് സുഗ്രീവന്‍. രാമലക്ഷ്മണന്മാരുടെ യാത്രാദൗത്യം ഹനുമാന്‍ സുഗ്രീവനെ ധരിപ്പിക്കുന്നു. രാവണന്‍ ബലാല്‍ക്കാരമായി കൊണ്ടു പോകുന്നതിനിടയില്‍ പുഷ്പക വിമാനത്തില്‍ നിന്ന്  കിഷ്‌കിന്ധയില്‍ വീണ സീതയുടെ ആഭരണങ്ങള്‍ സുഗ്രീവന്‍ ഒരു ഗുഹയ്‌ക്കകത്ത് സൂക്ഷിച്ചിരുന്നു. അത് രാമനെ കാണിക്കുന്നു. ആഭരണങ്ങള്‍ സീതയുടേതാണെന്ന് രാമന്‍ തിരിച്ചറിയുന്നു. തുംഗഭദ്രാതീരത്തിലൂടെ ഹംപിയിലെ വിട്ടലക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ഈ ഗുഹയുള്ളത്.  

സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി ഹനുമാന്‍ തിരികെ എത്തിയെങ്കിലും രാമനും, സഹായത്തിന് സദാ സന്നദ്ധരായ വാരനരസേനയ്‌ക്കും ലങ്കയിലേക്ക് പുറപ്പെടാനായില്ല. വിഘാതമായത് മഴക്കാലം. അതുതീരും വരെ രാമലക്ഷ്മണന്മാര്‍ തങ്ങിയത് മാല്യവന്തമലയിലായിരുന്നു.  മഴക്കാലം കഴിഞ്ഞായിരുന്നു ലങ്കായാത്ര.  

അനേഗുന്ധിയിലെങ്ങും കാണാം വലിയ വലിയ ഉരുളന്‍ കല്ലുകള്‍. ഇവ സേതുബന്ധനശേഷം വാനരന്മാര്‍ ഉപേക്ഷിച്ചതാണെന്നാണ് വിശ്വാസം. മുഗളന്മാര്‍ തകര്‍ത്തതുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട് ഹംപിയില്‍. ശില്‍പ്പഭംഗിയാല്‍ മനോഹരങ്ങളയവ. അവയിലെ കൊത്തുപണികളില്‍ പലതിലും രാമായണ സന്ദര്‍ഭങ്ങള്‍ കാണാം. ഹനുമാനും സുഗ്രീവനുമുള്‍പ്പെടെ വാനരന്മാരേയും കൊത്തിവച്ചിരിക്കുന്നു.  

വിജയനഗര രാജകുടുംബത്തിന് ആരാധിക്കാന്‍ മാത്രമായി പണിതതാണ് ഹംപിയിലെ പ്രസിദ്ധമായ ഹസാരരാമക്ഷേത്രം. യന്ത്രോദ്ധാരക ആഞ്ജനേയ ക്ഷേത്രം, മാല്യവന്തയിലെ രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങി രാമായണ ചരിതവുമായി പിന്നെയുമെത്രയോ രാമമന്ദിരങ്ങള്‍. ആരാധനാമൂര്‍ത്തികളില്‍ ഹംപിയിലെ ജനതയ്‌ക്ക് ഇന്നും പ്രിയങ്കരരാണ് രാമനും ആഞ്ജനേയനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.