Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊഖ്റാനിലെ പ്രകമ്പനം നമ്മോടു പറയുന്നത്

1998 മെയ് 11 ന് അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ലോകരാഷ്‌ട്രങ്ങളുടെ ചാരക്കണ്ണുകളെ വെട്ടിച്ചുകൊണ്ട് ഓപ്പറേഷന്‍ ശക്തി എന്ന ആ പരീക്ഷണം നാം വിജയകരമായി പൂര്‍ത്തിയാക്കിയത്. ദൗത്യപൂര്‍ത്തീകരണത്തിനായി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി വാജ്‌പേയിക്ക് ഒപ്പം നിലയുറപ്പിച്ചത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി മേധാവി ഡോ. ആര്‍.ചിദംബരം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മേധാവിയും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ആയിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം, ഫീല്‍ഡ് ഡയറക്ടര്‍ ഡോ.കെ. സന്താനം, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അനില്‍ കകോദ്കര്‍ തുടങ്ങി അര്‍പ്പണമനോഭാവമുള്ള ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2020, 05:00 am IST
in Editorial

ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഒരു ബുദ്ധപൂര്‍ണ്ണിമ ദിനത്തിലായിരുന്നു ഇന്ത്യ, പൊഖ്‌റാന്‍ 2 ആണവപരീക്ഷണം നടത്തിയത്. അതിന്റെ പ്രകമ്പനത്തില്‍ ലോകം ആടിയുലഞ്ഞപ്പോള്‍, ഓരോ ഇന്ത്യാക്കാരന്റേയും ആത്മാഭിമാനം വിഹായസ്സോളം ഉയര്‍ന്നു. ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അതൊരു ഉണര്‍ത്തുപാട്ടല്ല, കുലുക്കി ഉണര്‍ത്തലായിരുന്നു. ഒപ്പം, ഇതാണു ഭാരതം എന്ന പ്രഖ്യാപനവും. ഞാന്‍ ഭാരതീയന്‍ എന്നു നാം ഓരോരുത്തരും അഭിമാനത്തോടെ മനസ്സില്‍ പറഞ്ഞ ദിവസമാണത്. ദേശാഭിമാനം സിരകളെ ത്രസിപ്പിച്ച ദിവസം. ദേശീയ ബോധത്തിന്റെ അടങ്ങാത്ത അലയൊലികള്‍ക്കാണ് പിന്നീട് ഭാരതം സാക്ഷ്യം വഹിച്ചത്. ഇന്ത്യ ഒരിക്കലും ആണവ ശക്തിയാകില്ല എന്ന് വിധിച്ചവരുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി. പിന്നീട് ഇങ്ങോട്ട് ബുദ്ധന്റെ മങ്ങാത്ത ചിരിക്കുമുന്നില്‍ അപ്രസക്തമാകുന്ന അന്താരാഷ്‌ട്ര സമൂഹത്തെയാണ് നാം കണ്ടത്.  

1998 മെയ് 11 ന് അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ലോകരാഷ്‌ട്രങ്ങളുടെ ചാരക്കണ്ണുകളെ വെട്ടിച്ചുകൊണ്ട് ഓപ്പറേഷന്‍ ശക്തി എന്ന ആ പരീക്ഷണം നാം വിജയകരമായി പൂര്‍ത്തിയാക്കിയത്. ദൗത്യപൂര്‍ത്തീകരണത്തിനായി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി വാജ്‌പേയിക്ക് ഒപ്പം നിലയുറപ്പിച്ചത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി മേധാവി ഡോ. ആര്‍.ചിദംബരം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മേധാവിയും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ആയിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം, ഫീല്‍ഡ് ഡയറക്ടര്‍ ഡോ.കെ. സന്താനം, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അനില്‍ കകോദ്കര്‍ തുടങ്ങി അര്‍പ്പണമനോഭാവമുള്ള ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായിരുന്നു. ഡോ. അബ്ദുള്‍ കാലാമിനെപ്പോലെ വ്യക്തിപ്രഭാവമുള്ള ഒരാള്‍ ഈ പരീക്ഷണത്തിന്റെ മുന്നില്‍ നിന്നപ്പോള്‍ തന്നെ അതിനു മറ്റൊരു മാനം കൈവന്നിരുന്നു. ആണവപരീക്ഷണം ഇന്ത്യ സ്വീകരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമാണെന്നും, അത് വിനാശത്തിന് വേണ്ടിയുള്ളതല്ല എന്നും ഉറപ്പിക്കാന്‍ ആ സാന്നിധ്യം മാത്രം മതിയായിരുന്നു.

