Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിന്‍ക്‌ളര്‍ അഴിമതിയില്‍ തെളിവ് ചോദിച്ച പിണറായിയോട് ഹൈക്കോടതി; സുരക്ഷിതമെന്ന് തെളിവ് നല്‍കിയിട്ട് മതി ഇനി ഡാറ്റാ കൈമാറ്റം

വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ മറുപടി അപകടകരാണെന്നു വിലയിരുത്തിയ കോടതി വിഷയത്തില്‍ ഇപ്പോള്‍ ഉത്തരവ് ഇടുന്നില്ലെന്നും 24ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 01:35 pm IST
inKerala

കൊച്ചി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ഡാറ്റാ അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്‌റിനു കൈമാറിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു രൂക്ഷവിമര്‍ശനുമായി ഹൈക്കോടതി. അഴിമതി സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ തെളിവു കൊണ്ടുവരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, സ്പ്രിന്‍കഌ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ജനങ്ങളുടെ ഡാറ്റാ സുരക്ഷിതാണെന്നതിനു തെളിവ് കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ അതിപ്രധാന്യം ഉള്ളതാണ്. അതു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതുവരെ സ്പ്രിന്‍കഌറിനു ഒരു ഡാറ്റായും കൈമാറരുതെന്നും കോടതി. വിഷയത്തില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു ഡാറ്റയും അപ് ലോഡ് ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും കോടതി. ഇന്നു ഹര്‍ജി പരിഗണിച്ച കോടതി ഡാറ്റാ സംരക്ഷണം സംബന്ധിച്ചു പതിനഞ്ചു മിനിറ്റിനകം സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, സത്യവാങ്മൂലം നാളെ നല്‍കാമെന്നും ജനങ്ങളുടെ വ്യക്തി സുരക്ഷ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു മറുപടി നല്‍കി. വിവരങ്ങള്‍ സി-ഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും സ്പ്രിന്‍കഌറിന്റേത് സൗജന്യം സേവനമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.  

എന്നാല്‍, വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ  മറുപടി അപകടകരാണെന്നു വിലയിരുത്തിയ കോടതി വിഷയത്തില്‍ ഇപ്പോള്‍ ഉത്തരവ് ഇടുന്നില്ലെന്നും 24ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.  

നേരത്തേ, ഹര്‍ജി പരിഗണിച്ച സമയത്ത് അതിരൂക്ഷമായ ചോദ്യങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ഡാറ്റാ അനാലിസിസിനാണ് അമേരിക്കന്‍ കമ്പനിയുടെ സേവനം തേടിയതെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് ആവില്ലേ എന്നും സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേ എന്നും കോടതി ചോദിച്ചു. വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിവരം ചോര്‍ന്നാല്‍ നിങ്ങളുണ്ടാക്കിയ കരാര്‍ പ്രകാരം കേസ് കൊടുക്കാന്‍ എങ്ങനെ ന്യൂയോര്‍ക്കില്‍ പോകാനാകും. നിയമവ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ എന്തിനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കരാര്‍ എന്തുകൊണ്ട് നിയമവകുപ്പില്‍ കാണിച്ചില്ല എന്നും കോടതി. കൃത്യമായ കാരണങ്ങള്‍ വേണം വിഷയത്തില്‍ ബോധിപ്പിക്കേണ്ടത്. കാരണം വ്യക്തിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അതിപ്രധാനമാണ്. അതു ചോരാന്‍ അനുവദിക്കരുതെന്നും കോടതി.  

സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടടെ നിര്‍ണായക ഇടപെടല്‍.  സ്പ്രിന്‍ക്ലറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.  

അഭിഭാഷകകനായ ബാലു ഗോപാല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നു.  

Tags: ഹൈക്കോടതിpinarayiസ്പ്രിങ്ക്ളര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.