Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രുദ്രന്‍ കത്തില്‍ ഓര്‍മിപ്പിച്ചത്

ഇഡലിയില്‍ വിരല്‍കൊണ്ടു കുഴിയുണ്ടാക്കി അതില്‍ നെയ് ഉരുക്കിയൊഴിച്ച് സാമ്പാറില്‍ മുക്കി കഴിച്ച ഏകനാഥ്ജി രുദ്രനു വിസ്മയമായിരുന്നുവത്രേ. കന്യാകുമാരിയിലെ സമുദ്ര ത്രിവേണിയില്‍ പൊങ്ങിക്കിടന്ന, ഇഡ്ഡലിപോലത്തെ പാറയില്‍ എത്രയോ വരകളും കുഴികളും ഇട്ട് അതിനുമേല്‍ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ നൂറു നൂറു തടസ്സങ്ങളെയും ഉടക്കുകളെയും തരണം ചെയ്ത് ലോകൈക മനോഹരവും ദേശീയാന്തസ്സിന്റെ പ്രതീകവുമായ സ്മാരകം പടുത്തുയര്‍ത്തിയ ഏകനാഥജി ഇഡ്ഡലി തിന്നുന്നതില്‍ പോലും തനതായ വ്യക്തിത്വം കാട്ടിയെന്നു മാത്രം.

പി. നാരായണന്‍ by പി. നാരായണന്‍
Mar 29, 2020, 03:00 am IST
in Varadyam

ഇത്തവണത്തെ ഇത്തവണത്തെ സംഘപഥത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു ഖേദപ്രകടനം ആവശ്യമാകുന്നു. അതു കേവലം ‘പ്രകടന’മല്ല ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുതന്നെ ഉയരുന്നതാണ്. കഴിഞ്ഞയാഴ്ച ഈ പംക്തിയിലെ പരാമര്‍ശങ്ങളില്‍ വസ്തുതാപരമായി വന്ന തെറ്റ് അക്ഷന്തവ്യം തന്നെയായിരുന്നു. കേസരിച്ചേട്ടന്‍ എന്ന ആ പ്രകരണത്തില്‍ കൂരോപ്പടയിലെ മൂന്നു പഴയ സ്വയംസേവകരെ പരാമര്‍ശിച്ചിരുന്നു.  അവരില്‍ പൂനെയില്‍ ഉയര്‍ന്ന ചുമതലവഹിച്ചിരുന്ന സദാശിവന്‍ എന്നു പറഞ്ഞിരുന്നത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ശ്രീനിവാസനെപ്പറ്റി ആയിരുന്നു. പാതായ്‌ക്കര വാസുദേവന്‍ മാസ്റ്ററുമായി അവസാന സ്ഥാനത്തിന് മത്സരമുണ്ടായത്, അപ്പുക്കുട്ടന്‍ എന്നു പരാമര്‍ശിച്ചതും ശരിയല്ല അവിടെ സദാശിവന്‍ എന്നായിരുന്നു വേണ്ടിയത്. ശ്രീനിവാസന്‍ സ്വര്‍ഗസ്ഥനായി. മറ്റു രണ്ടു പേരോടുമാണ് ഖേദം അറിയിക്കുന്നത്. പ്രസ്തുത ലേഖനം വായിച്ച രണ്ടുമൂന്നു പേര്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചുവെങ്കിലും ഈ പിശക് അവരുടെ ശ്രദ്ധയില്‍ പെടില്ല എന്നുതോന്നുന്നു. ജന്മഭൂമിയിലെ ദല്‍ഹി ലേഖകന്‍ സന്ദീപ് അതു ചൂണ്ടിക്കാട്ടി സന്ദേശമയച്ചതിന് അപാരമായ നന്ദി.

തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്‌കിന് എവിടെയോ ശൂന്യസ്ഥലമുണ്ടായി എന്നു സംശയിക്കുന്നു. പ്രായാധിക്യമായപ്പോള്‍ അവിടെ പൂപ്പല്‍ പിടിച്ചിട്ടുണ്ടാവാം. അതു ലേസര്‍ പ്രയോഗംകൊണ്ടു മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല.

