Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് നിത്യശുദ്ധം

വിവേകചൂഡാമണി 108

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 2, 2020, 05:31 am IST
in Samskriti

അന്നമയകോശ വിചാരം തുടരുന്നു.

ശ്ലോകം 157

ദേഹതദ്ധര്‍മ്മ തത്കര്‍മ്മ  

തദവസ്ഥാദി സാക്ഷിണഃ

സത ഏവ സ്വതഃസിദ്ധം  

തദ് വൈലക്ഷണ്യമാത്മനഃ

ദേഹത്തിന്റെയും അതിന്റെ ധര്‍മ്മങ്ങളുടേയും കര്‍മ്മങ്ങളുടേയും അവസ്ഥകളുടേയും സാക്ഷിയായി സദാ നിലകൊള്ളുന്ന ആത്മാവ് അവയില്‍ നിന്നെല്ലാം വേറിട്ടവനാണെന്നത് സ്വതഃസിദ്ധമാണ്. ഓരോ ജീവിയുടേയും ശരീരം ഓരോ തരത്തിലുള്ളതാണ്. ഒരാളില്‍ മറ്റൊരാളും ഒരു ജന്തുവില്‍ അതേ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു ജന്തുവും വേറെയാണ്. ദേഹം പൊതുവെ നാല് തരം. ഭൂമി പിളര്‍ന്ന് കിളിര്‍ത്ത് വരുന്നത് – ഉദ്ഭിജം, വിയര്‍പ്പ് -അഴുക്ക് മുതലായവയില്‍ നിന്നുണ്ടാകുന്നത് -സ്വേദജം, മുട്ടപൊട്ടി വിരിയുന്നത് -അണ്ഡജം, പ്രസവത്തിലൂടെ പുറത്ത് വരുന്നത് – ജരായുജം എന്നിങ്ങനെയാണ്. ആത്മാവ് ഈ ദേഹങ്ങളില്‍ നിന്നെല്ലാം വേറിട്ടവനാണ്.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയെയാണ് ദേഹ ധര്‍മ്മങ്ങളായി പറയുന്നത്.ഇവയൊന്നും ആത്മാവല്ല. ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ നീക്കാനും വേണ്ടി ചെയ്യുന്ന നടത്തം, പോക്കും വരവും, എടുക്കല്‍, പിടിക്കല്‍, കളയല്‍ എന്നിവയാണ് ദേഹ കര്‍മ്മങ്ങള്‍. ഇവയും ആത്മാവല്ല.

ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ളവയാണ് അവസ്ഥകള്‍. അതില്‍ തന്നെ സ്വാസ്ഥ്യം, രോഗം,ജരാനരകള്‍ തുടങ്ങിയവയും പെടും. ആദി എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ തടിക്കലും മെലിയലും നില്‍പും ഇരിപ്പും കിടപ്പുമൊക്കെയായി എന്തൊക്കെയുണ്ടോ അവയെന്ന് അറിയണം. ഇപ്പറഞ്ഞവയൊന്നും ആത്മാവല്ല.  

ശരീരത്തിന്റെ എല്ലാ ധര്‍മ്മങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അവസ്ഥകള്‍ക്കും സാക്ഷിയായിരിക്കുന്നതാണ് ആത്മാവ്. അത് ഒരു മാറ്റവുമില്ലാതെ അന്തര്യാമിയായി ഓരോന്നിലും  കുടികൊള്ളുന്നു.

ആത്മാവ് ഇവയ്‌ക്കെല്ലാം സാക്ഷി എന്ന് പറഞ്ഞാല്‍ മറ്റൊരു കാരണവും കൂടാതെയിരിക്കുന്നതാണ്. അവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇവയുടെ ഒന്നും സഹായമില്ലെങ്കില്‍ ആത്മാവിന് നിലനില്‍പ്പുണ്ട്. ആത്മസാന്നിദ്ധ്യമില്ലാതെ ഇപ്പറഞ്ഞയ്‌ക്ക് നിലകൊള്ളാനുമാവില്ല. അത് ദൃക്കാണ് ദൃശ്യമല്ല. കാണുന്ന ആള്‍ ഒരിക്കലും കാഴ്ചവസ്തു ആവില്ല. അതിനാല്‍ ജഡവും ദൃശ്യ വസ്തുവുമായ ദേഹം ആത്മാവല്ല.

ശ്ലോകം 158

ശല്യരാശിര്‍മാംസലിപ്‌തോ  

മലപൂര്‍ണ്ണോളതികശ്മലഃ

കഥം ഭവേദയം വേത്താ

സ്വയമേതത് വിലക്ഷണഃ

മാംസത്താല്‍ പൊതിഞ്ഞതും മലം നിറഞ്ഞതും അത്യന്തം അശുദ്ധവുമായ എല്ലിന്‍ കൂടായിട്ടുള്ള ഈ ദേഹം അതില്‍ നിന്നൊക്കെ വേറിട്ടതും അതിനെ അറിയുന്നതുമായ ആത്മാവാകുന്നത് എങ്ങനെ?

ശരീരത്തിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന നമ്മളോട് വീണ്ടും അതിന്റെ വൃത്തികേടിനെയും അനാത്മത്വത്തേയും ചോദ്യരൂപത്തില്‍ കാട്ടിത്തരുകയാണ്. അത്രത്തോളം അമംഗളമായ ഒന്നിന് എങ്ങനെ ആത്മാവാകാന്‍ കഴിയും എന്നാണ് ചോദ്യം. ശരീരത്തില്‍ ഭ്രമിച്ച് നടന്ന് ഞാന്‍ ഈ ശരീരമാണെന്ന് കരുതുമ്പോള്‍ അതിലും വലിയൊരു മണ്ടത്തരമില്ലെന്നറിയുക. മാംസവും മലവുമൊക്കെ നിറഞ്ഞ, എല്ലിന്‍ കൂട് മാത്രമായ ഈ ശരീരമൊരിക്കലും ആത്മാവല്ല. വെറും മാംസപിണ്ഡത്തിന് എങ്ങനെ ആത്മാവാകാനാകും? ഈ മലിന വസ്തുക്കളുടെ കൂമ്പാരമായ ശരീരത്തിന് നിന്ന് വേറിട്ടതാണ് നിത്യ ശുദ്ധവസ്തുവായ ആത്മാവ്. അത് വേത്താവാണ്. വേത്താ എന്നാല്‍ അറിയുന്നവന്‍. ഈ ശരീരത്തിനെ എല്ലാ തരത്തിലും അറിയുന്നവനാണ് ആത്മാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.