Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ നൂറ്റാണ്ടിന്റെ ശാസ്ത്രം ഭാരതത്തിന്റെ ശാസ്ത്രം

ദേവിയെ കൊണ്ടുനടക്കുന്ന വാഹനമായി നിശ്ചയിച്ചിരിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലെ വിവേകത്തിന്റെ ചിഹ്നമായ, പാലും വെള്ളവും വേര്‍തിരിച്ചെടുക്കുന്ന, ഹംസത്തെയാണല്ലോ (ഇതിനു സമാനമായ ഒരു അരിപ്പ നമ്മുടെ മസ്തിഷ്‌കങ്ങളിലുമുണ്ട്!). എത്ര അന്വര്‍ത്ഥങ്ങളായ രൂപകല്പനകള്‍!

ടി.എം. ജയരാമന്‍byടി.എം. ജയരാമന്‍
Jun 5, 2020, 06:00 am IST
inSamskriti

വേര്‍തിരിച്ചുകാണാനുള്ള കഴിവിനു പുറമെ മനുഷ്യന്റെയും മനുഷ്യമസ്തിഷ്‌കത്തിന്റെയും മറ്റൊരു അടിസ്ഥാനകഴിവ് അനുകരിക്കാനുള്ള (പകര്‍ന്നാടാനുള്ള) കഴിവാണ്. വാഗ്‌ദേവതയായ സരസ്വതിദേവീ കയ്യില്‍ കൊണ്ടുനടക്കുന്ന തത്ത ഈ കഴിവിനെ പ്രതിനിധാനം ചെയ്യുന്നു. സമസ്ത വിവരവ്യവഹാരങ്ങളുടെയും ചിന്തകളുടെയും ആശയവിനിമയങ്ങളുടെയും പൊതുമാതൃക തത്തയാണെന്നു കണ്ടെത്തിയതിന് നമ്മുടെ പൂര്‍വികരെ നമിക്കുക തന്നെവേണം.

ദേവിയെ കൊണ്ടുനടക്കുന്ന വാഹനമായി നിശ്ചയിച്ചിരിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലെ വിവേകത്തിന്റെ ചിഹ്നമായ, പാലും വെള്ളവും വേര്‍തിരിച്ചെടുക്കുന്ന, ഹംസത്തെയാണല്ലോ (ഇതിനു സമാനമായ ഒരു അരിപ്പ നമ്മുടെ മസ്തിഷ്‌കങ്ങളിലുമുണ്ട്!). എത്ര അന്വര്‍ത്ഥങ്ങളായ രൂപകല്പനകള്‍!

അനുകരണങ്ങളിലൂടെ കോപ്പികള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. ചെറിയ മാറ്റങ്ങളോടെയോ അല്ലാതെയോ ആകാം. ഉണ്ടായശേഷം പകര്‍പ്പുകള്‍ പല കാലപ്രമാണങ്ങളില്‍ നശിക്കുകയും ചെയ്യുന്നു. ക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വലിയ മാറ്റങ്ങളായി പ്രകടമാകാം.

സമസ്ത ജ്ഞാനവിജ്ഞാന (ബ്രഹ്മ) വികാസങ്ങളും, സ്രഷ്ടാവായ ബ്രഹ്മാവും, പ്രകൃതിയുടെ ചട്ടക്കൂടായ കാലദേശാദിഉപാധിബോധവും അനുകരണത്തിന്റെ (പകര്‍ന്നാട്ടങ്ങളുടെ) ഫലങ്ങളാണെന്ന് നമ്മുടെ പൂര്‍വികര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യുക്തികൊണ്ട് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

