Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഒരു കാര്‍ഗോയില്‍ കുറഞ്ഞത് 40 കിലോ പാഴ്‌സലുകള്‍ വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ പത്ത് തവണ ഒരു മാസം കടത്തുമ്പോള്‍ തന്നെ 400 കിലോയില്‍ അധികം സ്വര്‍ണമാണ് കടല്‍ കടന്ന് കേരളത്തിലെത്തുന്നത്. ഇത് കൂടാതെ മറ്റ് വിമാനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം വേറെയും.

നീരജ് ജി.ജി by നീരജ് ജി.ജി
Jul 7, 2020, 01:34 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം. ഇപ്പോള്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ സംഘത്തിന് കാസര്‍കോട്, കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.  

ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഒരു കാര്‍ഗോയില്‍ കുറഞ്ഞത് 40 കിലോ പാഴ്‌സലുകള്‍ വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ പത്ത് തവണ ഒരു മാസം കടത്തുമ്പോള്‍ തന്നെ 400 കിലോയില്‍ അധികം സ്വര്‍ണമാണ് കടല്‍ കടന്ന് കേരളത്തിലെത്തുന്നത്. ഇത് കൂടാതെ മറ്റ് വിമാനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം വേറെയും.

നയതന്ത്ര പാഴ്‌സലുകള്‍ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങള്‍ വഴി കടത്തി വിടണമെന്നാണ് നിയമം. കാര്‍ഗോ വഴി വരുന്ന പാഴ്‌സലുകള്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ കാര്യമായി നിരീക്ഷിക്കാറില്ല. ഇത് മുതലാക്കിയാണ് കാര്‍ഗോ വഴിയുള്ള കടത്തിന് സംഘം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ഈ സംഘം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരെയും സ്വാധീനിക്കും. വിമാന മാര്‍ഗം വരുന്ന ലഗേജുകള്‍ ഒരു തവണ പുറത്തെത്തിക്കുന്നതിന് നല്‍കുന്ന പാരിതോഷികം 25 ലക്ഷം രൂപയാണ്. ഈ സംഘത്തിന് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് ഉള്ളില്‍ത്തന്നെയുണ്ട്.  

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം ആര്‍ക്കു വേണ്ടി കൊണ്ടുവരുന്നു എന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കിട്ടാറില്ല. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങും. സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരായിരിക്കും ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച് തുടര്‍ അന്വേഷണം അട്ടിമറിക്കും.  

വിമാനങ്ങളില്‍ സ്വര്‍ണക്കടത്തിന് കാരിയര്‍മാരായി ഉപയോഗിക്കുന്നത് യുവ ആര്‍ട്ടിസ്റ്റുമാരെയും വിസിറ്റിങ് വിസയില്‍ യാത്രചെയ്യുന്നവരെയും. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാനായാണ് യുവ ആര്‍ട്ടിസ്റ്റുമാരെ കേരളത്തില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ ഇവര്‍ തിരികെ കേരളത്തിലേയ്‌ക്ക് വരുമ്പോള്‍ ഇവരെ കാരിയര്‍മാരായാണ് ഉപയോഗിക്കുന്നത്. ഒരാളെ കസ്റ്റംസ് പിടിക്കുമ്പോള്‍ മറ്റൊരു സംഘം കിലോ കണക്കിന് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും.

Tags: keralaസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.