Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ അവസാനിപ്പിച്ച് സിന്ധ്യയുടെ പടിയിറക്കം

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:51 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയുടെ ആധുനിക മുഖം. ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും വിദ്യാഭ്യാസം. അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയ ജീവിതം. താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം. പാര്‍ലമെന്റിലും പുറത്തും എതിരാളികള്‍ക്കെതിരെ പാര്‍ട്ടിയുടെ ശബ്ദം. ഇതെല്ലാമാണ് മഹാരാജാവെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അഭിസംബോധ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോര്‍ രാജകുടുംബാംഗം.  

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.  

ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ സംഘടനാ സംവിധാനവും ശക്തമാണ്. എന്നാല്‍ ബിജെപി

യുടെ യുവനിരയും അത്രത്തോളം ശക്തരല്ല. ഭാവിയാണ് അവരും ഉറ്റുനോക്കിയത്. ഏറ്റവും ജനകീയനായ യുവനേതാവെന്നാണ് സിന്ധ്യക്ക് ബിജെപി നല്‍കുന്ന വിശേഷണം. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ശക്തികേന്ദ്രം. 230 അംഗ നിയമസഭയില്‍ 34 സീറ്റ് ഈ മേഖലയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ നേതൃത്വത്തില്‍ 75 ശതമാനം സീറ്റുകളും ഇവിടെ കോണ്‍ഗ്രസ് നേടി. ബിജെപിയുടെ സീറ്റ് 18ല്‍നിന്ന് ഏഴായി കുറഞ്ഞു.  

സിന്ധ്യയുടെ രാജിയുടെ പ്രതിഫലനം എന്താകുമെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ സിന്ധ്യയുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം. മാസങ്ങളായി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിനെ ഇന്നലെ തിരക്കിട്ട് അധ്യക്ഷനായി പ്രഖ്യാപിച്ചത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

 2014ന് ശേഷം അരഡസനോളം മുന്‍ കേന്ദ്ര മന്ത്രിമാരും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും നാല് മുന്‍ അധ്യക്ഷന്മാരുമാണ് കോണ്‍ഗ്രസ് വിട്ടത്. ചെറിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.  

അതിന് ഫലവുമുണ്ടായി. സ്വാഭാവികമായി കോണ്‍ഗ്രസ് തകര്‍ന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പുണ്ടായിരുന്നു.  

എന്നാല്‍ ബിജെപിയിലെത്തുമോ സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന സംശയത്തിലായിരുന്നു നേതാക്കള്‍. 1996ല്‍ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags: congressjyothiradithya sindyaജ്യോതിരാധിത്യ സിന്ധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.