അമേരിക്കയും റഷ്യയും പോലുള്ള ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ സ്വയം അടിയറ വച്ച പാരമ്പര്യമുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ ആത്മാഭിമാനത്തിന്റെ പുതുഗാഥ രചിക്കുകയായിരുന്നു വാജ്‌പേയി സര്‍ക്കാര്‍. ക്രിക്കറ്റില്‍ ഭാരതം, പാക്കിസ്ഥാനെ പരാജയപ്പെടുത്തുമ്പോള്‍ മാത്രം ഉയണര്‍ന്നിരുന്ന ഭാരതീയന്‍ എന്ന വികാരത്തെ പ്രോജ്ജ്വലിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. ഇന്ത്യയിലെ 91 ശതമാനം പേരും ഈ പരീക്ഷണത്തെ അനുകൂലിക്കുന്നുവെന്നാണ് രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രം അന്ന് റിപ്പോര്‍ട്ട് ചെയ്തത്. മധുരം വിതരണം ചെയ്തും ഭാരതമാതാവിന് ജയ് വിളിച്ചും അവര്‍ ആ വിജയം ആഘോഷിക്കുകയായിരിന്നു. അബാലവൃദ്ധം ജനങ്ങളുടേയും അന്തരംഗം അഭിമാനവിജൃംഭിതമായി. ദേശസ്‌നേഹത്താല്‍ പിന്നീട് ഓരോ ഇന്ത്യാക്കാരനും ആത്മാഭിമാനം കൊണ്ടത് മോദി സര്‍ക്കാര്‍ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയ സന്ദര്‍ഭങ്ങളിലാണ്.

ആണവായുധം നിര്‍മിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റിയെടുത്തതില്‍ സാങ്കേതിക വിദ്യകള്‍ക്കുള്ള പങ്കും പ്രശംസനീയമാണ്. അതിന് ശേഷമാണ് മെയ് 11 സാങ്കേതിക വിദ്യാ ദിനമായി ഇന്ത്യ ആഘോഷിക്കാന്‍ തുടങ്ങിയതും. ഇന്ത്യയുടെ ആണവ പരീക്ഷണത്തില്‍ തീര്‍ത്തും നിരാശരായ അമേരിക്കയും റഷ്യയും ഉള്‍പ്പടെയുള്ളവര്‍ ആ സംഭവത്തെ അപലപിക്കുകയാണ് ചെയ്തത്. ജപ്പാനും യുഎസും ഉള്‍പ്പടെയുള്ള ആഗോള ഭീമന്മാര്‍ ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷേ, ഇന്ത്യ ഉറച്ച നിലപാടെടുത്തു. ഉപരോധത്തെ സ്വദേശീകരണം കൊണ്ട് ചെറുത്തു തോല്‍പിച്ചു. പൊഖ്‌റാന്‍ 2 വിജയം, ഓരോ ഭാരതീയന്റേതുമാണ് എന്ന് കരുതിയവരുടെ സഹകരണമാണ് അതിന് സഹായിച്ചത്.

ഇന്ത്യയെ എല്ലാ കാലത്തും അടിയാളനെപ്പോലെ കണക്കാക്കിയിരുന്ന അമേരിക്കയുടെ പോലും ചങ്കിടിപ്പ് കൂട്ടാന്‍ പോന്നതായിരുന്നു ആ ആണവ പരീക്ഷണം. ഇന്ത്യയെ തുല്യശക്തിയായി ഇന്ന് അമേരിക്കയടക്കം കാണുന്നുവെങ്കില്‍ അതിന്റെ തുടക്കം കുറിക്കപ്പെട്ടത് പോഖ്്റാനിലായിരുന്നു. ശത്രുവിന്റെ മുന്നില്‍ നിരായുധനായി നിന്ന് യുദ്ധം ജയിക്കുക അസാധ്യമാണ്. ആത്മാഭിമാനവും ദേശീയബോധവുമുള്ള പൗരനും എതിരാളിയെ തോല്‍പ്പിക്കണമെങ്കില്‍ ആയുധം വേണം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് അതിന്റെ സ്വഭാവത്തിലും മാറ്റം വരും. ആണവശക്തിയായതോടെ ആണവായുധം കൈവശമുള്ള രാഷ്‌ട്രങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ആരേയും കടന്നുകയറി ആക്രമിക്കാനല്ല, സ്വയരക്ഷയ്‌ക്ക് വേണ്ടി മാത്രം. യുദ്ധമല്ല സമാധാനമാണ് ഭാരതത്തിന്റെ മതം. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിടുന്ന ജനതയ്‌ക്ക് ആരേയും കടന്നാക്രമിക്കുന്ന ശീലമില്ല. പക്ഷേ, അവര്‍ ലോകത്തിന്റെ ഗതിക്കൊപ്പം എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും, പൗരന് വേണ്ടി, സമൂഹത്തിന് വേണ്ടി, രാഷ്‌ട്രത്തിന് വേണ്ടി. ആ പ്രഖ്യാപനമായിരുന്നു പോഖ്റാനിലെ സ്ഫോടനം. അതിന്റെ മാറ്റൊലി ഏറെ തലമുറകളെ ഊര്‍ജസ്വലരും കര്‍മനിരതരും കരുത്തുറ്റവരുമാക്കും. ആ ഓര്‍മപ്പെടുത്തലുമായാണ് ഒരു മെയ് 11 കൂടി കടന്നു പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

പുതിയ വാര്‍ത്തകള്‍

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.