Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയഫണ്ട് തട്ടിപ്പ്; വ്യാജ രേഖയുണ്ടാക്കി 20 ലക്ഷം കൂടി തട്ടിയതായും കണ്ടെത്തല്‍; ഇതോടെ മൊത്തം വെട്ടിപ്പ് അരക്കോടിക്കും മുകളിലെന്ന് റിപ്പോര്‍ട്ട്

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കളക്ടറേറ്റ് സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ഒന്നാം പ്രതി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. കളക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 09:03 am IST
in Kerala

കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കളക്ട്രേറ്റ് ജീവനക്കാരുമായി ചേര്‍ന്ന് അരക്കോടിയില്‍ അധികം തുക വെട്ടിച്ചതായി റിപ്പോര്‍ട്ട്. പ്രളയ ഫണ്ടില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ ചേര്‍ന്ന് 20 ലക്ഷം രൂപകൂടി തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതോടെയാണ് 50 ലക്ഷത്തിന് മുകളിലായി പ്രതികള്‍ ചേര്‍ന്ന് പ്രളയ ഫണ്ടില്‍ നിന്നും തുക ഈടാക്കിയതായി കണ്ടെത്തിയിട്ടുള്ളത്.  

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കളക്ടറേറ്റ് സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ഒന്നാം പ്രതി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. പ്രളയ ദുരിത ബാധിതര്‍ക്ക് ആദ്യഘട്ടം അടിയന്തിര സഹായമായി 10000 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പണം കൈപ്പറ്റിയ ഗുണഭോകതാക്കളെ ഫോണ്‍ വിളിച്ച് അവര്‍ക്ക് കൂടുതല്‍ തുകയ്‌ക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ ലഭിച്ച പണം തിരിച്ചടയ്‌ക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഗുണഭോക്താക്കള്‍ പണവുമായി എത്തിയിരുന്നത് വിഷ്ണുപ്രസാദിന്റെ അരികിലാണ്. ഇയാള്‍ പണം കൈപ്പറ്റിയശേഷം വ്യാജ രസീത് തയ്യാറാക്കി നല്‍കി ഇവരെ തിരിച്ചയയ്‌ക്കും. ഇത്തരത്തില്‍ 20 ലക്ഷത്തോളം രൂപ വിഷ്ണു ഗുണഭോക്താക്കളില്‍ നിന്നും തിരിച്ചുപിടിച്ച് കൈവശപ്പെടുത്തിയിട്ടുണ്ട്.  

കളക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനോ ആരുടെയൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നോ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നേരത്തെ 27.73 ലക്ഷം രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കൈമാറിയിയിട്ടുണ്ട്.

ലോക്ഡൗണ്‍ കഴിയുന്നതോടെ പ്രതികള്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രളയഫണ്ട് തിരിമറി കേസില്‍ വിഷ്ണുവും കൂട്ടുകാരനായ രണ്ടാം പ്രതി ബി. മഹേഷും ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രതി ചേര്‍ത്തിരിക്കുന്നത്.

സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍.എന്‍. നിഥിന്‍, ഭാര്യ ഷിന്റു എന്നിവരാണ് മൂന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍. ഇതില്‍ അന്‍വര്‍, കൗലത്ത്, നീതു എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Tags: keralaഅഴിമതിfloodപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.