Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രിമാര്‍ ഉത്തരവാദിത്തം മറക്കരുത്

ഒരു വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യപദ്ധതി നടപ്പാക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍ ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി തന്നെ നടത്തുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 03:00 am IST
in Editorial

ഭരണാധികാരികള്‍ ഒരിക്കലും ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ പാടില്ല. രാജ്യത്തെ ഭരണവ്യവസ്ഥയുടെ സാമാന്യമര്യാദകള്‍ പോലും മറന്നുകൊണ്ടുള്ള നടപടികളാണ് കഴിഞ്ഞദിവസം കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്നുണ്ടായത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടില്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറികടക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍ ചെയ്തത്. ഇന്ത്യയിലെ വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ട്. അത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാല്‍ കേരള മന്ത്രിസഭയിലെ അംഗം വിദേശകാര്യ മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ അറിയാതെ ഒരു വിദേശ കോണ്‍സുലേറ്റുമായി ഇടപാട് നടത്തിയിരിക്കുകയാണ്. കേവലം അഞ്ച് ലക്ഷം രൂപയുടെ ഇടപാടാണെങ്കില്‍ പോലും അത്തരം ഇടപാടുകള്‍ ചട്ടലംഘനമാണെന്നറിയാത്ത ഒരാളാണ് കേരളത്തിലെ മന്ത്രി എന്നതാണ്  അത്ഭുതം.

നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണക്കടത്ത് നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ അതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതും വിവാദമായ സാഹചര്യത്തിലാണ് മന്ത്രി കെ.ടി. ജലീലിന്റെ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. വിദേശ നയതന്ത്ര സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ തന്റെ മണ്ഡലത്തിലെ ആയിരം പേര്‍ക്ക് അഞ്ഞൂറ് രൂപ വിലവരുന്ന ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യാനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഏറ്റുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഒരു വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യപദ്ധതി നടപ്പാക്കുകയാണ് മന്ത്രി ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി തന്നെ  നടത്തുകയും ചെയ്തു. മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയും പാതകയും പതിച്ച സഞ്ചികളാണ് ഇതിന് ഉപയോഗിച്ചതെന്നും ഓര്‍ക്കണം.

ഇത്രയും ഗുരുതരമായ വീഴ്ച ഒരു മന്ത്രിയില്‍ നിന്നുണ്ടായിട്ടും ഇതുവരെ അത് ചൂണ്ടിക്കാട്ടാനോ അതിനെതിരെ എന്തെങ്കിലും പറയാനോ ഭരണരംഗത്തുള്ള ആരും തയ്യാറായില്ലെന്നത് ഗൗരവത്തോടെ  കാണണം.  ഉപദേഷ്ടാക്കളുടെ വന്‍സംഘത്തിന് നടുവില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയിലെ ഒരംഗം നടത്തിയ ചട്ടവിരുദ്ധമായതും സത്യപ്രതിജ്ഞ ലംഘിക്കുന്നതുമായ ഒരു നടപടി ആരും ചൂണ്ടിക്കാട്ടിക്കൊടുത്തില്ലെന്ന് കരുതാനാവുമോ. ഭരണഘടനാ ലംഘനവും രാജ്യദ്രോഹപരവുമായ കുറ്റങ്ങള്‍ ചെയ്തിട്ടുപോലും വിശ്വസ്തരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെ, തന്റെ സഹമന്ത്രിമാരെയും എങ്ങനെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന് വ്യക്തമാക്കുകയാണോ മുഖ്യമന്ത്രി എന്നാണോ, ഇതില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടത്?  

ദേശത്തിന്റെയും ജനതയുടെയും ഹിതാനുവര്‍ത്തിയായിരിക്കണം ഭരണാധികാരി എന്നത് ഭാരതത്തിന്റെ ധര്‍മ്മശാസ്ത്രമാണ്. ഇതിഹാസങ്ങളിലെ രാജാക്കന്മാര്‍ക്ക് ഉപദേശകരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ രാജാവിന് ഇഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ നല്‍കുന്നവരല്ല, ജനങ്ങളിഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ രാജാവിന് നല്‍കുന്നവരാണ് നല്ല ഉപദേശകരെന്നും അത്തരം ഉപദേശങ്ങളെ ഉള്‍ക്കൊള്ളുന്നവരാണ് ഉത്തമഭരണാധികാരികളെന്നുമാണ് ഭാരതത്തിന്റെ രാജനീതി പറയുന്നത്. ജനഹിതവും രാജ്യഹിതവും മറക്കുന്ന ഉപദേശകരുടെയും അവരുടെ ഉപദേശങ്ങളനുസരിച്ച് ഭരിക്കുന്നവരുടെയും കേരളം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നത് സ്വാഭാവികം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.