അദൈ്വതജ്ഞാനശാസ്ത്രത്തിലെ പ്രസിദ്ധമായ വിവര്‍ത്തവാദമാണ് മേല്‍പ്പറഞ്ഞത്. ചിലര്‍ വ്യതിയാനങ്ങളെ ഭ്രമങ്ങളായി ചിത്രീകരിക്കുന്നു എന്നുമാത്രം. ബ്രഹ്മത്തില്‍ തെറ്റുകളോ ഭ്രമങ്ങളോ വരില്ല. അത് എല്ലാ ജ്ഞാനവിജ്ഞാനങ്ങളുടെയും മൂലസ്രോതസ്സായി കാലാതീതമായി എന്നെന്നും നിലനില്‍ക്കുന്നു. പകര്‍പ്പുകളിലും തെറ്റുപറയാന്‍ പാടില്ല. കോപ്പികള്‍ കൂടിക്കുഴഞ്ഞ് സംഭ്രമിപ്പിച്ചേക്കാം. അതിനുള്ള മറുമരുന്നാണ് വിവേകം.

നാം നമ്മുടെ ലൗകികജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത് മറ്റുള്ളവരില്‍ നിന്നും മറ്റുള്ളവയില്‍ നിന്നും നമുക്ക് ഇന്ദ്രിയങ്ങള്‍വഴി ലഭിക്കുന്ന വിവരങ്ങളും, നമുക്ക് സ്വയം തോന്നുന്ന വിവരങ്ങളും കൂട്ടിക്കലര്‍ത്തിയാണ്. പ്രസ്തുത വിവരങ്ങള്‍ പലപ്പോഴും വിശ്വസനീയമല്ലാതെ കാണപ്പെടുന്നു. പരിശോധനകള്‍ക്കുശേഷം  

പോലും സംശയം ബാക്കി നില്‍ക്കാം. അതുകൊണ്ട് വിവരങ്ങളെക്കാള്‍ ആശ്രയിക്കാന്‍ കൊള്ളുന്നത് വസ്തുവാണ്. വസ്തു എന്നാല്‍ ബാഹ്യലോകത്തെ പദാര്‍ത്ഥങ്ങള്‍ മാത്രമല്ല, അകം-പുറം ഭേദമോ മറ്റേതെങ്കിലും ഭേദമോ ഗുണമോ ഇല്ലാത്ത സദ്‌വസ്തുവായ പരംബ്രഹ്മമാകുന്നു. പുറത്തെന്നു തോന്നുന്ന ഭൗതികപദാര്‍ത്ഥങ്ങളും, അകത്തെന്നു തോന്നുന്ന ‘ഞാനും എന്റെ ചിന്തകളും’ ആ സദ്‌വസ്തുവിന്റെ അനുഭവത്തില്‍ ഒതുങ്ങിയിരിക്കുന്നു.

നമ്മുടെ തലമുറയ്‌ക്ക് ഡാര്‍വിനെക്കുറിച്ച് അറിയാം. നമ്മുടെ പൂര്‍വികം അറിയില്ല. സാംഖ്യന്റെ ‘പരിണാമ’മല്ല ഡാര്‍വിന്റെ ‘പരിണാമ’വും അദൈ്വതിയുടെ വിവര്‍ത്തവും. നമ്മുടെ വിവര്‍ത്തത്തിന്റെ ഒരു പ്രത്യേക ലഘുപ്രയോഗം മാത്രമാണ് ജീവിലോകത്തെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും ജനിതകശാസ്ത്രവും എന്നറിയുക.

ഉത്പത്തിനാശങ്ങളില്ലാത്ത കാലാതീതമായ ബ്രഹ്മം എന്ന സദ്‌വസ്തുവിന്റെ താല്‍ക്കാലിക അനുകരണങ്ങളെ (വിവര്‍ത്തങ്ങളെ, വിവരങ്ങളെ) ആണ് വിവിധ ലോകങ്ങളായും ലോകപദാര്‍ത്ഥങ്ങളായും, നമ്മുടെ ശരീരങ്ങളായും മസ്തിഷ്‌കങ്ങളായും, ആ മസ്തിഷ്‌കം വഴിതന്നെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മസ്തിഷ്‌കത്തെ മസ്തിഷ്‌കം കൊണ്ട് അറിയുന്നത് വിവരനിഷ്ഠമായ അറിവാണ്, പ്രാഥമിക അറിവല്ല, യുക്തിക്കു നിരക്കുന്നതുമല്ല.

