Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെയെല്ലാം സജ്ജമെന്നത് പിണറായി സര്‍ക്കാരിന്റെ വീമ്പ്; മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് കാട്ടുന്നത് ക്രൂരതയെന്ന് കെ.സുരേന്ദ്രന്‍

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തിന്റെ അതിര്‍ത്തികളിലെത്തിയ മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കേരളത്തിലേക്ക് കടത്തിവിടാത്തത് നീചമായ സമീപനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 05:10 pm IST
in Kerala

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വളരെ ക്രൂരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അവരെ നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇവിടെയെല്ലാം സജ്ജമാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ചോദിച്ചു.  

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തിന്റെ അതിര്‍ത്തികളിലെത്തിയ മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കേരളത്തിലേക്ക് കടത്തിവിടാത്തത് നീചമായ സമീപനമാണ്. അതിര്‍ത്തികളിലെത്തുന്ന മലയാളികള്‍ക്ക് അവിടെ സൗകര്യങ്ങള്‍ നല്‍കുകയും അവിടെവച്ച് തന്നെ പാസ്സ് നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാകുകയും വേണം. പാസ്സ് വിതരണം നിര്‍ത്തിയതടക്കമുള്ള നടപടികള്‍ നീതീകരിക്കാവുന്നതല്ല. കേരളത്തിലേക്ക് വരുന്നവരെ പ്രതിരോധമാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിരീക്ഷണത്തിലാക്കുകയും രോഗ പരിശോധന നടത്തുകയും ചെയ്യണം. അല്ലാതെ അവരെ അവരുടെ നാട്ടിലേക്ക് കടത്തില്ല എന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വിദേശ ഇന്ത്യാക്കാരെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നാട്ടിലേക്കെത്തിക്കുന്നു. ഇതിനായി വ്യക്തമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ അക്കാര്യങ്ങളെ നോക്കിക്കാണുകയും പ്രവാസികള്‍ക്കായി വിലപിക്കുന്നത് തങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് തെല്ലും സ്നേഹമില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. അയല്‍ സംസ്ഥാനങ്ങളില്‍ കുടിങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ബസ്സുകളയക്കണമെന്നും സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യങ്ങളുയര്‍ന്നിട്ടും യാതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ തീവണ്ടിമാര്‍ഗ്ഗം കേരളത്തിലെത്തിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാവരും കൂടി കേരളത്തിലേക്ക് വന്നാല്‍ ഇവിടെയുള്ള സൗകര്യങ്ങള്‍ പര്യാപ്തമാവില്ലെന്ന ഭയമാണ് സര്‍ക്കാരിന്. എല്ലാം സജ്ജമാണെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുമെന്നും ഭയപ്പെടുന്നു.

കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്‌ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരക യാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിച്ച് കഴിയുകയാണ്. ഇവരെയെല്ലാം നാട്ടിലെത്തിക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തിലേക്ക് വരാനായി കാത്തു നില്‍ക്കുന്നവര്‍ക്ക് അതിനവസരമൊരുക്കാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: keralaകെ. സുരേന്ദ്രന്‍covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.