തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറഞ്ഞത് സന്തത സഹചാരിയും പേഴ്സണല്‍ സെക്രട്ടറിയുമായ ടെന്നി ജോപ്പനെയാണ്. കേസ് തന്നിലേയ്‌ക്ക് നീളുന്ന എന്ന ഘട്ടം വന്നപ്പോളാണ് പുറത്താക്കിയത്. ജോപ്പനെ പ്രതി ചേര്‍ക്കുകയും രണ്ടു മാസം ജയിലിലടയ്‌ക്കുകയും ചെയ്തു. ജോപ്പനെ പ്രതിയാക്കിയതോടെ കുറ്റമെല്ലാം അയാളില്‍ ചുമത്തി ഓഫീസിലെ മറ്റുള്ളവരെ രക്ഷിച്ചെടുക്കുകകയായിരുന്നു ഉമ്മന്‍ ചാണ്ടി. ദോഷം വരുന്നതൊന്നും ജോപ്പന്റെ ഭാഗത്തുനിന്ന് വരില്ലന്ന് ഉറപ്പാക്കാനും ഉമ്മന്‍ചാണ്ടിയക്ക് കഴിഞ്ഞു. ഭാര്യ മറിയാമ്മയെ പോലും അതിനായി ഉപയോഗിച്ചു.
സമാന സാഹചര്യമാണ് സ്വര്‍ണ്ണക്കടത്ത് കേസിലും. പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനെ ബലിയാടാക്കി തടിതപ്പാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തന്റെ വകുപ്പില്‍ നിയമിച്ചത് അറിഞ്ഞില്ലന്നു പറഞ്ഞതോടെ കുറ്റം ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കരനു മാത്രമാണെന്നു പറയുകയായിരന്നു പിണറായി. സിബിഐ അന്വേഷണം ഉള്‍പ്പെടെ വരുന്ന കേസായതിനാല്‍ ശിവശങ്കരനെ സഹായിച്ചാല്‍ അപകടമാണെന്ന ഉപദേശമാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. അന്വേഷണം ഓഫീസിലെ മറ്റു ചില ഉപദേശകരിലേയ്‌ക്കും നീളുമെന്ന ബോധ്യവും ഉണ്ട്. ശിവശങ്കരനെ ചുമതലയില്‍ നിന്ന് മാറ്റുക എന്നതുമാത്രമാണ് താല്‍ക്കാലിക പോംവഴി
















