Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടിണിയും പരിവട്ടവുമായി കോടശേരി നായാടിക്കോളനി നിവാസികള്‍, വൈദ്യുതിയും ശുചി മുറികളുമില്ല

വാതിലും ജനലുമില്ലാത്ത കുട്ടികളുടെ കളിവീട് പോലെയുള്ള കൂരയില്‍ ആകാശം നോക്കിക്കിടന്നാണ് ഇവരുടെ അന്തിയുറക്കം. മഴ പെയ്താല്‍ വയോധികരടക്കമുള്ളവര്‍ എഴുന്നേറ്റിരുന്ന് മുണ്ട് തലയിലൂടെ പുതച്ച് അത് മുഴുവന്‍ കൊള്ളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 03:11 pm IST
in Thrissur

തൃശൂര്‍: നാടാകെ കൊറോണ വ്യാപനവും ലോക്ഡൗണുമൊക്കെ വലിയ ആശങ്കയാകുമ്പോള്‍ അതിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു വിഭാഗമുണ്ട്. പട്ടിണിയുടേയും ദുരിതത്തിന്റെയും നിലയില്ലാക്കയത്തില്‍ നീന്തുന്നവര്‍ക്ക് എന്ത് കൊറോണ – എന്ത് ലോക്ഡൗണ്‍. വയറെരിയുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് ആരോടും പരാതി പറയാതെ എപ്പോഴെങ്കിലും, എന്തെങ്കിലുമൊക്കെ കഴിച്ച് ജീവിതം തള്ളിനീക്കുകയാണ് വടക്കാഞ്ചേരി കോടശേരിമലയിലെ ഏഴോളം നായാടി കുടുംബങ്ങള്‍.

വാതിലും ജനലുമില്ലാത്ത കുട്ടികളുടെ കളിവീട് പോലെയുള്ള കൂരയില്‍ ആകാശം നോക്കിക്കിടന്നാണ് ഇവരുടെ അന്തിയുറക്കം. മഴ പെയ്താല്‍ വയോധികരടക്കമുള്ളവര്‍ എഴുന്നേറ്റിരുന്ന് മുണ്ട് തലയിലൂടെ പുതച്ച് അത് മുഴുവന്‍ കൊള്ളും. കുടുംബങ്ങളിലെ കുരുന്നുകളെ മഴ കൊള്ളിക്കാതിരിക്കാന്‍ മുതിര്‍ന്നവര്‍ വൃഥാ ശ്രമം നടത്തും. വേനല്‍ക്കാലത്ത് വെയിലും,  മഞ്ഞും ഒക്കെ ഇവര്‍ക്ക് ഒരു പോലെയാണ്. വെള്ളവും, വൈദ്യുതിയും ഈ കോളനിയില്‍ അതിഥികളാണ്. വീടാകെ തകര്‍ന്നിട്ടും, വാസയോഗ്യമല്ലാതായിട്ടും വേലൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. കടങ്ങോട് ശുദ്ധജല പദ്ധതിയുടെ ഭാഗമായി കോളനിയിലേക്ക് കുടിവെള്ള പൈപ്പും, പദ്ധതിയുമെത്തിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 

കോളനിയിലെ ആരോഗ്യമുള്ളവര്‍ പുറത്ത് പോയി ചെയ്യുന്ന ജോലിയിലെ കൂലിയായിരുന്നു മുന്‍ കാലങ്ങളില്‍ ഇവരുടെ വരുമാന മാര്‍ഗം. എന്നാല്‍ കൊറോണ നാട്ടില്‍ പിടിമുറുക്കിയതോടെ ഈ വരുമാനം നിലച്ചിട്ട് മാസങ്ങളായി. പട്ടിണിയുടെ രൂക്ഷത നായാടി കുടുംബങ്ങളെ വേട്ടയാടുകയാണ്. കുട്ടികളുടെ പഠനം മാസങ്ങളോളമായി ചോദ്യചിഹ്നമാണ്. മെഴുകുതിരിയുടെ ഇത്തരി വെട്ടം മാത്രമാണ് രാത്രിയുടെ രൂക്ഷതയെ മറികടക്കാന്‍ ഇവര്‍ക്കുളള ഏക ആശ്രയം. സ്‌കൂളുകള്‍ അടച്ചിട്ടതോടെ അവസാനിച്ചതാണ് പഠനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വൈദ്യുതിയില്ലാത്ത വീടുകളില്‍ അതും രക്ഷയില്ല. ഫോ്ണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഇരുട്ടത്തിരിക്കുന്നവരാണ് ഏഴ് കുടുംബങ്ങളിലെ മുപ്പതോളം പേരില്‍ ഭൂരിഭാഗവും. 

റേഷന്‍ കാര്‍ഡ് പലര്‍ക്കുമില്ലാത്തതിനാല്‍ സൗജന്യ അരി പോലും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഏതെങ്കിലും ജീവകാരുണ്യ സംഘടനകള്‍ എത്തിച്ച് നല്‍കുന്ന ഭക്ഷ്യ കിറ്റുകളിലാണ് പല കുടുംബങ്ങളും ജീവിതം ഇതുവരെ തള്ളി നീക്കിയത്. അതും നിലച്ചതോടെ പട്ടിണിയുടെ ഭീകരത വേട്ടയാടുകയാണ് ഈ നായാടി കുടുംബങ്ങളെ. സമൂഹത്തിന്റെയും, അധികാരികളുടേയും തുറന്നു പിടിച്ച മിഴികള്‍ കോടശേരിയിലേക്ക് അടിയന്തരമായി പതിയേണ്ടതുണ്ടെന്ന് ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുണ്ടായില്ലെങ്കില്‍ ഈ നായാടി കോളനിയില്‍ നിന്ന് പട്ടിണിമരണ വാര്‍ത്ത നാട് കേള്‍ക്കേണ്ടി വരുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

Tags: വൈദ്യുതിtribal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.