Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ അവസാനിപ്പിച്ച് സിന്ധ്യയുടെ പടിയിറക്കം

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:51 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയുടെ ആധുനിക മുഖം. ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും വിദ്യാഭ്യാസം. അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയ ജീവിതം. താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം. പാര്‍ലമെന്റിലും പുറത്തും എതിരാളികള്‍ക്കെതിരെ പാര്‍ട്ടിയുടെ ശബ്ദം. ഇതെല്ലാമാണ് മഹാരാജാവെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അഭിസംബോധ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോര്‍ രാജകുടുംബാംഗം.  

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.  

ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ സംഘടനാ സംവിധാനവും ശക്തമാണ്. എന്നാല്‍ ബിജെപി

യുടെ യുവനിരയും അത്രത്തോളം ശക്തരല്ല. ഭാവിയാണ് അവരും ഉറ്റുനോക്കിയത്. ഏറ്റവും ജനകീയനായ യുവനേതാവെന്നാണ് സിന്ധ്യക്ക് ബിജെപി നല്‍കുന്ന വിശേഷണം. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ശക്തികേന്ദ്രം. 230 അംഗ നിയമസഭയില്‍ 34 സീറ്റ് ഈ മേഖലയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ നേതൃത്വത്തില്‍ 75 ശതമാനം സീറ്റുകളും ഇവിടെ കോണ്‍ഗ്രസ് നേടി. ബിജെപിയുടെ സീറ്റ് 18ല്‍നിന്ന് ഏഴായി കുറഞ്ഞു.  

സിന്ധ്യയുടെ രാജിയുടെ പ്രതിഫലനം എന്താകുമെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ സിന്ധ്യയുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം. മാസങ്ങളായി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിനെ ഇന്നലെ തിരക്കിട്ട് അധ്യക്ഷനായി പ്രഖ്യാപിച്ചത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

 2014ന് ശേഷം അരഡസനോളം മുന്‍ കേന്ദ്ര മന്ത്രിമാരും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും നാല് മുന്‍ അധ്യക്ഷന്മാരുമാണ് കോണ്‍ഗ്രസ് വിട്ടത്. ചെറിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.  

അതിന് ഫലവുമുണ്ടായി. സ്വാഭാവികമായി കോണ്‍ഗ്രസ് തകര്‍ന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പുണ്ടായിരുന്നു.  

എന്നാല്‍ ബിജെപിയിലെത്തുമോ സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന സംശയത്തിലായിരുന്നു നേതാക്കള്‍. 1996ല്‍ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags: congressjyothiradithya sindyaജ്യോതിരാധിത്യ സിന്ധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.