Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈസൂരു കാത്തലിക് ബിഷപ്പ് കൊലപാതകിയും അഴിമതിക്കാരനും; ഗുരുതര ആരോപണങ്ങളുമായി മുന്‍ ജഡ്ജി

നേരത്തെ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങളും അഴിമതിയും ഉയര്‍ന്നിരുന്നെങ്കിലും ഒരു കൊലപാതകം മറച്ചുവച്ചതായുമായി ബന്ധപ്പെട്ട ആരോപണം പുതിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:12 pm IST
in India

ബെംഗളൂരു: മൈസുരു കാത്തലിക് ബിഷപ്പ് കെ.എ. വില്യമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മിഖായേല്‍ സല്‍ദന്‍ഹ. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് സല്‍ദന്‍ഹ ബെംഗളൂരു ആര്‍ച്ച് ബിഷപ്പിനും മുംബൈ കര്‍ദിനാളിനും കത്തെഴുതി.  

ബിഷപ്പ് നിരവധി ലൈംഗിക ആരോപണങ്ങളാണ് നേരിടുന്നതെന്നും ഇതോടൊപ്പം അഴിമതി, കൊലപാതക ആരോപണങ്ങളുമുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു.  

ബിഷപ്പിന്റെ പ്രവൃത്തികളെ എതിര്‍ത്ത ഒരു വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങളും അഴിമതിയും ഉയര്‍ന്നിരുന്നെങ്കിലും ഒരു കൊലപാതകം മറച്ചുവച്ചതായുമായി ബന്ധപ്പെട്ട ആരോപണം പുതിയതാണ്.  

മെയ് 24ന് സല്‍ദന്‍ഹ അയച്ച കത്തില്‍ വൈദികന്റെ മരണം മൂടിവയ്‌ക്കാന്‍ ബിഷപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയതായി പറയുന്നു. ബിഷപ്പിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടു വന്നവരില്‍ ഒരാളായിരുന്നു മരിച്ച വൈദികന്‍. ഈ കേസില്‍ മൈസൂരു ക്രൈംബ്രാഞ്ച് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.  

മാര്‍ച്ച് രണ്ടിനാണ് വൈദികനായ വില്യം അല്‍ബുക്യുര്‍ക്യൂ നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം എന്നായിരുന്നു ബിഷപ്പ് നല്‍കിയ വിശദീകരണം. എന്നാല്‍, വൈദികന്റെ മരണം ഹൃദയസ്തംഭനത്താലല്ലെന്നും മൃതദേഹത്തില്‍ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും ബിഷപ്പിനെതിരെ പരാതി നല്‍കിയവരില്‍ ഒരാളായ റോബര്‍ട്ട് റൊസാരിയോ പറഞ്ഞു.  

തനിക്കെതിരെ പരാതി നല്‍കിയ വൈദികരെ ബിഷപ്പ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ബിഷപ്പിനെതിരെ നേരത്തെ 37 വൈദികര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ഗ്രാമ പ്രദേശത്തേക്ക് ബിഷപ്പ് ട്രാന്‍സ്ഫര്‍ ചെയ്തു.  

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വൈദികര്‍ റിസേര്‍ച്ചിനും അധ്യാപനത്തിനുമുള്ള അവസരം ഇല്ലാതാക്കിയായിരുന്നു സ്ഥലം മാറ്റം. ഇതു പ്രതികാര നടപടിയുടെ ഭാഗമാണെന്നും സല്‍ദന്‍ഹയുടെ കത്തില്‍ ആരോപിക്കുന്നു.  

എന്നാല്‍, ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ അതിരൂപത തയ്യാറായിട്ടില്ലെന്ന് ജഡ്ജി സല്‍ദാന്‍ഹ പറഞ്ഞു. ബാംഗ്ലൂര്‍ അതിരൂപതയ്‌ക്ക് അധികാരമുണ്ട്. എന്നാല്‍, ആര്‍ച്ച് ബിഷപ്പ് തയ്യാറാകുന്നില്ല.ആര്‍ച്ച് ബിഷപ്പും ബിഷപ്പും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നും അതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നും സല്‍ദാന്‍ഹ ആരോപിച്ചു.  

സഭ നടത്തുന്ന കോടികളുടെ പണം വിനിയോഗത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉള്ളതായി സല്‍ദാന്‍ഹ ആരോപിച്ചു. രണ്ടുവര്‍ഷം മുമ്പ് കൂര്‍ഗ് വെള്ളപ്പൊക്കത്തിന്റെ പേരില്‍ സഭ വന്‍ തോതില്‍ പണപ്പിരിവു നടത്തിയിരുന്നു. ഏകദേശം 50 കോടി രൂപയോളം ലഭിച്ചു.  

പക്ഷെ ഇതുവരെ ഈതുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി അറിവില്ല. ഇതിനെതിരെ വലിയ വിഭാഗം വിശ്വാസികള്‍ രംഗത്തുവരികയും അവര്‍ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.  

തെളിവുകളെല്ലാം വിശ്വാസ യോഗ്യമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുള്ള ബിഷപ്പ് ഉറപ്പായും രാജിവയ്‌ക്കണമെന്നും സല്‍ദാന്‍ഹ കത്തില്‍ ആവശ്യപ്പെടുന്നു. ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറായില്ല.  

പ്രളയഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് നിഷേധിച്ചു. ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 48.50 കോടിരൂപ ദുരുപയോഗം ചെയ്‌തെന്ന ആരോപണം തീര്‍ത്തും തെറ്റാണ്. അടിസ്ഥാന രഹിതവും സത്യത്തില്‍ നിന്ന് വളരെ അകലുയുമാണെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു അതിരൂപത സ്വരൂപിച്ചത് 2.15 കോടിയും മമൈസൂരു രൂപതയില്‍ 2.43 കോടിയും ലഭിച്ചു.  

ബെംഗളൂരു അതിരൂപതയില്‍ ലഭിച്ച തുക പ്രളയ നഷ്ടമുണ്ടായ രൂപതകളിലേക്ക് നല്‍കി. അതേസമയം ബിഷപ്പിനെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ അതിരൂപത തയ്യാറായില്ല.

Tags: Bishopജഡ്ജ്‌Mysuru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

India

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.