അതുകൊണ്ട് ശുദ്ധചൈതന്യമായ ‘നാം’ എന്ന സാന്നിദ്ധ്യം മസ്തിഷ്‌കവിഭിന്നമായി അത്യാവശ്യവും അനിവാര്യവുമായി വേണ്ടിയിരിക്കുന്നു. നാം തമ്മിലുള്ള എല്ലാം ഗുണഭേദങ്ങളും നമ്മുടെ മസ്തിഷ്‌കങ്ങളില്‍ മാത്രമായതുകൊണ്ട് ചൈതന്യസ്വരൂപമായ ‘നാം’ എല്ലാവര്‍ക്കും കൂടി ഒന്നേയൊന്നു മാത്രം മതി. ഒന്നേയൊന്നു മാത്രമേയുള്ളു. ഇനി പലതെന്നു വിശ്വസിച്ചാലും ഫലത്തില്‍ ഒന്നുതന്നെ. അതുകൊണ്ട് വിശ്വാസത്തിന്റെ പ്രശ്‌നമെ ഇവിടെ വരുന്നില്ല.

പരമേശ്വരനും പരബ്രഹ്മവും (ശുദ്ധപ്രാഥമിക അനുഭവം) ഒന്നുതന്നെ. അതുകൊണ്ടാണ് നാം തമ്മിലുള്ള ആശയവിനിമയംപോലും സാധ്യമാകുന്നത്. വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായത്തിന് മനുഷ്യവ്യക്തി പ്രകൃതിദ്രവ്യങ്ങളും നിയമങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ യന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് മനുഷ്യവ്യക്തിയോ അയാളുടെ പ്രസക്തിയോ ഇല്ലാതാകുന്നില്ല. അതുപോലെതന്നെ ഈശ്വരന്‍ വിവര്‍ത്തം വഴി മനുഷ്യമസ്തിഷ്‌കങ്ങള്‍ സൃഷ്ടിച്ചതുകൊണ്ട് ‘ഈശ്വരന്‍’ എന്ന സാമാന്യവും ഏകവുമായ പൊതുവ്യക്തിത്വം (ചൈതന്യം) ഇല്ലാതാകാന്‍ പോകുന്നില്ല. മനുഷ്യവ്യക്തിത്വം മനുഷ്യമസ്തിഷ്‌കത്തിലെ ഈശ്വരപ്രതിഫലനം മാത്രം. കമ്പ്യൂട്ടറില്‍ മനുഷ്യത്വം കാണുന്നുവെങ്കില്‍ അത് കാണുന്നവന്റെ മനുഷ്യത്വം അവിടെ പ്രതിഫലിച്ചുകാണുന്നതാകുന്നു.

വിവരനിഷ്ഠയെ ആധുനികശാസ്ത്രം വിഷയനിഷ്ഠയാക്കി അതിനെ ‘വസ്തുനിഷ്ഠ’ എന്നു വിളിച്ചതുകൊണ്ട് അങ്ങനെ ആവാന്‍ പോകുന്നില്ല. ചൈതന്യത്തെ ഒഴിവാക്കാന്‍ യുക്തി സമ്മതിക്കില്ല. ഭാരതീയന്റെ വസ്തുനിഷ്ഠ (ബ്രഹ്മനിഷ്ഠ) ആണ് യഥാര്‍ത്ഥ വസ്തുനിഷ്ഠ. അവിടെനിന്ന് വിവരങ്ങളെ അനുകരണം വഴി പടിപടിയായി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഇനി നമ്മള്‍ക്കു തുടങ്ങാം. അതായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രം.

Tags: ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.