Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഐഎക്കെതിരെ മുസ്ലിം സംഘടനകള്‍; മുസ്ലിം ലിങ്ക് ഉണ്ടാക്കി കേസ് കൊണ്ടുപോയി കെട്ടുമെന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍; ലഘുകരിച്ച് മീഡിയ വണ്‍

അഴിമതിയും കള്ളക്കടത്തും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന കുറ്റിയാണ് മുസ്ലിം സമുദായമെന്നും ഇത് ഇസ്ലാമോഫോബിയയും വംശീയതയും ആണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജി ആരോപിച്ചു. സ്വര്‍ണക്കടത്തെന്ന് പറഞ്ഞാല്‍ അതില്‍ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പണിയെടുക്കാന്‍ ആളു കൂടും. സഖാക്കളും സംഘാക്കളും കേരളത്തില്‍ ഇസ്ലാമോഫോബിയ വിളയിച്ചെടുക്കുകയാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

കെ.സുജിത്byകെ.സുജിത്
Jul 17, 2020, 11:28 am IST
inKerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍. എന്‍ഐഎ അന്വേഷണത്തിനെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. മുസ്ലിം ലീഗ്, ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. ഐഎസ് റിക്രൂട്ട്‌മെന്റില്‍ പ്രതിസ്ഥാനത്തുള്ള തീവ്ര സംഘടനകളുടെ അനുയായികളും ‘ഇസ്ലാമോഫോബിയ’ ആരോപിച്ച് പ്രചാരണത്തില്‍ സജീവമാണ്. മുസ്ലിം ലീഗിലെ ‘ലിബറല്‍ മുഖ’മെന്ന് വിശേഷണമുള്ള കെ.എം. ഷാജിയാണ് മതവാദവുമായി ആദ്യം രംഗത്തുവന്നത്.

അഴിമതിയും കള്ളക്കടത്തും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന കുറ്റിയാണ് മുസ്ലിം സമുദായമെന്നും ഇത് ഇസ്ലാമോഫോബിയയും വംശീയതയും ആണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജി ആരോപിച്ചു. സ്വര്‍ണക്കടത്തെന്ന് പറഞ്ഞാല്‍ അതില്‍ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പണിയെടുക്കാന്‍ ആളു കൂടും. സഖാക്കളും സംഘാക്കളും കേരളത്തില്‍ ഇസ്ലാമോഫോബിയ വിളയിച്ചെടുക്കുകയാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.  

ഇസ്ലാമിക രാജ്യം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി പോസ്റ്റര്‍ ഇറക്കിയാണ് പ്രചാരണം. യുഎപിഎയും എന്‍ഐഎയും വരുന്നത് കള്ളക്കഥകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വാദം. എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനുള്ള കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് എന്‍ഐഎ ചെയ്യുന്നത്.

 നിലവിലുള്ള വകുപ്പുകള്‍ ഉപയോഗിച്ച് സിബിഐ അന്വേഷണം നടത്താവുന്നതാണ്. സ്വര്‍ണക്കടത്തിലെ എന്‍ഐഎ അന്വേഷണത്തെ പ്രതിരോധിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ നിഷ്‌കളങ്കനായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ ‘മീഡിയ വണ്‍’ വാര്‍ത്ത നല്‍കിയിരുന്നു. താന്‍ നിരപരാധിയാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഫൈസല്‍ ‘എക്‌സ്‌ക്ലുസീവായി’ ചാനലിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മുസ്ലിങ്ങളെ വേട്ടയാടുന്നതായ ഇരവാദം ശക്തിപ്പെട്ടത്.  

ഫൈസലിന്റെ പാസ്‌പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇയാളുടെ മാധ്യമ സുഹൃത്തുക്കളെ കുറിച്ചും എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധമില്ലെന്നും നികുതി വെട്ടിപ്പ് മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ട്. ജമാ അത്തെ ഇസ്ലാമി മുഖപത്രമായ ‘മാധ്യമം’ സ്വര്‍ണം ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് കടത്തിയതെന്നും തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായതായി ഇന്നലെ വാര്‍ത്ത നല്‍കി. സംഘടനകള്‍ക്ക് പുറത്തുള്ള ഇടത്-മുസ്ലിം തീവ്രനിലപാട് പുലര്‍ത്തുന്നവരും ഇരവാദം ഏറ്റുപിടിച്ചിട്ടുണ്ട്. ‘ഒരു മുസ്ലിം ലിങ്ക് ഉണ്ടാക്കി എന്‍ഐഎ ഈ കേസ് കൊണ്ടുപോയി കെട്ടു’മെന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനായ  അബ്‌ജോത് വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.  

കേസ് എന്‍ഐഎ ഏറ്റെടുക്കുകയും അന്വേഷണം ഫൈസല്‍ ഫരീദിലെത്തുകയും ചെയ്തതോടെയാണ് പ്രചാരണം തുടങ്ങിയത്. രാജ്യത്തെ അനധികൃത സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും കേരളത്തിലാണെങ്കിലും ആദ്യമായാണ് തീവ്രവാദ ബന്ധം അന്വേഷണ പരിധിയില്‍ വരുന്നത്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദം ശക്തിപ്പെട്ടതിലെ കാരണങ്ങളില്‍ പ്രധാനം കള്ളക്കടത്ത് പണമാണ്. അറസ്റ്റിലായ ചില പ്രതികള്‍ക്ക് മുസ്ലിം നേതാക്കളുമായുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. പതിവിന് വിപരീതമായി അന്വേഷണം ആഴത്തില്‍ നടക്കുന്നത് തിരിച്ചടിയാകുമെന്ന പരിഭ്രാന്തിയാണ് ‘ഒരു മുഴം മുന്‍പേ’ എറിയാന്‍ സംഘടനകളെ പ്രേരിപ്പിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് പിന്തുടര്‍ന്ന് കോണ്‍ഗ്രസ് സിബിഐ അന്വേഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതും ശ്രദ്ധേയമാണ്. സ്വര്‍ണക്കടത്ത് കേസില്‍ ലീഗ് പുലര്‍ത്തുന്ന മൃദു സമീപനവും ചര്‍ച്ചയായിട്ടുണ്ട്.  

Tags: terrorismമുസ്ലിം സംഘടനകള്‍സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.