Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസൂര്യന്റെ പ്രകാശം

ആത്മതത്ത്വനിരൂപണം തുടരുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 6, 2020, 03:00 am IST
in Samskriti

ശ്ലോകം 219

ഘടംജലം തദ്ഗതമര്‍ക്കബിംബം

വിഹായസര്‍വ്വം വിനിരീക്ഷ്യതേ/ര്‍ക്കഃ

തടസ്ഥ ഏതത് ത്രിതയാവഭാസകഃ

സ്വയം പ്രകാശോ വിദുഷാ യഥാ തഥാ

കുടവും വെള്ളവും സൂര്യപ്രതിബിംബവുമൊക്കെ വിട്ട് ഇവ മൂന്നിനേയും പ്രകാശിപ്പിക്കുന്ന സൂര്യനെ അറിയണം. സൂര്യന്‍ സ്വയം പ്രകാശകനും ഇവയോട് ചേരാതെ സ്വതന്ത്രമായി നില്‍ക്കുന്നവനുമാണ്. സൂര്യനെ ഇത്തരത്തില്‍ അറിയുന്നതുപോലെ ആത്മാവിനെ വിവേകി ദര്‍ശിക്കും.

കുടത്തിലെ വെള്ളത്തില്‍ സൂര്യ പ്രതിബിംബം കാണുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ കാണണം. ഒന്ന് കുടം ,പിന്നെ വെള്ളം, അതിലുള്ള സൂര്യനും. വെള്ളത്തില്‍ പ്രതിബിംബിച്ചിരിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരുന്നാല്‍ യഥാര്‍ത്ഥ സൂര്യനെ കാണാനാവില്ല. നമ്മള്‍ ഇതെല്ലാം വിട്ട് മുകളിലേക്ക് മാത്രം നോക്കിയാല്‍ ശരിക്കുള്ള സൂര്യനെ കാണാം. അപ്പോള്‍ കുടമെവിടെ? വെള്ളവും സൂര്യന്റെ പ്രതിബിംബവും ഒന്നുമില്ല. ആത്മാവിനെ അറിയാന്‍ പല രീതികള്‍ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് ‘തടസ്ഥ ലക്ഷണം’. അറിയാവുന്ന ഒന്നിനെ ചൂണ്ടിക്കാട്ടി അറിയാത്തതിനെ മനസ്സിലാക്കിത്തരുന്ന രീതിയാണിത്. കുടം വെള്ളം, പ്രതിബിംബം എന്നിവയെ ചൂണ്ടിക്കാട്ടി വാസ്തവത്തിലുള്ള സൂര്യനെ മനസ്സിലാക്കിത്തരുന്ന രീതി.’കാക്കയിരിക്കുന്ന വീട്’ എന്ന ഉദാഹരണം സാധാരണ പറയാറുണ്ട്. മറ്റ് വീടുകളില്‍ നിന്ന് ഒരു വീടിനെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.വീട് ഏതെന്ന് മനസ്സിലായാല്‍ കാക്ക പറന്ന് പോയാലും പിന്നെ കുഴപ്പമില്ല. പിന്നെ കാക്കയ്‌ക്ക് പ്രസക്തിയില്ല. അറിയേണ്ട വസ്തുവിനെ അതുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് വസ്തുക്കളുടെ സഹായത്താല്‍ അറിയുന്ന വിധമാണിത്. തടസ്ഥ ലക്ഷണത്തിലൂടെ ആവശ്യമായതിനെ  അറിഞ്ഞാല്‍ പിന്നെ മറ്റുള്ളവയ്‌ക്ക്  പ്രസക്തിയില്ല.

സൂര്യന്റെ പ്രകാശം കൊണ്ടാണ് കുടവും വെള്ളവും പ്രതിബിംബവുമൊക്കെ കാണാനായത് എന്ന് ബോധ്യമാകും. അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന സ്വയംപ്രകാശമാണ്. അതിനെ ആരും പ്രകാശിപ്പിക്കേണ്ട. കുടം മുതലായവയുമായി ചേരാതെ നില്‍ക്കുന്നതും സ്വതന്ത്രമായിരിക്കുന്നതുമാണ് സൂര്യന്‍ എന്നറിയാം. അത് ആകാശത്ത് ഒന്നും ബാധിക്കാതെ തെളിഞ്ഞ് വിളങ്ങിക്കൊണ്ടേയിരിക്കും. ഇതു പോലെ തന്നെ ആത്മ സൂര്യന്റെ കാര്യവും.

വിവേകയായ ഒരാള്‍ക്ക് ആത്മാവിനെ ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ അറിയാം. കുടത്തെ ശരീരമായും  വെള്ളത്തെ അന്തഃകരണ വൃത്തികളായും സൂര്യപ്രതിബിംബത്തെ ജീവനായും സൂര്യനെ സ്വയം പ്രകാശകനായ പരമാത്മാവായും അറിയണം.

ആത്മസൂര്യന്റെ പ്രകാശമില്ലെങ്കില്‍ ശരീരമാകുന്ന കുടത്തിന് നിലനില്‍പ്പില്ല. അന്തഃകരണവൃത്തികളാകുന്ന വെള്ളത്തിനും അങ്ങനെ തന്നെ. പരമാത്മാവിന്റെ പ്രതിഫലനമാണ് ജീവനായിരിക്കുന്നത്. അതിനാല്‍ ഇവയില്‍ നിന്നൊക്കെ വേറിട്ട് ഹൃദയാകാശത്തില്‍ നിലകൊള്ളുന്നതായ ആത്മസൂര്യനായ് തന്നെ പരമാത്മാവിനെ അറിയണം. അതാണ് വിവേകം, ശരിയായ കാഴ്ചപ്പാടും. സാധകരായ ആളുകള്‍ വളരെ എളുപ്പത്തില്‍ വേദാന്ത തത്ത്വത്തെ മനസ്സിലാക്കിത്തരുന്നതാണ് ഈ ഉദാഹരണം. തപോവന സ്വാമിയെപ്പോലുള്ളവര്‍ ഇതിനെ തങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടതായി പറഞ്ഞിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.