Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയിൽ ആശങ്കയ്‌ക്ക് വിരാമം; വീണ്ടും പരിശോധനക്കയച്ച ഫലങ്ങള്‍ നെഗറ്റീവ്

തൊടുപുഴ നഗരസഭ കുമ്പംകല്ല് വാര്‍ഡിലെ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Idukki

തൊടുപുഴ: ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നഗരസഭ കൗണ്‍സിലറടക്കം മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസമായി തുടരുന്ന ആശയക്കുഴപ്പത്തിനും ആശങ്കയ്‌ക്കും വിരാമമായി. രാത്രി വൈകി രോഗികളെ വീടുകളിലേക്ക് മാറ്റി.

തൊടുപുഴ നഗരസഭ കുമ്പംകല്ല് വാര്‍ഡിലെ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത്.  

ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരേയും തിങ്കളാഴ്ച അര്‍ധരാത്രി തന്നെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരോടു ക്വാറന്റൈനില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.  

തൊടുപുഴ ജില്ലാ ആശുപത്രിയും നഗരസഭയും താത്ക്കാലികമായി അടച്ചു. നഗരസഭ ചെയര്‍പേഴ്‌സണും മറ്റു കൗണ്‍സിലര്‍മാരും സെക്രട്ടറി അടക്കമുള്ള ജീവനക്കാരും വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമായി. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 71 പേരും നിരീക്ഷണത്തില്‍ പോയി.  

ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടര്‍ മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമര്‍ശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്ന്മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടേയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക ഇരട്ടിയായി. നിരീക്ഷണത്തില്‍ കഴിയുന്നവരും ഇവരുടെ ബന്ധുക്കളും ഇതോടെ ഏറെ വിഷമാവസ്ഥയിലായി.

ഒടുവില്‍ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടേയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന രോഗികളെ രാത്രി വൈകി വീട്ടിലേക്ക് മാറ്റുമെന്ന് കളക്ടറും വ്യക്തമാക്കി.

നഗരസഭ കൗണ്‍സിലര്‍ക്കും നഴ്‌സിനും വൈറസ് ബാധ സ്ഥിരീകരിച്ചത് തൊടുപുഴ മേഖലയിലും ഭീതിക്ക് കാരണമായിരുന്നു. നിലവില്‍ 14പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലുമായി ചികില്‍സയിലുള്ളത്. ഇതില്‍ ആറുപേരുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്. ഇവരുടെ അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാനാകും.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.