Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നമ്മള്‍ സുരക്ഷിതരല്ല, പ്രതിരോധത്തിനൊപ്പം ഗവേഷണവും വേണം; ഡോ. എ. മാര്‍ത്താണ്ഡപിള്ള

കൊറോണ വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമല്ല. വ്യാപന രീതി, ഇന്‍ക്യുബേഷന്‍ കാലാവധി, ലക്ഷണങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Apr 30, 2020, 06:20 pm IST
in Health

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ പഠനത്തോടുകൂടി മാത്രമേ നിയന്ത്രണങ്ങളിലെ ഇളവുകളും സോണുകള്‍ നിശ്ചയിക്കുന്നതും പാടുള്ളൂ വെന്ന് ന്യൂറോ സര്‍ജന്‍ പദ്മശ്രീ ഡാ. എ. മാര്‍ത്താണ്ഡപിള്ള. ചെറിയ അശ്രദ്ധപോലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

പിടിതരാത്ത ‘വൈറസ്’

കൊറോണ വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമല്ല. വ്യാപന രീതി, ഇന്‍ക്യുബേഷന്‍ കാലാവധി, ലക്ഷണങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ‘സ്പാനിഷ് ഫഌ’  വൈറസിനെ അടിസ്ഥാനമാക്കിയാണ് കൊറോണയെയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനപ്പുറമാണ് ഈ വൈറസ്. വിദേശത്ത് നിന്നെത്തി 28 ദിവസം കഴിഞ്ഞവര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. നെഗറ്റീവായവര്‍ വീണ്ടും പോസറ്റീവ് ആകുന്നു. അമേരിക്കയില്‍ വൈറസ് ബാധിച്ച യുവാക്കളില്‍ പക്ഷാഘാതം കൂടുതല്‍ ഉണ്ടാകുന്നു. ഇത് വ്യക്തമാക്കുന്നത് വൈറസിന്റെ പ്രവര്‍ത്തനരീതി ചിന്തയ്‌ക്കും അപ്പുറമാണെന്നാണ്.

പ്രതിരോധത്തോടൊപ്പം ഗവേഷണവും വേണം

കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സാമൂഹിക അകലം. അതിന് ഫലപ്രദമായ മാര്‍ഗം ലോക്ഡൗണ്‍ തന്നെയാണ്. അതിനൊപ്പം ഗവേഷണങ്ങളും നടക്കണം. സാധാരണ യുവാക്കളില്‍ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കൂടുതലും പ്രായമായവരില്‍ കുറവുമാണ്. എന്നാല്‍ വൈറസ് ബാധിച്ച യുവാക്കളില്‍ ആന്റി ബോഡികുറവാണ്. ഈ ആന്റിബോഡിയാണോ വൈറസിനെ പ്രതിരോധിച്ചത് എന്നതില്‍ ഉറപ്പില്ല. ഇങ്ങനെ ഉള്ളവയില്‍ എല്ലാം ഗവേഷണവും നടക്കണം. നിപ വൈറസ് വ്യാപിച്ചപ്പോള്‍ നമുക്ക് ഗവേഷണം നടത്താന്‍ കഴിഞ്ഞില്ല. ഈ സമയത്തെങ്കിലും നമുക്ക് അതിന് കഴിഞ്ഞാല്‍ ഇനിയൊരു മഹാമാരിയെ നിഷ്പ്രയാസം തടയാനാകും.  

നമ്മള്‍ രോഗവ്യാപനത്തിന്റെ രണ്ടാമത്തെ ഉന്നതിയില്‍

സാംക്രമിക രോഗങ്ങളുടെ വ്യാപനത്തില്‍ മൂന്ന് തവണ വര്‍ധനവ് ഉണ്ടാകും. മൂന്നാമത്തെ വര്‍ധനവിന് ശേഷമാകും രോഗവ്യാപനം കുറയുക. നമ്മള്‍ ഇപ്പോള്‍ രണ്ടാമത്തെ വര്‍ധനവിലാണ്. ഈഘട്ടത്തില്‍ ശാസ്ത്രീയമല്ലാത്ത ഇളവുകള്‍ വലിയ അപകടം വരുത്തിവയ്‌ക്കും. ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിക്കുന്നതിലും അതില്‍ ഇളവുകള്‍ വരുത്തുന്നതിലെയും മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണം. അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കണം. അതിലെ വീഴ്ചയാണ് കോട്ടയം, ഇടുക്കി ജില്ലകള്‍ ചൂണ്ടിക്കാട്ടുന്നത്.  