മാവേലിക്കരയിലെ പഴയകാല സ്വയംസേവകനും,  ഇപ്പോള്‍ ആലപ്പുഴയില്‍ വിശ്രമജീവിതം നയിക്കുന്ന ആളുമായ  ആര്‍. രുദ്രന്‍ മൂന്നാഴ്ച മുന്‍പ് നീണ്ട ഒരു കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ സി.ആര്‍. രാഘവന്‍ നായര്‍ അവിടെ സംഘത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ രക്ഷാധികാരിയായ സംഘചാലകനായിരുന്നു. 1987 മുന്‍പ് മിക്ക സംഘാധികാരിമാര്‍ക്കും അദ്ദേഹം ആതിഥേയനായിട്ടുണ്ട്. അവര്‍ക്കൊക്കെ ഭക്ഷണം വിളമ്പാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ത്ഥത രുദ്രന്റെ വാക്കുകളിലുണ്ട്. പൂജനീയ ഗുരുജിക്കൊഴികെ എല്ലാ ഉയര്‍ന്ന സംഘാധികാരിമാര്‍ക്കും ആഹാരം നല്‍കിയതിനെക്കുറിച്ചു അമ്മയുടെ ചാരിതാര്‍ത്ഥ്യവും കത്തില്‍ പറയുന്നുണ്ട്. ഇഡലിയില്‍ വിരല്‍കൊണ്ടു കുഴിയുണ്ടാക്കി അതില്‍ നെയ് ഉരുക്കിയൊഴിച്ച് സാമ്പാറില്‍ മുക്കി കഴിച്ച ഏകനാഥ്ജി രുദ്രനു വിസ്മയമായിരുന്നുവത്രേ, ആ വീട്ടിലെ കുട്ടികള്‍ക്കും, കന്യാകുമാരിയിലെ സമുദ്ര ത്രിവേണിയില്‍ പൊങ്ങിക്കിടന്ന, ഇഡ്ഡലിപോലത്തെ പാറയില്‍ എത്രയോ വരകളും കുഴികളും ഇട്ട് അതിനുമേല്‍ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ നൂറു നൂറു തടസ്സങ്ങളെയും ഉടക്കുകളെയും തരണം ചെയ്ത് ലോകൈക മനോഹരവും ദേശീയാന്തസ്സിന്റെ പ്രതീകവുമായ സ്മാരകം പടുത്തുയര്‍ത്തിയ ഏകനാഥജി ഇഡ്ഡലി തിന്നുന്നതില്‍ പോലും തനതായ വ്യക്തിത്വം കാട്ടിയെന്നു മാത്രം.

സി.ആര്‍. രാഘവന്‍ നായരും തലശ്ശേരിയിലെ കെ.വി. ഗോപാലന്‍ അടിയോടിയും ഓരേ തരത്തില്‍പ്പെട്ട സംഘചാലകന്മാരായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. സാത്വിക പ്രകൃതിയും സംഘത്തോടുള്ള സമ്പൂര്‍ണ പ്രതിബദ്ധതയും നമ്മുടെ ശ്രദ്ധയില്‍ മായാതെ കിടക്കും. അടിയോടി വക്കീലിന്റെ വീട്ടില്‍ ആറുവര്‍ഷം ഞാന്‍ അന്തേവാസിയായിരുന്നു. സി.ആറിന്റെ വീട്ടില്‍ താമസിച്ചത് ഒറ്റ ദിവസം. പിന്നെ പലപ്പോഴും പോയിരുന്നുവെന്നുമാത്രം. 1968-ല്‍ എന്റെ അച്ഛനെ ശ്രീഗുരുജി തൊടുപുഴയിലെ സംഘചാലകനായി പ്രഖ്യാപിച്ചശേഷം അദ്ദേഹവും മേല്‍പ്പറഞ്ഞ രണ്ടുപേരുമായി സവിശേഷമായ അടുപ്പം ഉണ്ടായി. ബൈഠക്കുകളില്‍ പങ്കെടുക്കുമ്പോള്‍ അനൗപചാരിക സമയങ്ങളില്‍ അവരെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

