Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥ; തൃശൂര്‍ നഗരത്തിലെ ഭൂഗര്‍ഭ കേബിള്‍ നിര്‍ദ്ദേശം ചുവപ്പു നാടയില്‍

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 02:23 pm IST
inThrissur

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റണമെന്ന നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ അധികൃതരോട് വൈദ്യതി വിഭാഗം ഉന്നയിച്ച നിര്‍ദ്ദേശം ഇപ്പോഴും ചുവപ്പുനാടയില്‍.  പൈപ്പിടാന്‍ റോഡ് മുഴുവന്‍ കുഴിച്ചപ്പോള്‍ വൈദ്യുതി ലൈനും ഭൂഗര്‍ഭ ലൈനാക്കാന്‍ അവസരം കിട്ടിയിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ല.  

നഗരത്തിലെ അപകടം മുന്നില്‍ കണ്ട്  ആറു വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ വലിക്കുന്നതു ഭൂമിക്കടിയിലൂടെയാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നി ര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. തുടക്കത്തില്‍ കോടികള്‍ മുടക്കേണ്ടി  വരുമെങ്കിലും പിന്നീട് വര്‍ഷങ്ങളോളം മെയിന്റനന്‍സ് അടക്കം ഇല്ലാതാക്കാമെന്നതും വന്‍ സുരക്ഷയുമാണ് ഭൂഗര്‍ഭ ലൈനിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകുമെന്നതും പ്രത്യേകതയാണ്.

നഗരമധ്യത്തില്‍ പോസ്‌റ്റോഫീസ് റോഡിലെ കെട്ടിടത്തില്‍ നിന്ന് ഫ്‌ളക്‌സ് അഴിച്ച് മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഇന്നലെ ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സമീപത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ പോകുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്ന് പോകുന്നതെന്നതിനാല്‍ വളരെ അപകട സാധ്യതയുണ്ട്.  

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്. കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഇരുമ്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്‌ളക്‌സുകളുമൊക്കെ നില്‍ക്കുന്നതെന്നതിനാല്‍ വന്‍ അപകട സാധ്യതയാണ്. കാറ്റത്ത് മറിഞ്ഞാല്‍ പോലും ഷോക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്കറ്റ് റോഡുകളിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.  

നഗരത്തിലെ വീതിയില്ലാത്ത പല റോഡുകളോട് ചേര്‍ന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും നില്‍ക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് കുട നിവര്‍ത്തിയാല്‍ പോലും വൈദ്യുതി ലൈനില്‍ തട്ടും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്. പല റോഡുകളിലെ കെട്ടിടങ്ങളിലും വന്‍ ഫ്‌ളക്‌സുകളാണ് വൈദ്യുതി കമ്പികളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂഗര്‍ഭ കേബിള്‍ പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കാതെയും കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്താതെയും അലംഭാവം കാട്ടുകയാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.