ലഖ്നൗ: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പതിനായിരം കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയെന്നും ഇവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ പരിശോധനകളും താമസ സൗകര്യങ്ങളുമെല്ലാം തയ്യാറാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ആദ്യ ഘട്ടമായ മാര്‍ച്ച് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആറര ലക്ഷം പേരെയാണ് സംസ്ഥാനത്തെത്തിച്ചത്. ഇപ്പോള്‍ അമ്പതിനായിരം പേരും കൂടി എത്തിയതോടെ ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഉത്തര്‍പ്രദേശിലെത്തിയത്. ക്വാറന്റൈന് വാസത്തിന് ശേഷം ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്നും ഇതിന് വേണ്ട സംവിധാനങ്ങള്‍ പരിഗണിച്ചു വരികയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
എന്നാല്‍ വിഷയത്തില്‍ അനാവശ്യ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അപഹാസ്യമായ നിലപാടാണിതെന്നും ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: