Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉണരണം, ഭക്തരുടെ അവകാശബോധം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം നിക്ഷേപത്തിന്റെ പലിശയില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ആദ്യത്തേത്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേരളത്തിലുണ്ട്. എന്നാല്‍ ഹിന്ദുമത സ്ഥാപനങ്ങളുടെ സ്വത്തില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന്റെ കണ്ണ്. മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വത്തില്‍ നോട്ടമിട്ടാല്‍ അപ്പോള്‍ വിവരമറിയുമെന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 05:00 am IST
in Editorial

ടിപ്പുസുല്‍ത്താന്‍ മലബാറിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തത് മതവിരോധം കൊണ്ട് മാത്രമായിരുന്നില്ല, അവിടെയുണ്ടായിരുന്ന സമ്പത്തെല്ലാം കൊള്ളയടിക്കാന്‍ കൂടിയായിരുന്നു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. കേരളത്തിലിപ്പോള്‍ ക്ഷേത്രസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കി വരുന്നത് ഒരു ജനാധിപത്യ സര്‍ക്കാരാണ്. കൊറോണ മഹാമാരിയുടെ മറവില്‍ ക്ഷേത്രസ്വത്തുക്കള്‍ കൈയിട്ടുവാരാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും തുടങ്ങിയ ശേഷം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിപാടികളില്‍ പലതും ക്ഷേത്രസ്വത്തുക്കള്‍ ലക്ഷ്യം വച്ചാണ്. ക്ഷേത്രവിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്റെ ഓരോ തീരുമാനവും. അതില്‍ ഏറ്റവുമൊടുവിലത്തേതാണ് ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റുകാശാക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം നിക്ഷേപത്തിന്റെ പലിശയില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ആദ്യത്തേത്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേരളത്തിലുണ്ട്. എന്നാല്‍ ഹിന്ദുമത സ്ഥാപനങ്ങളുടെ സ്വത്തില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന്റെ കണ്ണ്. മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വത്തില്‍ നോട്ടമിട്ടാല്‍ അപ്പോള്‍ വിവരമറിയുമെന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഹിന്ദു ആരാധനാകേന്ദ്രമാണ്. എന്നാല്‍ എല്ലാ മതവിഭാഗങ്ങളുടെയും പൊതുസ്വത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റേത് എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മറ്റ് മതസ്ഥര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും പണം സമര്‍പ്പിക്കുകയും ചെയ്യുന്നതു കൊണ്ട് ക്ഷേത്രവരുമാനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന വിചിത്രവാദമാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നോട്ടു വയ്‌ക്കുന്നത്. ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സ്വത്തും വരുമാനവും ചെലവഴിക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഈ നിലപാടിന്റെ ഭാഗമാണ്. ഗുരുവായൂരപ്പന്റെ ഭക്തര്‍ വഴിപാടായും കാണിക്കയായും സമര്‍പ്പിക്കുന്ന പണമാണ് ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം. അതും അതിന്റെ പലിശയും ക്ഷേത്രാവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ചെലവഴിക്കാനുള്ളതാണെന്ന സാമാന്യ വസ്തുത അറിഞ്ഞുകൊണ്ടു തന്നെ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു ദേവസ്വം.  

അടുത്ത നീക്കം സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ എന്ന വ്യാജേന ക്ഷേത്രഭൂമിയില്‍ കൃഷി നടത്താനും അങ്ങനെ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടുത്താനുമുള്ളതായിരുന്നു. അതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്ലൊരു പേരും നല്‍കി. ദേവഹരിതം പദ്ധതി. നേരത്തെ തന്നെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ ബാക്കിയുള്ള ഭൂമി കൃഷി നടത്താനായി പാ