ഫെബ്രുവരി മാസം ഒടുവില്‍ ‘മരണത്തെ വെല്ലുവിളിച്ചവരി’ലെ ശിവദാസന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം പോയതിന്റെ വിവരം സംഘപഥത്തില്‍ വന്നതാണ് രുദ്രനെ ദീര്‍ഘമായി എഴുതാന്‍  പ്രചോദിപ്പിച്ചത്. മാവേലിക്കര പ്രചാരകനായിരിക്കെയായിരുന്നു ശിവദാസനെ പോലീസ് അറസ്റ്റ് ചെയ്ത് പൈശാചികമായ പീഡനങ്ങള്‍ക്കു വിധേയനാക്കിയത്. ഒട്ടേറെ പീഡനങ്ങള്‍ക്കും, ഹൈക്കോടതി വരെയെത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ശേഷമാണ് ശിവദാസന്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തറിയുന്നത്. അന്നദ്ദേഹത്തിനു വേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത് സംഘചാലകനായിരുന്ന സി.ആര്‍. സാറായിരുന്നു. അഡ്വക്കേറ്റ് കെ.രാംകുമാറും. ഹര്‍ജിയുടെ പകര്‍പ്പും രുദ്രന്‍ അയച്ചുതന്നിട്ടുണ്ട്. ഹര്‍ജിക്കാരനെത്തന്നെ മിസാ തടവുകാരനാക്കുകയാണ് അന്ന് അധികൃതര്‍ ചെയ്തത്. വൈക്കം ഗോപകുമാറും ശിവദാസനും, സി.ആര്‍. സാറും മറ്റു മിസക്കാരോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടിയന്തരാവസ്ഥയുടെ ശിഷ്ടകാലം കഴിച്ചു. സി.ആര്‍. സാറിന്റെ ഷഷ്ടിപൂര്‍ത്തി ജയിലില്‍ തന്നെ ആയിരുന്നു. സെന്‍ട്രല്‍ ജയിലില്‍നിന്ന് രുദ്രന്റെ അമ്മയ്‌ക്ക് ദാസന്‍ അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റും കൂടെ ചേര്‍ത്തിട്ടുണ്ട്.

1967 ലെ പാലക്കാട് നൂറണി ഹൈസ്‌കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ രുദ്രന്‍ പരിശീലനത്തിനെത്തിയിരുന്നു. ആ വര്‍ഗില്‍  എനിക്ക് ബൗദ്ധിക് വകുപ്പിലായിരുന്നു ചുമതല. പരമേശ്വര്‍ജിയും ബൗദ്ധിക് പ്രമുഖായി മുഴുവന്‍ സമയവും ഉണ്ടായിരുന്നു. തമിഴ്‌നാടും കേരളവും ഒരുമിച്ചായിരുന്നു ആ വര്‍ഷത്തെ ശിബിരം. തമിഴ് ബൗദ്ധിക് പ്രമുഖ് രാമഗോപാലനും.

ശിബിരത്തിന്റെ അനുഭവങ്ങള്‍ രുദ്രന്‍ ഓര്‍മിക്കുന്നുണ്ട്. അവസാന ദിവസങ്ങള്‍ വരെ അനുശാസനത്തിന്റെ കയര്‍ കെട്ടിമുറുക്കിയ നിലയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പരീക്ഷകളും മറ്റും കഴിഞ്ഞ് ചര്യകളിലും മനസ്സിനും അയവു വരുത്താന്‍ ‘ഹാപ്പി പ്രോഗ്രാം’ എന്നു അന്നു വിളിച്ചിരുന്ന ഒരു അനൗപചാരിക പരിപാടി ഉണ്ടായിരുന്നു. രുദ്രന്റെ നേതൃത്വത്തില്‍ മാവേലിക്കരയിലെ ശിക്ഷാര്‍ത്ഥികള്‍ തയാറാക്കിയ ഒാട്ടന്‍തുള്ളല്‍ രുദ്രന്‍ അയച്ചുതന്ന കടലാസുകളില്‍പ്പെടുന്നു. അതിന്റെ ഏതാനും ഭാഗങ്ങള്‍ അരനൂറ്റാണ്ടിനുശേഷം അനുസ്മരിക്കുന്നതു രസകരമായിരിക്കും. അതില്‍ പരാമര്‍ശിക്കപ്പെട്ടവര്‍തന്നെ തുറന്നാസ്വദിച്ച പരിപാടിയായിരുന്നു അത്.

