Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മടങ്ങിവരാത്ത തിരക്കഥ

മനുഷ്യപ്പറ്റുള്ള തിരക്കഥകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം

സുജിത്ത് ടി.കെ. നളിനം by സുജിത്ത് ടി.കെ. നളിനം
Jun 28, 2020, 03:00 am IST
in Mollywood

വാനിലൂടെ ഉയര്‍ന്നു പറക്കുന്ന പട്ടം. താഴെ അതിനെ നൂലില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കുട്ടി. അപ്പോഴാണ് ആകാശത്തുകൂടി പറന്നു നടക്കുന്ന ഒരു തത്തമ്മയെ പട്ടം കണ്ടത്. ദുരാഗ്രഹം മൂത്തപട്ടം തന്റെ നൂല്‍ബന്ധം മുറിച്ചു തരുവാന്‍ തത്തമ്മയോട് പറയുന്നു. ഒടുവില്‍ സംഭവിച്ചതോ? നിയന്ത്രണം വിട്ട പട്ടം താഴെ ചെളിക്കുണ്ടില്‍ പതിച്ചുപോയി.  

1986-ല്‍ റിലീസ് ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയിലെ സന്ദേശമുള്‍ക്കൊള്ളുന്ന ഈ രംഗം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നവാഗതനായ തിരക്കഥാകൃത്തിനെക്കുറിച്ച് പ്രേക്ഷക മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു. അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ നാടകരംഗത്തുനിന്ന് മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ എ.കെ. ലോഹിതദാസ് എന്ന പ്രതിഭാധനനായിരുന്നു ആ തിരക്കഥാകൃത്ത്. പത്മരാജനുംഎം.ടി. വാസുദേവന്‍ നായര്‍ക്കും ശേഷം സാഹിത്യാംശമുള്ള രചനകള്‍കൊണ്ട് മലയാള സിനിമാരംഗത്തെ വിസ്മയിപ്പിച്ചു ലോഹിതദാസ്.

ഏറ്റവുമധികം ലോഹിതദാസ് രചനകള്‍ക്ക് ചലച്ചിത്രഭാഷ്യമേകിയത് സിബി മലയില്‍ തന്നെ. സേതുമാധവനെ അനശ്വരമാക്കിയ കിരീടവും ചെങ്കോലും, മോഹന്‍ലാല്‍ സ്വന്തം ബാനറില്‍ ആദ്യമായി നിര്‍മിച്ച ഹിസ് ഹൈനസ് അബ്ദുള്ള, ലാലിന് ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഭരതം, നാട്യശാസ്ത്ര കളരിയില്‍ അണിയിച്ചൊരുക്കിയ കമലദളം. ഇവയൊക്കെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി നിലനില്‍ക്കുന്നു.

വാടക ഗര്‍ഭപാത്രം എന്ന ആശയം ആദ്യമായി മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ദശരഥം, സത്യസന്ധനായ വക്കീലിന്റെ ജീവിത നൊമ്പരത്തിലൂടെ കടന്നുപോയ വിചാരണ എന്നീ ചിത്രങ്ങള്‍ ലാളിത്യ സ്പര്‍ശമുള്ള കുടുംബ ചിത്രങ്ങളായിരുന്നു. സ്‌നേഹവും ആര്‍ദ്രവികാരങ്ങളും ഊടും പാവുമായ ലോഹിതദാസ് കഥകളിലൂടെ ആയിരുന്നു പിന്നീടങ്ങോട്ട് മലയാള സിനിമ സഞ്ചരിച്ചത്.

കുടുംബപുരാണം, സസ്‌നേഹം, തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഇവയെല്ലാം  സത്യന്‍ അന്തിക്കാടിലൂടെ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടപ്പോള്‍, സ്വന്തം കുടുംബാന്തരീക്ഷങ്ങളുടെ നേര്‍കാഴ്ചയായി മലയാളികള്‍ക്ക് അനുഭവപ്പെട്ടു. അമരം, വെങ്കലം, പാഥേയം എന്നിങ്ങനെ ലോഹിതദാസ് സൃഷ്ടികള്‍ക്ക് ഭരതന്റെ ദൃശ്യവിസ്മയങ്ങള്‍ ചാരുതയേകി. ആന്റണിയും (മമ്മൂട്ടി), അലിയാരും (തിലകന്‍) പകര്‍ന്നാടിയ കൗരവരും, മഹായാനവും ലോഹിതദാസ്-ജോഷി ടീമിന്റെ മാസ് ചിത്രമായി. ഐ.വി. ശശിയുടെ മൃഗയ എന്ന ചിത്രം ലോഹി സ്പര്‍ശത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.  ആധാരം (ജോര്‍ജ് കിത്തോ), സല്ലാപം (സുന്ദര്‍ദാസ്) എന്നിവ വ്യത്യസ്ത ശൈലിയുടെ സംവിധായകരെ സൃഷ്ടിച്ചു. നടീനടന്മാര്‍ക്ക് ലോഹിയുടെ തിരക്കഥകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുകയായിരുന്നു.

സര്‍പ്പശാപം വേട്ടയാടിയ വിദ്യാധരന്റെ(മമ്മൂട്ടി) മായക്കാഴ്ച, പുള്ളുവത്തി സരോജിനിയുടെ ജീവിതത്തില്‍ പ്രതിഫലിച്ച ‘ഭൂതക്കണ്ണാടി’യിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ലോഹിതദാസ് മലയാള സിനിമയെ സജീവമാക്കി.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകള്‍ ഭൂതക്കണ്ണാടിയെ തേടിയെത്തിയപ്പോള്‍ മലയാള ചലച്ചിത്രരംഗം ഇതര ഭാഷാചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു. ജയറാമും മുരളിയും അഭിനയ വിസ്മയം തീര്‍ത്ത കാരുണ്യവും, സംവിധായകന്‍ ലാലിന്റെ അഭിനയ മികവ് എടുത്തുകാട്ടിയ ഓര്‍മച്ചെപ്പും ലോഹിതദാസ് ചിത്രങ്ങളായി പുറത്തുവന്നു. കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം ഇങ്ങനെ കുറച്ചധികം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു ലഭിച്ചു. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളില്‍ വ്യത്യസ്തത ഏറെയുള്ള കസ്തൂരിമാന്‍ മനോഹരമായ ലവ് സ്റ്റോറിയായി ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവയ്‌ക്കുന്നു.  

‘ഭീഷ്മര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തില്‍ മുഴുകിയ വേളയിലായിരുന്നു ലോഹിയെ മരണം വന്നു വിളിച്ചത്. പറഞ്ഞു തീരാത്ത സ്‌നേഹ ബന്ധങ്ങളുടെ ഈ വലിയ കഥാകാരന്‍ ഈ ലോകത്തുനിന്ന് കടമെടുത്ത സ്‌നേഹമെന്ന മഷിക്കൂട്ട് ഇവിടെത്തന്നെ തിരികെയേല്‍പ്പിച്ച് പോയ്‌മറയുകയായിരുന്നു. പതിനൊന്ന് വര്‍ഷം മുന്‍പ് ഒരു ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു ഇത്.  പഴയ ലക്കിടിയിലെ ‘അമരാവതി’ വീട് ഇന്ന് ശൂന്യം. അവിടെങ്ങും പാറി നടക്കുന്നുണ്ട് ലോഹിതദാസിന്റെ നന്മയുള്ള കഥാപാത്രങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

പുതിയ വാര്‍ത്തകള്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.