Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രവാസികള്‍ക്ക് ആശ്രയം, വന്ദേഭാരത് മിഷന്‍

വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സേവന സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് നമ്മുടേത്. പ്രവാസി സംഘടനകളുടെ എണ്ണവും കുറവല്ല. ഇതിനു പുറമെയാണ് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 03:00 am IST
inArticle

ദുബായ്യിലെ വന്ദേഭാരത് മിഷന്‍ ഹെല്‍പ് ഡെസ്‌ക് സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ കുറിപ്പു തയ്യാറാക്കിയത്. എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്ത് വിളി കാത്തിരിക്കുന്ന എല്ലാവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതാണ് ഭാരത സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കോവിഡ് വ്യാപന പ്രതിസന്ധി നമ്മുടെ രാജ്യത്ത് തുടരുമ്പോഴും ലോകമെങ്ങുമുള്ള പ്രവാസികളുടെ ആശങ്കയും നാട് പറ്റാനുള്ള ആഗ്രഹവും മനസിലാക്കി അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ് നമ്മുടെ സര്‍ക്കാര്‍. വിവിധ രാജ്യങ്ങളുമായി നമ്മള്‍ പുലര്‍ത്തുന്ന നയതന്ത്ര, സൗഹൃദ ബന്ധങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി പരമാവധി സൂക്ഷ്മതയോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും.

ഒരുപക്ഷെ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നയാളുടെ പേര് യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് അവര്‍ ആഗ്രഹിക്കുന്ന ദിവസം ആയിരിക്കില്ല. അതിനു കാരണം ബാഹ്യ ഇടപെടലുകളോ, സ്വാധീനങ്ങളോ അല്ല. ഓരോരുത്തരും മടക്ക യാത്രയ്‌ക്കുള്ള കാരണമായി സമര്‍പ്പിച്ച വിവരങ്ങളാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്രോഡീകരിച്ച് വന്ദേഭാരത് ദൗത്യത്തിനായി വിവിധ പ്രവാസി സംഘടനകളുടെ വോളന്റിയേഴ്‌സിനെ ഏല്‍പ്പിക്കുന്നത്.

വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സേവന സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് നമ്മുടേത്. പ്രവാസി സംഘടനകളുടെ എണ്ണവും കുറവല്ല. ഇതിനു പുറമെയാണ് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരും ഒട്ടേറെ. രക്ഷാ ദൗത്യത്തില്‍ ആദ്യമേ തന്നെ ഉള്‍പ്പെടണമെന്ന ആഗ്രഹത്തോടെ ഇവരെയൊക്കെ സമീപിക്കുന്നവര്‍ ധാരാളമായുണ്ടാകും. തങ്ങള്‍ക്ക് മുന്നില്‍ കിട്ടുന്ന അത്തരം അപേക്ഷകള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ക്ക് ഇവരൊക്കെ കൈമാറുന്നുണ്ടാകാം. അതെല്ലാം പരമാവധി സൂക്ഷ്മതയോടെ സുതാര്യമായി, അനര്‍ഹര്‍ കയറിക്കൂടുന്നില്ല എന്ന് ഉറപ്പ് വരുത്തിത്തന്നെയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നത്.

വന്ദേഭാരത് മിഷന്‍ ഹെല്‍പ് ഡെസ്‌ക്കില്‍ പ്രവാസികളായ സഹോദരീ സഹോദരന്മാര്‍ തന്നെയാണ് സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരും ഇതിലുണ്ട്. പലര്‍ക്കും കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി. പലരോടും കമ്പനികള്‍ നീണ്ട അവധിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ടു. യുഎഇയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ടു ലക്ഷത്തോളം ആളുകളാണ്. മുന്‍ഗണനാ ക്രമം അനുസരിച്ച് ഇത്രയും പേരെ നാട്ടിലെത്തിക്കുന്നത് എത്ര ശ്രമകരമായിരിക്കും? ഗര്‍ഭിണികള്‍, പ്രായമായവര്‍, കോവിഡ് ഇതര രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, കുട്ടികള്‍, അടുത്ത ബന്ധുക്കളുടെ ചികിത്സാ ആവശ്യം, ഒറ്റപ്പെട്ടുപോയ ടൂറിസ്റ്റുകള്‍, വിസിറ്റ് വിസക്കാര്‍, ജോലി നഷ്ടമായവര്‍ തുടങ്ങി അടുത്ത ബന്ധുവിന്റെ മരണം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് യാത്രാ ആവശ്യമായി രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും യാത്രയില്‍ ഒരാളെ ഒപ്പം കൂട്ടുന്നതിന് അനുവാദമുണ്ട്.

180ല്‍ താഴെ യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചാണ് ഓരോ വിമാനവും നാട്ടിലേക്ക് പറക്കുന്നത്. സ്വാഭാവികമായും അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ പോലും ആദ്യ പട്ടികയില്‍ ഇടം നേടണമെന്നില്ല. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകളും കപ്പല്‍ സര്‍വീസുകളുമൊക്കെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തന്നെ കേരളത്തിലേക്കുള്‍പ്പെടെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

മാനുഷികമായ ചെറിയ പിഴവുകളൊക്കെ ഈ നടപടി ക്രമങ്ങളില്‍ സംഭവിച്ചേക്കാം. പക്ഷെ ബോധപൂര്‍വം അനര്‍ഹരെ ഉള്‍പ്പെടുത്തുകയോ, അര്‍ഹതയുള്ളവരെ തഴയുകയോ ചെയ്യുന്നില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ചിലര്‍ പ്രവാസികളുടെ ഇടയിലുണ്ട്. ആ വഴിയിലൂടെ ഇതിനകം നാട്ടിലെത്തിയവര്‍, തങ്ങള്‍ ചെയ്തതിന്റെ ശരി തെറ്റുകള്‍ സ്വന്തം മനഃസാക്ഷിയോട് പറയട്ടെ. തങ്ങളുടെ ചെയ്തി മൂലം അവസരം നഷ്ടപ്പെട്ട അര്‍ഹതപ്പെട്ടവരെ ഓര്‍ത്ത് ഒരുനേരമെങ്കിലും പശ്ചാത്തപിക്കട്ടെ. ഈ സംവിധാനത്തെ നമുക്ക് വിശ്വസിക്കാം. നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് വഹിക്കാനാവാതെ ബുദ്ധിമുട്ടുന്നവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയോ എംബസിയെയോ വിവരം അറിയിച്ചാല്‍, അവര്‍ അര്‍ഹരെങ്കില്‍ പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കുന്നുമുണ്ട്. സൗജന്യം അര്‍ഹതയുള്ളവര്‍ക്ക് മാത്രം ലഭിക്കട്ടെ.

ശ്രീരാജ്. വി. കൈമള്‍

(യുഎഇയില്‍ മാധ്യമപ്രവര്‍ത്തകനാണ്  ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.