Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ധാര്‍ഷ്ട്യത്തിന്റെ മുന ഒടിച്ചേ പറ്റൂ

അവശ്യസേവന പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:00 am IST
in Editorial

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഒരു യുദ്ധമുഖത്ത് നില്‍ക്കുന്ന പ്രതീതിയിലാണ്. യുദ്ധം ജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് അതാത് രാഷ്‌ട്രങ്ങളിലെ ഭരണാധികാരികള്‍. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതും. ഇന്ത്യയില്‍, അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ട് രാജ്യം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചുപോലും ഈ അവസരത്തില്‍ അവര്‍ അധികം ചിന്തിക്കുന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, കേരളത്തില്‍ ചില കാര്യങ്ങളില്‍ ഉദാരസമീപനമാണ് അധികൃതറില്‍ത്തന്നെ ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത് അത്ര നിസാര പ്രശ്നമല്ല.

അവശ്യസേവന പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്. പ്ലൈവുഡ് ഫാക്ടറികള്‍ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട വ്യവസായങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തനാനുമതി നല്‍കിയത് 48 മണിക്കൂര്‍ ആണെങ്കില്‍ പോലും ന്യായീകരിക്കാനാവില്ല.

അന്യസംസ്ഥാന തൊഴിലാളികളാണ് ഈ ഫാക്ടറികളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും. ഈ ഫാക്ടറികള്‍ ലോക്ഡൗണ്‍ കാലത്തും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തൊഴിലുടമകള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ട്, ലോക് ഡൗണ്‍ കാലം സുരക്ഷിതമാക്കുന്നതിന് പകരം രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്കെതിരെ നടപടി കൂടിയേ തീരൂ.  

പെരുമ്പാവൂരില്‍ പ്ലൈവുഡ് നിര്‍മാണ മേഖല കൈയടക്കിവച്ചിരിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്. ഫാക്ടറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നവരാണ് ഇവിടുത്തെ ഇടത് വലത് രാഷ്‌ട്രീയ നേതൃത്വം. ആ സ്വാധീനമുപയോഗിച്ചാണ് ലോക് ഡൗണ്‍ കാലത്തും ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. 1300 ഓളം പ്ലൈവുഡ് ഫാക്ടറികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാല്‍ഡി ഹൈഡ്, യൂറിയ, റസിന്‍ എന്നിവ കോവിഡ് 19ന്റെ മുഴുവന്‍ പ്രോട്ടോക്കൊളും പാലിച്ച് അതാത് സ്ഥാപനങ്ങളില്‍ തന്നെ പ്ലൈവുഡ് നിര്‍മാണത്തിന് ഉതകും വിധം പ്രോസസ് ചെയ്യുന്നതിനുള്ള അനുമതിയാണ് എറണാകുളം ജില്ലാ കളക്ടര്‍ നല്‍കിയത്. ഇത്ര അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കിയതിന് പിന്നിലെ സാംഗത്യം മനസ്സിലാകുന്നില്ല.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ലോക് ഡൗണ്‍ കാരണം ഒരു നേരത്തെ അന്നത്തിന് വകതേടാന്‍ ബുദ്ധിമുട്ടുന്ന ആയിരങ്ങള്‍ എല്ലാം സഹിച്ച് ജീവിക്കുന്ന നാട്ടിലാണ് പണക്കൊഴുപ്പിന്റേയും സ്വാധീനത്തിന്റേയും ബലത്തില്‍ ചിലര്‍ കാര്യസാധ്യം നടത്തുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ, മത്സ്യബന്ധനം നടത്താനാവാതെ, വിളവെടുക്കാനാവാതെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്രയം സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകളും കരുണവറ്റാത്ത മനസ്സുകളുടെ സഹായവുമാണ്. അവരെ  കാണാതെ പോകരുത്.

ലോക് ഡൗണ്‍ ലംഘിച്ചുകൊണ്ട്, സമൂഹ സുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിച്ച പ്ലൈവുഡ് ഫാക്ടറി ഉടമകള്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ അധികാരികള്‍ ആര്‍ജ്ജവം കാണിക്കണം. എന്ത് വന്നാലും ഞങ്ങള്‍ക്കൊന്നും സംഭവിക്കാനില്ല എന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന്റെ മുന ഒടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് തെറ്റായൊരു സന്ദേശമാവും സമൂഹത്തിന് നല്‍കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

സുപ്രധാന കാര്യവിജയങ്ങളും മികച്ച ധനലാഭവും! സമ്പൂർണ്ണ രാശിഫലം (17 ജൂൺ 2026) – AI ജ്യോതിഷം

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.