ട്ടത്തിന് നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത്. പാട്ടത്തിന് കൊടുത്ത ഭൂമി കൈയേറപ്പെട്ട ചരിത്രമാണ് ക്ഷേത്ര ഭൂസ്വത്തുക്കളുടെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ ഇടത്-വലത് മുന്നണികളുടെ ഭരണത്തിന്‍ കീഴില്‍ അവരോധിതമായ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ബാക്കിയുള്ള ഭൂമി കൂടി നഷ്ടപ്പെടുത്താനുള്ള ഈ നീക്കം കേരളത്തിലെ ക്ഷേത്രവിശ്വാസികള്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കേണ്ടതുണ്ട്. സ്വയംപര്യാപ്തത നേടലും കൃഷി നടത്തലുമൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇത് നടപ്പാക്കുമ്പോള്‍, ക്ഷേത്രങ്ങളെല്ലാം ഇടിച്ചുനിരത്തി വാഴവെയ്‌ക്കണമെന്ന പഴയ മുദ്രാവാക്യത്തിന്റെ പുതുരൂപമാണിതെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ടാവണമെന്നു മാത്രം.

ക്ഷേത്രങ്ങളില്‍ സൂക്ഷിച്ച ടണ്‍ കണക്കിന് തൂക്കം വരുന്ന നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റ് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. അടച്ചുപൂട്ടല്‍ മൂലം സകല മേഖലകളിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിക്കപ്പെടേണ്ടതുമാണ്. അതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ഈ പാക്കേജുകളില്‍ ഉള്‍പ്പെടുത്തി വേണം ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികപ്രശ്‌നം പരിഹരിക്കാന്‍. അല്ലാതെ, വിത്തെടുത്ത് കഞ്ഞിവയ്‌ക്കുന്ന ധൂര്‍ത്ത് നയമല്ല സ്വീകരിക്കേണ്ടത്. ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ട് സമര്‍പ്പിക്കപ്പെട്ട നിലവിളക്കുകളും പാത്രങ്ങളും മറ്റും ക്ഷേത്രത്തിന്റേയോ ദേവസ്വം ബോര്‍ഡിന്റെയോ ചില മുറികളിലും ഊട്ടുപുരകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവയുടെ സൂക്ഷിപ്പ് ഒരു തലവേദനയായി മാറിയിട്ടുണ്ടെന്നതും സത്യം. എന്നാല്‍ ലേലം ചെയ്താല്‍ കോടികള്‍ ലഭിക്കുന്ന ഈ ക്ഷേത്രസ്വത്ത് ദേവസ്വങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കല്ല ചെലവഴിക്കേണ്ടത്.  

ക്ഷേത്രങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ പരിപോഷണത്തിനും ക്ഷേത്രാരാധന നടത്തുന്നവര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിനുമൊക്കെ ആവണം. ഭക്തര്‍ സമര്‍പ്പിച്ചവയാണ് ഈ വിളക്കുകളും മറ്റും. അവ വിറ്റ് കാശാക്കുന്നതിന് അവരുടെയും സമ്മതം വേണം. അവരുടെ വികാരത്തെ മാനിക്കണം. അതിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തയ്യാറാകണം.  

ക്ഷേത്രങ്ങളുടെ സാമ്പത്തിക നിക്ഷേപം, ദേവസ്വം ഭൂമി, നിലവിളക്കുകള്‍ എന്നിവയൊക്കെ കഴിഞ്ഞ് ഇനി പിണറായി സര്‍ക്കാരിന്റെ കണ്ണ് പോകുന്നത് എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ഹൈന്ദവവിശ്വാസികള്‍ക്കുണ്ട്. അത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനിക്ഷേപത്തിലേക്കാണ് നീളുന്നത്. ശക്തമായ ചെറുത്ത് നില്‍പുണ്ടായില്ലെങ്കില്‍ കൊറോണയുടെ പേരില്‍ ശ്രീപത്മനാഭന്റെ സ്വര്‍ണവും അവര്‍ കവര്‍ന്നെടുക്കും. അതിന് മുമ്പ് ഉണരണം ഓരോ ക്ഷേത്രവിശ്വാസിയുടെയും അവകാശബോധം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.