Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം

ഇന്ന് 'ഹിന്ദുസാമ്രാജ്യ ദിനം'. 1674 ല്‍ ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രയോദശിയില്‍ ഛത്രപതി ശിവജി സിംഹാസനാരോഹണം നടത്തിയ സുദിനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 05:00 am IST
in Samskriti

ഭാരതം അസംഖ്യം വീരപുരുഷന്മാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. വൈദേശികാധിപത്യത്തില്‍ നിന്ന് സനാതന ധര്‍മത്തിന്റെയും സംസ്‌കാരത്തിന്റെയും അതിജീവനം ഉറപ്പു വരുത്തുകയായിരുന്നു അവരുടെ ജന്മനിയോഗം. ഇതേ നിയോഗത്താല്‍ പിറന്ന ചരിത്ര പുരുഷനായിരുന്നു മഹാരാഷ്‌ട്രയിലെ ശിവനേരി കോട്ടയില്‍ 1630 ഫെബ്രുവരി 19 ന് ഷഹാജി ബോണ്‍സ്‌ലേയുടെയും ജീജാബായിയുടെയും പുത്രനായി പിറന്ന ശിവജി.  

അമ്മയില്‍ നിന്ന്  ഇതിഹാസ, പുരാണ കഥകള്‍ കേട്ടും  ആയോധനകലയിലും കുതിരസവാരിയിലും പ്രാഗല്‍ഭ്യം നേടിയും വീരശൂരപരാക്രമിയായി ശിവജി വളര്‍ന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കണ്ടു വളര്‍ന്ന ശിവജിയുടെ മനസ്സു നിറയെ  അതിനെ ചെറുക്കാനുള്ള പ്രതികാരദാഹമായിരുന്നു. ഹൈന്ദവതയുടെ പ്രതീകങ്ങളായ കോട്ടകളെല്ലാം മുഗളാധിപത്യത്തിന്റെ കീഴില്‍ അമര്‍ന്നിരിക്കുന്ന ദൈന്യാവസ്ഥ ശിവജിയെ വേദനിപ്പിച്ചു. മുഗളപ്പടയുടെ ഹുങ്ക് തീര്‍ക്കാന്‍ തന്റെ സാമ്രാജ്യത്തിലെ സാധാരണക്കാരില്‍ പോലും ആത്മവിശ്വാസമുണര്‍ത്തി യുദ്ധസന്നദ്ധരാക്കി.  

ഒരു ജനതയെ മുഴുവന്‍ പൗരുഷമെന്ന മൃതസഞ്ജീവനി നല്‍കി അദ്ദേഹം കര്‍മോത്സുകരാക്കി. ശിവജിയും സൈന്യവും ചെറിയ ചെറിയ ആക്രമണങ്ങളിലൂടെ മുഗളന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 1666 ല്‍ ആഗ്രയില്‍ വച്ച് ഔറംഗസേബുമായി നടന്ന കൂടിക്കാഴ്ചയില്‍ ശിവജിയും ഒമ്പതു വയസ്സുള്ള മകന്‍ സംഭാജിയും വീട്ടുതടങ്കലിലായി. എങ്കിലും യുദ്ധ തന്ത്രങ്ങളില്‍ അഗ്രഗണ്യനായിരുന്ന ശിവജി മകനോടൊപ്പം രക്ഷപ്പെട്ടു. മറ്റൊരിക്കല്‍, സന്ധി സംഭാഷണത്തിനെന്ന പേരില്‍ ക്ഷണിച്ച് തന്നെ വധിക്കാന്‍ പദ്ധതിയിട്ട അഫ്‌സല്‍ഖാനെ അതിവിദഗ്ധമായി ശിവജി വകവരുത്തി.  

1670 ഓടെ ശിവജിയും കൂട്ടരും നഷ്ടപ്പെട്ട കോട്ടകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു മറാത്താ ദുഃഖമായി മനസ്സില്‍ നിറഞ്ഞ സിംഹഗഡ് എന്ന കൊണ്ടാന കോട്ടയുടെ നഷ്ടം. അതു തിരികെ പിടിക്കാന്‍ ശിവജി നിയോഗിച്ചത് തന്റെ യോദ്ധാക്കളില്‍ പ്രധാനികളായ താനാജിയെയും സൂര്യാജിയെയുമായിരുന്നു. മകന്റെ വിവാഹാഘോഷങ്ങള്‍ പോലും മാറ്റിവച്ച് രാഷ്‌ട്ര താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് താനാജി യുദ്ധത്തിനിറങ്ങിയത്.  

ശിവജിയുടെ സൈന്യത്തേക്കാള്‍ മൂന്നിരട്ടിയുണ്ടായിരുന്നു മുഗളരുടെ സൈന്യം. താനാജി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും മറാത്താ സേനയുടെ ആത്മവീര്യത്തിനു മുമ്പില്‍ മുഗളര്‍ അടിയറവു പറഞ്ഞു. കൊണ്ടാന കോട്ട തിരികെ പിടിച്ചു. കോട്ടയ്‌ക്കു മുകളില്‍ കാവി പതാകയുയര്‍ന്നു. താനാജിയുടെ മരണം ശിവജിയെ വേദനിപ്പിച്ചു. ശിവജി പറഞ്ഞു ‘സിംഹഗഡ് ലഭിച്ചു; പക്ഷേ സിംഹം നഷ്ടപ്പെട്ടു.’

മറാത്തയുടെ ഭരണം അങ്ങനെ ശിവജിയുടെ കൈകളിലെത്തി. സാധാരണ ജനതയുടെ യഥാര്‍ഥ വിപ്ലവമായ ‘ഹിന്ദ് സ്വരാജ്’ ആയിരുന്നു അത്. 1674 ല്‍ ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രയോദശിയിലായിരുന്നു ശിവജി, ഛത്രപതി ശിവജി മഹാരാജാവായി അഭിഷിക്തനായത്. ‘ഹിന്ദു പദ പാദഷാഹി’ യെന്നറിയപ്പെട്ട ആ സുദിനമാണ് ‘ഹിന്ദുസാമ്രാജ്യ ദിന’ മായി പിന്നീട് ആഘോഷിച്ചു വരുന്നത്.  

ആത്മവിശ്വാസം നഷ്ടപ്പെട്ട ഹൈന്ദവ ജനതയെ ഉദ്ധരിച്ച് അവരില്‍ ഉജ്വലമായ  ഹൈന്ദവ ബോധം സൃഷ്ടിച്ച് ശിവജി മഹാരാജ്, ഭാരതീയ ധര്‍മത്തെയും സംസ്‌കാരത്തെയും സര്‍വനാശത്തിന്റെ വക്കില്‍ നിന്ന് വിമോചിപ്പിച്ച് പുതുജീവന്‍ നല്‍കി. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യമിട്ട പോരാട്ടമായിരുന്നില്ല ശിവജിയുടേത്.  അത് വൈദേശികാധിപ്യത്തോടുള്ള ചെറുത്തുനി ല്‍പ്പായിരുന്നു. ഭാരതത്തിലെ വളരുന്ന തലമുറയ്‌ക്ക് മാതൃകയാക്കാവുന്ന വ്യക്തികളില്‍ ഒന്നാമതാണ് ഛത്രപതി ശിവജിയുടെ ജീവിതപാഠം.

പി.എ. സന്തോഷ് കുത്താമ്പുള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.