പ്രവാസികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ത്തന്നെ നിരീക്ഷിക്കണം.

പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ തന്നെ നിര്‍ബന്ധമായും നിരീക്ഷിക്കണം. ഘട്ടം ഘട്ടമായി മാത്രമേ അവരെ നാട്ടിലെത്തിക്കാവൂ. നിരീക്ഷണം 28 ദിവസം മതിയോ എന്നതിനെ കുറിച്ചും ആലോചിക്കണം. ഇവിടെ എത്തുന്നവരുടെ സാമ്പിളുകള്‍ നിരവധി തവണ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം. അക്കാര്യത്തില്‍ വിട്ടുവീഴ്ചയോ ചെലവ് നോക്കാനോ പാടില്ല. അതിന് ശേഷമേ വീടുകളിലേക്ക് അയയ്‌ക്കാവൂ. രോഗലക്ഷണം ഇല്ലെന്ന് കരുതി വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിന്റെ തിക്തഫലം നമ്മള്‍ കണ്ടതാണ്. ഇതരസംസ്ഥാനത്ത് നിന്നുവരുന്നവരെയും ഇത്തരത്തില്‍ നിരീക്ഷിക്കണം.

ഉള്‍ക്കൊള്ളണം കൊറോണയുടെ നല്ലവശം

കൊറോണയെന്ന മാഹാമാരിയെ മാറ്റി നിര്‍ത്തിയാല്‍ സാമൂഹികമായി ഉണ്ടായ നല്ലവശങ്ങളെ നമ്മള്‍ പിന്തുടരണം. 20 വര്‍ഷത്തിനുശേഷം മലിനീകരണം കുറഞ്ഞു. ജങ്ക് ഫുഡുകള്‍ ഒഴിവാക്കി വീട്ടിലെ ആഹാരം ശീലിച്ചു. കൃഷി ശീലമാക്കി. വീടുകളിലിരുന്നും ഓഫീസ് പ്രവര്‍ത്തിപ്പിക്കാമെന്ന് തെളിഞ്ഞു. എല്ലാ പഠനത്തിനും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സാധ്യത കണ്ടെത്തി അധ്യയന ദിവസങ്ങള്‍ കുറയ്‌ക്കാം. മാസ്‌ക് ഉപയോഗിക്കുന്നതും കൈകകള്‍ ഇടയ്‌ക്കിടെ കഴുകുന്നതും ജീവിതശൈലിയുടെ ഭാഗമാക്കാം. ഇത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കും.  

സ്വകാര്യ ആരോഗ്യമേഖലയെ  സര്‍ക്കാരും സഹായിക്കണം

പേടികൊണ്ടാണ് രോഗമുള്ളവര്‍ ആശുപത്രികളിലേക്ക് എത്താത്തത്. അതുകൊണ്ട് രോഗം കുറഞ്ഞു എന്ന് പറയാനാകില്ല. അതേസമയം ജീവിതശൈലീ രോഗങ്ങളിലും മലിനീകരണം കൊണ്ടുള്ള രോഗങ്ങളിലും കുറവ് വരാം. എന്നാലും ആദ്യം മെച്ചപ്പെടുക സ്വകാര്യ ആരോഗ്യമേഖല തന്നെയാകും. ബാങ്ക് വായ്‌പ അടക്കമുള്ളവയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നോട്ടുപോകാനാകില്ല.

Tags: keralaകേരള സര്‍ക്കാര്‍healthcovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.