Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നെല്ലും മീനും കൊയ്ത് ഏഴോം

വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍ തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ് ഏഴോത്തിന്റെ നേട്ടത്തിന് പിന്നില്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 23, 2020, 10:12 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരിന്റെ നെല്ലറയായ ഏഴോം ഗ്രാമത്തിന്റെ ജൈവ നെല്‍കൃഷിയും കാര്‍ഷിക സമൃദ്ധിയും പേരുകേട്ടതാണ്. എന്നാല്‍ പത്തായം നിറയുന്ന നെല്ല് മാത്രമല്ല, കുട്ട നിറയെ മീനുമുണ്ട് ഇവിടെ.  മത്സ്യകൃഷിയിലും സ്വയംപര്യാപ്തത നേടുകയാണ് ഏഴോം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയുള്ള ഓരുജല മത്സ്യകൃഷിയിലൂടെയാണ് ഏഴോം ഈ നേട്ടം കൊയ്യുന്നത്.

വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച്  പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍  തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ്  ഏഴോത്തിന്റെ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം നല്‍കിയ കെടുതികളെ അതിജീവിച്ചാണ് ഇവിടുത്തെ മത്സ്യകൃഷി വിജയം നേടുന്നത്.

മത്സ്യ ക്ലബ്ബുകള്‍ രൂപീകരിച്ച് കര്‍ഷകര്‍ക്ക് കൃഷിക്കും വിപണനത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് നല്‍കുന്നുണ്ട്. യുവാക്കളുടെ സംഘങ്ങളും, വനിത കൂട്ടായ്‌മകളും, സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമായുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഫലപ്രദമായി  നടപ്പാക്കുന്നു.  2019 -20 വാര്‍ഷിക പദ്ധതിയില്‍ മൂന്ന് വര്‍ഷത്തെ തുടര്‍ പദ്ധതിയായി കരിമീന്‍ കൃഷിയും നടത്തി വരുന്നു. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കരിമീനിന് വിപണിയിലും ആവശ്യക്കാരേറെയാണ്. ഏഴോം കോട്ടക്കീല്‍ – പട്ടുവം പുഴയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ പഞ്ചായത്തിലെ പെരുങ്ങിയില്‍ എന്ന പ്രദേശത്ത് നാലരയേക്കറോളം സ്ഥലത്തും, നങ്കലത്ത് 13 ഏക്കറിലും മെയ് മാസം കാര ചെമ്മീന്‍ കൃഷി വിളവെടുത്തു. പഞ്ചായത്തിന്റെ തന്നെ ചെമ്മീന്‍ കണ്ടികള്‍ക്കു പുറമെ സ്വകാര്യ വ്യക്തികളും ചെമ്മീന്‍ കൃഷി ചെയ്യുന്നുണ്ട്.

പുഴയില്‍ നടത്തുന്ന കൂട് കൃഷിയിലും വിജയം കൊയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.   കാളാഞ്ചി, പൊമ്പാനോ, കരിമീന്‍ എന്നിവയാണ് ഈ രീതിയില്‍ കൃഷി ചെയ്യുന്നത്. പിവിസി പൈപ്പും നൈലോണ്‍ വലകളും ഉപയോഗിച്ച്  കൂടൊരുക്കിയാണ് കൃഷി.  ചെറുമത്സ്യങ്ങളെയാണ് തീറ്റയായി നല്‍കുന്നത്. നല്ല വളര്‍ച്ചയെത്തിയ മത്സ്യത്തിന് ഒരു കിലോവരെ തൂക്കമുണ്ടാകും. വിളവെടുപ്പ് സമയത്ത് ഉപഭോക്താക്കള്‍ നേരിട്ടെത്തി മത്സ്യം വാങ്ങിക്കുന്നതുകൊണ്ടു തന്നെ വിപണി കണ്ടെത്തേണ്ട ബുദ്ധിമുട്ടും കര്‍ഷകര്‍ക്കില്ല.  കിലോയ്‌ക്ക് അറുന്നൂറ് രൂപയ്‌ക്കാണ് കാളാഞ്ചി വില്‍പന നടത്തുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഒരു കൂട്ടില്‍നിന്ന് അന്‍പത് കിലോ മത്സ്യം വരെ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  മത്സ്യകൃഷിയില്‍ നൂതന രീതികളാണ് ഇവിടെ അവലംബിക്കുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടുപയോഗിച്ച് സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക. വീട്ടുവളപ്പില്‍ പടുതാക്കുളം നിര്‍മ്മിക്കുന്നതിന് 10 യൂണിറ്റുകള്‍ക്ക് 40 ശതമാനം സബ്സിഡി നിരക്കില്‍ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയാണ് നല്‍കുക. വരാല്‍, ആസാം വാള തുടങ്ങിയ മീനുകളാണ് ഈ രീതിയില്‍ കൃഷി ചെയ്യുക. കൂടാതെ അഞ്ച് യൂണിറ്റ് ബയോ ഫ്ലോക്കുകളും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി നല്‍കുന്നുണ്ട്. മൂന്ന് യൂണിറ്റ് കരിമീന്‍ കൃഷിയും ഇതുവഴി നടപ്പിലാക്കും. മത്സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കര്‍ഷകരിലേക്കെത്തിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും  ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല പറയുന്നു.

ഓരുജല സമ്മിശ്ര മത്സ്യകൃഷിയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നുണ്ട്. അമ്പതു സെന്റ് പ്രദേശത്ത്  പൂമീന്‍, കരിമീന്‍, തിരുത തുടങ്ങിയ മീനുകളെയാണ് വളര്‍ത്തുന്നത്. അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ടി. താരയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

പഞ്ചായത്തില്‍ നടപ്പിലാക്കിയ നെല്ലും  മീനും പദ്ധതിക്ക്  2015ലെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. തരിശുരഹിത പഞ്ചായത്താകാനൊരുങ്ങുമ്പോള്‍ മത്സ്യ സ്വയംപര്യാപ്തത കൂടി കൈവരിക്കുകയാണ് പഞ്ചായത്ത്.

Tags: fishPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

പുതിയ വാര്‍ത്തകള്‍

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.