Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തലചായ്‌ക്കാനിടമില്ലാതെ ഏഴംഗ കുടുംബം: റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ദുരിതജീവിതം

2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:51 pm IST
in Thrissur

തൃശൂര്‍: വടക്കാഞ്ചേരിയില്‍ 7 അംഗ കുടുംബം തല ചായ്‌ക്കുന്നത് റെയില്‍വേ മേല്‍പ്പാലത്തിനടിയിലെ പാതയോരത്ത്. വയോധികരുള്‍പ്പെടെയുള്ള കുടുംബം യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ കഴിയുന്നത്. 60 കാരനായ നാഗേഷാണ് ഗൃഹനാഥന്‍. 2 പതിറ്റാണ്ടു മുന്‍പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്‌ക്ക് കുടിയേറിയതാണ് ഇവര്‍. പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. ആക്രി പെറുക്കിയും ഹാര്‍മോണിയത്തില്‍ ഗാനമാലപിച്ചും വീടുകളില്‍ കയറിയിറങ്ങി ഇക്കാലമത്രയും ജീവിതം തള്ളി നീക്കി. റെയില്‍വേ പുറമ്പോക്കുകളിലും പൊതുമരാമത്ത് വകുപ്പിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ താമസിച്ചു പോന്നു.

 നാഗേഷിന്റെ മകളുടെ വിവാഹവും മകള്‍ രണ്ട്് കുട്ടികള്‍ക്ക് ജന്മം നല്‍കിയതുമൊക്കെ വടക്കാഞ്ചേരി മേഖലയില്‍ വച്ചു തന്നെയായിരുന്നു. കൊറോണയുടെ ഭാഗമായി ലോക്ഡൗണ്‍ ആരംഭിച്ചതോടെ ആക്രി പെറുക്കലും വീടുകളില്‍ ഹാര്‍മോണിയ ഗാനങ്ങളുമായി കയറിയിറങ്ങലുമൊക്കെ നിലച്ചു. ഇതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് അധികൃതരെത്തി വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച അഗതി ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് മാസം അവിടെ കഴിയുകയും ചെയ്തു. അക്കാലയളവില്‍ മരുന്നും  ഭക്ഷണവും കൃത്യമായി ലഭിച്ചിരുന്നെന്നും എന്നാല്‍ ക്യാമ്പ് പിരിച്ചുവിട്ടതോടെ വീണ്ടും ദുരിതത്തിലായതായും കുടുംബം പറയുന്നു.  

 ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന്  അറിയാവുന്നത് ആക്രി പെറുക്കലും പാട്ടു പാടലുമാണ് പക്ഷെ പുറത്തിറങ്ങാന്‍ പാടില്ലല്ലോ നിഷ്‌കളങ്കതയോടെയുള്ള ഇവരുടെ മറുപടി. സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണ വരവും  നിലച്ചതോടെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഭൂരിഭാഗം ദിനങ്ങളിലും പട്ടിണിയാണ്. പാതയോരത്തിലൂടെ കടന്ന് പോകുന്ന യാത്രികരും സമീപവാസികളും എന്തെങ്കിലും നല്‍കിയാല്‍ വയോധികരടക്കമുള്ളവര്‍ പങ്കിട്ട് കഴിക്കും. കിട്ടിയില്ലെങ്കില്‍ പട്ടിണി കിടക്കും. അരിയോ മറ്റോ ലഭിച്ചാല്‍ കല്ലടുപ്പു കൂട്ടി കഞ്ഞി വച്ച് കഴിക്കുന്നതും ഇവിടെ വച്ചു തന്നെയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരാണ് ഇവരില്‍ ഏറെയും. മഴ കനത്തതോടെ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് ഇവര്‍ താമസിക്കുന്ന മേല്‍പ്പാലത്തിന്റെ കീഴ്ഭാഗം.

Tags: റെയില്‍വേcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.