Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലെ വിഭാഗീയതകള്‍ ഓര്‍മിപ്പിച്ച് ഐസക്; പിണറായി വിജയനെ പിന്തുണച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് ആക്ഷേപം

സിപിഎം എക്കാലവും എതിര്‍ത്തിരുന്നതായി അവകാശപ്പെട്ടിരുന്ന കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ് സിപിഎമ്മിനെയും പിണറായി വിജയനെയും സഹായിക്കാന്‍ നിലവില്‍ പണിയെടുക്കുന്നതെന്ന് ഐസക് തന്നെ ഇതോടെ വ്യക്തമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 02:00 pm IST
inKerala

ആലപ്പുഴ: സ്പ്രിങ്കഌ വിവാദത്തില്‍ സിപിഎമ്മിലെ മുന്‍ വിഭാഗീയതകള്‍ ഓര്‍മിപ്പിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. ‘മാധ്യമ സിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസ്സെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കള്‍ക്കും സങ്കടം തോന്നുന്ന അവസ്ഥയിലേക്ക് അവര്‍ക്കും എത്താതെ വയ്യ’. ഐസക്കിന്റെ കുറിപ്പിന്റെ തുടക്കം ഇതാണ്. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തിന് അനുകൂലമായും, ഔദ്യോഗിക വിഭാഗത്തെ നയിച്ച പിണറായി വിജയന് എതിരായും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചെന്നാരോപിച്ചാണ് മാധ്യമ സിന്‍ഡിക്കേറ്റെന്ന ആക്ഷേപവുമായി പാര്‍ട്ടി ഔദ്യോഗികമായി രംഗത്തെത്തിയത്.  

പിന്നീട് വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെവരെ വാര്‍ത്ത ചോര്‍ത്തിയതായി ആരോപിച്ച് പുറത്താക്കിയതും ചരിത്രം. സിന്‍ഡിക്കേറ്റിന് വാര്‍ത്തകള്‍ എത്തിച്ചു നല്‍കുന്ന കേന്ദ്രം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ ഔദ്യോഗിക വസതിയെയാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്ക് പ്രായത്തിന്റെ അവശതയാണെന്ന ഐസക്കിന്റെ പരാമര്‍ശം ആരെ ലക്ഷ്യമാക്കിയാണെന്ന് വ്യക്തം.  

‘ജനകീയാസൂത്രണം, ലാവ്‌ലിന്‍ വിവാദങ്ങള്‍ ഓര്‍മയുള്ളവര്‍ക്കറിയാം. വക്രീകരണം, തമസ്‌കരണം, പെരുപ്പിച്ചു കാണിക്കല്‍ തുടങ്ങിയ സുകുമാരകലകളിലൂടെ വിവാദം ഏറെക്കാലത്തേക്കു കത്തിച്ചു നിര്‍ത്തിയത് പത്രങ്ങളാണ്.’ മലയാള മാധ്യമമേഖലയില്‍ ഒരു പുതിയ ചേരിതിരിവ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐസക് പറയുന്നു. 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ അറിയാം. 24 ന്യൂസും അതിനു ചുക്കാന്‍ പിടിക്കുന്ന ശ്രീകണ്ഠന്‍ നായരും ഡോ. അരുണ്‍കുമാറും ഒരു പടി മുകളില്‍ നില്‍ക്കുന്നു’… ഐസക് തുടരുന്നു.

സിപിഎം എക്കാലവും എതിര്‍ത്തിരുന്നതായി അവകാശപ്പെട്ടിരുന്ന കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ് സിപിഎമ്മിനെയും പിണറായി വിജയനെയും സഹായിക്കാന്‍  നിലവില്‍ പണിയെടുക്കുന്നതെന്ന് ഐസക് തന്നെ ഇതോടെ വ്യക്തമാക്കുകയാണ്. റിലയന്‍സിന്റെയും, കേരളത്തിലെ ചില വലിയ മുതലാളിമാരുടെയും ഉടമസ്ഥതയിലുമുള്ള ചാനലുകളാണ് ഐസക് പരാമര്‍ശിച്ചവ. പാര്‍ട്ടിയേയും പിണറായി വിജയനെയും പിന്തുണച്ചു എന്ന് പ്രതീതി വരുത്താന്‍ ഐസക് നടത്തിയ ശ്രമം ഫലത്തില്‍ സിപിഎമ്മിനുള്ളില്‍ ആളിക്കത്തിയ പോരാട്ടങ്ങളാണ് വീണ്ടും ഓര്‍മിപ്പിക്കുന്നത്.

Tags: Thomas Isaacpinarayiഫെയ്സ്ബുക്ക്cpimസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.