തിരുവനന്തപുരം : ലോക്ഡൗണില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സര്‍വീസുകളൊന്നും സര്‍ക്കാര്‍ ഇപ്പോള്‍ നടത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ഇപ്പോള്‍ സംസ്ഥാനത്തേയ്ക്ക് വരേണ്ടതില്ല. നിലവില്‍ ഉള്ള സ്ഥലത്ത് തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ട്രെയിനിലോ ബസിലോ എത്തിക്കാന്‍ നിലവില്‍ നടപടികളൊന്നും സ്വീകരിക്കില്ല. സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വന്തം നാടുകളിലേക്ക് എത്തിച്ചേരാവുന്നതാണ്. അതേസമയം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്താനായി മലയാളികള്‍ക്ക് കടക്കേണ്ടതും വലിയ കടമ്പകളാണ്. ഇരു സംസ്ഥാനങ്ങളിലേയും അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതി ഉള്‍പ്പെടെ വാങ്ങിച്ചെങ്കില്‍ മാത്രമേ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ.
അതിനിടെ കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിടുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് മണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലേക്ക് കടക്കാന്‍ ഇവര്‍ക്ക് തമിഴ്നാടിന്റെ അനുമതി ഇല്ലെന്നാണ് പൊലീസിന്റെ വാദം. നോര്‍ക്കയിലെ രജിസ്ട്രേഷന് രേഖകളുമായി 15 ഓളം വാഹനങ്ങളിലാണ് മലയാളികള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: