Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥ; തൃശൂര്‍ നഗരത്തിലെ ഭൂഗര്‍ഭ കേബിള്‍ നിര്‍ദ്ദേശം ചുവപ്പു നാടയില്‍

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 02:23 pm IST
in Thrissur

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റണമെന്ന നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ അധികൃതരോട് വൈദ്യതി വിഭാഗം ഉന്നയിച്ച നിര്‍ദ്ദേശം ഇപ്പോഴും ചുവപ്പുനാടയില്‍.  പൈപ്പിടാന്‍ റോഡ് മുഴുവന്‍ കുഴിച്ചപ്പോള്‍ വൈദ്യുതി ലൈനും ഭൂഗര്‍ഭ ലൈനാക്കാന്‍ അവസരം കിട്ടിയിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ല.  

നഗരത്തിലെ അപകടം മുന്നില്‍ കണ്ട്  ആറു വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ വലിക്കുന്നതു ഭൂമിക്കടിയിലൂടെയാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നി ര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. തുടക്കത്തില്‍ കോടികള്‍ മുടക്കേണ്ടി  വരുമെങ്കിലും പിന്നീട് വര്‍ഷങ്ങളോളം മെയിന്റനന്‍സ് അടക്കം ഇല്ലാതാക്കാമെന്നതും വന്‍ സുരക്ഷയുമാണ് ഭൂഗര്‍ഭ ലൈനിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകുമെന്നതും പ്രത്യേകതയാണ്.

നഗരമധ്യത്തില്‍ പോസ്‌റ്റോഫീസ് റോഡിലെ കെട്ടിടത്തില്‍ നിന്ന് ഫ്‌ളക്‌സ് അഴിച്ച് മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഇന്നലെ ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സമീപത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ പോകുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്ന് പോകുന്നതെന്നതിനാല്‍ വളരെ അപകട സാധ്യതയുണ്ട്.  

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്. കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഇരുമ്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്‌ളക്‌സുകളുമൊക്കെ നില്‍ക്കുന്നതെന്നതിനാല്‍ വന്‍ അപകട സാധ്യതയാണ്. കാറ്റത്ത് മറിഞ്ഞാല്‍ പോലും ഷോക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്കറ്റ് റോഡുകളിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.  

നഗരത്തിലെ വീതിയില്ലാത്ത പല റോഡുകളോട് ചേര്‍ന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും നില്‍ക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് കുട നിവര്‍ത്തിയാല്‍ പോലും വൈദ്യുതി ലൈനില്‍ തട്ടും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്. പല റോഡുകളിലെ കെട്ടിടങ്ങളിലും വന്‍ ഫ്‌ളക്‌സുകളാണ് വൈദ്യുതി കമ്പികളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂഗര്‍ഭ കേബിള്‍ പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കാതെയും കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്താതെയും അലംഭാവം കാട്ടുകയാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.