സംഘസുവിശേഷം (25-5-1967)

അക്കാലത്താ പാലക്കാട്ട്

ചൊല്‍ക്കൊണ്ടീടും ആറണിതന്നില്‍

സംഘത്തിന്നുടെ ശിക്ഷാശിബിരേ

വന്നിഹപെട്ടു കുടുങ്ങീ ഞങ്ങള്‍

ശിബിരവിശേഷമുരച്ചീടുവതിനായ്

ഭാസ്‌കര്‍റാവുജി തുണ ചെയ്യ്യേണം

എന്നാലിനിയൊരു കഥയുരചെയ്യാം

എന്നുടെ വായില്‍ തോന്നിയപ്പോലെ

അടുക്കളതന്നിലുരുണ്ടുനടക്കും

നമ്മുടെ ശ്രീമാന്‍ ഹരിയേട്ടന്‍തന്‍

പയറും മുതിരയുമൊക്കെക്കൂട്ടി

തന്നതുതിന്നുതുടങ്ങിയമൂലം

കുതിരകള്‍പോലെ പ്രഡീനും സണ്ടീന്‍

ചാടിത്തുള്ളി നടപ്പൂ ഞങ്ങള്‍

സെര്‍വിങ് ലീഡര്‍ സി.പി. ചേട്ടന്‍

കണ്ണുകള്‍കൊണ്ടുക്രമിക തുടങ്ങി

ചുരികാമീശന്‍ അപ്പുക്കുട്ടന്‍

ഗുസ്തിയിലടിയറവായികൂവേ!

പാറ്റണ്‍ടാങ്കിന് സമമായിട്ട്

തടിച്ചുകൊഴുത്ത പെരച്ചേട്ടന്‍ താന്‍

പെരുമലപോലെ സിദ്ധയില്‍നിന്ന്

്രകമികകളിങ്ങനെ ചെയ്തീടുന്നു

വണ്ണന്‍വാഴകണക്കെതടിച്ചൊരു

പൊണ്ണന്‍ പി.പി. ഗോപാലേട്ടന്‍.

ജാനകീരാമന്‍തന്നുടെ തൊപ്പി

നോക്കാന്‍ ‘ഛോട്ടാ’ പ്ലെയിനേറുന്നു.

വാടോമുത്തു മെഡിക്കല്‍ കഞ്ഞിയി-

ലുള്ളൊരു വറ്റുകള്‍ തപ്പാനായി

മുങ്ങിത്തപ്പാനിന്നിഹ ബഹുപണി

ശ്വാസംമുട്ടി ചത്തുംപോകും.

കിടന്നാലും ഇരുന്നാലും നടന്നാലും ഒരേപോലെ

ഉയരമുള്ളൊരു വീരന്‍ വയനാടന്‍ രത്‌നാകരന്‍

കുളിക്കാനായ് എണ്ണതേച്ച് സോപ്പിട്ടങ്ങിരിക്കുമ്പോള്‍

കുഴലിലെ ജലം നിര്‍ത്തി കുഴക്കിക്കും മഹാവീരന്‍

ഇനിയും  കഥ പലതുര ചെയ്തിടാന്‍

ഉണ്ടെന്നാലും സമയം നാസ്തി.

രുദ്രന്‍ പരാമര്‍ശിച്ച സംഘപഥത്തിലെ ചിത്രത്തില്‍ പഴയ പ്രചാരകന്‍ പി. വാസുദേവിന്റെയും ചിത്രമുണ്ട്. അദ്ദേഹം സംഘശിക്ഷാവര്‍ഗില്‍ വ്യായാമ യോഗ് പഠിപ്പിച്ചതിന്റെ കാര്‍ക്കശ്യം രുദ്രന്‍ വിവരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തില്‍ അദ്ദേഹത്തെ കണ്ടതിന്റെ ഓര്‍മയും അതില്‍നിന്നു പുതിയതായി ഉണര്‍ന്നുവത്രേ.

Tags: വാരാദ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അച്ഛനും മകനും

Varadyam

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

Varadyam

അന്നത്തെ പത്രം എന്റെ കൈവശമുണ്ട്

Varadyam

അന്തിമഹാകാലത്തെ അമൃതദര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.