Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ.ജി. മാരാര്‍, പ്രവര്‍ത്തകരുടെ രോമാഞ്ചം

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസ്സത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു

ഒ. രാജഗോപാല്‍ by ഒ. രാജഗോപാല്‍
Apr 25, 2020, 05:44 am IST
in Article

കെ.ജി. മാരാരുടെ 25-ാം അനുസ്മരണ ദിനമാണിന്ന് എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. എപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് എന്റെ ധാരണ. അത് എന്റെ മാത്രമല്ല ആയിരക്കണക്കായ സഹപ്രവര്‍ത്തകരുടെയും സാധാരക്കാരുടെയും അനുഭവവും അതായിരിക്കും. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തും സഹോദരനും നേതാവുമായി മാറാന്‍ കഴിഞ്ഞ കെ.ജി. മാരാര്‍ പ്രവര്‍ത്തകരുടെ രോമാഞ്ചം തന്നെയായിരുന്നു.  

1965ലാണെന്നാണ് എന്റെ ഓര്‍മ. ഞാനന്ന് ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ.ജി. മാരാരെ അക്കാലത്താണ് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. അതിനുമുമ്പ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു മാരാര്‍ജി.  

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. ഇതാണ് അദ്ദേഹത്തെപ്പറ്റി എന്നില്‍ ആദ്യം തന്നെ രൂപപ്പെട്ട അഭിപ്രായം. നല്ല ആശയങ്ങള്‍ രസകരമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള പ്രസംഗകനാണ് എന്ന പ്രത്യേകതയും ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചു.

മുഴുവന്‍ സമയ പ്രവര്‍ത്തകരാകാന്‍ തയ്യാറുള്ളവരെ ഓരോ ഭാഗത്തു നിന്ന് കണ്ടെത്തി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മാരാര്‍ജിയെ പരിചയപ്പെട്ടത്. അതിനുശേഷം മുപ്പതുകൊല്ലം ഞങ്ങളൊന്നിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.  

അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകനായിരിക്കെ ഭാഷാധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ മിക്കതിലും ജനസംഘത്തിനു വളരാനായതിനു പിന്നില്‍ മാരാര്‍ജിയുടെ കഠിനാദ്ധ്വാനത്തിന്റെ പങ്ക് നിസ്സീമമാണ്.

നക്‌സല്‍ ആക്രമണങ്ങള്‍ വ്യാപകമായ കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പ്രയത്‌നം വളരെ പ്രയോജനപ്പെട്ടു. വയനാട് ആദിവാസി സംഘത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു  നീക്കിയത്.

ഞാന്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മാരാര്‍ജി ആദ്യമായി പാര്‍ട്ടിയുടെ മധ്യമേഖലാ കാര്യദര്‍ശിയായത്. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. മാരാര്‍ജിയുടെ അകാലവിയോഗം കേരള രാഷ്‌ട്രീയത്തിന് പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വം അസാധ്യമായിരിക്കുന്നു. മാരാര്‍ജിയുടെ പ്രവര്‍ത്തനരീതി മാര്‍ഗദീപമായി സ്വീകരിക്കുമെന്നതാണ് ഇത്തരുണത്തില്‍ എടുക്കാവുന്ന പ്രതിജ്ഞ.

ലേഖകന്‍ നേമം എംഎല്‍എ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.