Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചികിത്സാ സഹായത്തിന് പണമൊഴുക്ക്; നന്മ മരങ്ങളുടെ ‘ഹവാല’യെന്ന് സംശയം; ഡിസിപിയെ തള്ളി ഐജി

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്‌ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് പണം സ്വരൂപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ബാക്കി തുക ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 19, 2020, 11:09 am IST
in Kerala

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയുടെ ചികിത്സയ്‌ക്കു വേണ്ടി, സമൂഹമാധ്യമങ്ങളില്‍  വന്‍തോതില്‍ പ്രചാരണം നടത്തി പണം സ്വരൂപിച്ചതില്‍ ദുരൂഹത. ഏതാനും ചില അക്കൗണ്ടുകളില്‍നിന്ന് വലിയ തുക എത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇത് കുഴല്‍പ്പണമാണെന്നാണ് ആരോപണം.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും  ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്‌ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് പണം സ്വരൂപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ബാക്കി തുക ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.  

ചാരിറ്റിയുടെ മറവില്‍ ഹവാല ഇടപാട് നടന്നതായി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന ഡിസിപി ജി. പൂങ്കുഴലി സൂചിപ്പിച്ചു. വര്‍ഷയുടെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കും. ഹവാല ഇടപാടുണ്ടോയെന്നറിയാന്‍ അക്കൗണ്ട് പരിശോധിക്കും. കൂടുതല്‍ അന്വേഷണമുണ്ടാകും, അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ ഡിസിപിയുടെ വാദങ്ങള്‍ തള്ളി ഐജി വിജയ് സാഖറെ രംഗത്തെത്തി. അക്കൗണ്ടുകളിലൂടെയാണ് പണമെത്തിയതെന്നും ഹവാലയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹവാല ബാങ്ക് ഇതര മാര്‍ഗ്ഗമാണ്. കേസില്‍ സങ്കീര്‍ണ്ണതകളുണ്ട്. നേരത്തെ ഇവര്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും, ഐജി ചൂണ്ടിക്കാട്ടി.  

ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച് മുഴുവന്‍ തുകയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍  ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ നേരത്തെയും ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണം നേരിട്ടിരുന്നു. അതേസമയം, 60 ലക്ഷം രൂപ ഒരു വ്യക്തി ചാരിറ്റബിള്‍ സംഘടനയുടെ സഹായമെന്ന നിലയില്‍ ഇട്ടതാണെന്ന് സാജന്‍ കേച്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു. സംഘടന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തിയതുമില്ല. പോലീസിനും ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.  

വര്‍ഷ  ചികിത്സയുടെ ആവശ്യത്തിന് കൊച്ചിയിലാണ് താമസം. അമ്മയുടെ ചികിത്സയ്‌ക്ക് പണമില്ലാത്ത ദുരിതാവസ്ഥ വിവരിച്ച് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ വര്‍ഷയ്‌ക്ക് ഒന്നേകാല്‍ കോടിയിലധികം ലഭിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. അക്കൗണ്ട് ജോയിന്റ് ആക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്നു മാസം കൂടി തുടര്‍ ചികിത്സ ആവശ്യമാണെന്നും അതിന് ശേഷം ബാക്കിയുള്ള തുകയുടെ കാര്യം തീരുമാനിക്കാമെന്നും വര്‍ഷ മറുപടി നല്‍കി. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് ചികിത്സയ്‌ക്ക് വേണ്ട തുക വര്‍ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഭീഷണി അവസാനിക്കാതായതോടെ പരാതി നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.