Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സിനു കിട്ടിയ ജനകീയ തിരിച്ചടി

ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന മധ്യപ്രദേശ് രാഷ്‌ട്രീയം വഴിത്തിരിവിലായിരിക്കുന്നു. കമല്‍നാഥ് സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയ പിത്തലാട്ടങ്ങള്‍ക്കുനേരെ അതിശക്തമായ നിലപാടു സ്വീകരിക്കുകയും ക്രിയാത്മക രാഷ്‌ട്രീയത്തിന് വളക്കൂറ് വേണമെന്ന നിലപാടു സ്വീകരിക്കുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 03:00 am IST
in Editorial

ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന മധ്യപ്രദേശ് രാഷ്‌ട്രീയം വഴിത്തിരിവിലായിരിക്കുന്നു. കമല്‍നാഥ് സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയ പിത്തലാട്ടങ്ങള്‍ക്കുനേരെ അതിശക്തമായ നിലപാടു സ്വീകരിക്കുകയും ക്രിയാത്മക രാഷ്‌ട്രീയത്തിന് വളക്കൂറ് വേണമെന്ന നിലപാടു സ്വീകരിക്കുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരിക്കുകയാണ്.

അറുപതാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്നതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ മറുപടിയിലുണ്ട്. പതിനെട്ടു വര്‍ഷം ആത്മാര്‍ഥമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ അവസരം കിട്ടിയില്ല എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. രാഷ്‌ട്രീയ പ്രവര്‍ത്തനം ജയപ്രകാശ് നാരായണനെ പോലെയുള്ളവരില്‍ നിന്ന് പഠിക്കുന്നതിനു പകരം സ്വന്തം നേട്ടത്തിന്റെ തട്ടകത്തിലേക്ക് വഴി മറിഞ്ഞു എന്നു സിന്ധ്യ പരാതിപ്പെടുന്നു. കമല്‍നാഥിന്റെയും സംഘത്തിന്റെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അണിയറയില്‍ നടന്നതൊക്കെ കൃത്യമായി അറിഞ്ഞയാളാണ് ജ്യോതിരാദിത്യ.

അഭിമാനാര്‍ഹവും നിസ്തുലവും പ്രചോദനാത്മകവുമായ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ മൂശയിലൂടെ വളര്‍ന്നുവന്ന ആ യുവനേതാവ്, കൃത്യമായ നീക്കങ്ങളിലൂടെയും നിലപാടുകളിലൂടെയും മുന്നേറുകയായിരുന്നു. മുത്തശ്ശിയും അമ്മായിമാരും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെക്കുറിച്ച് ജ്യോതിരാദിത്യക്ക് ആരും ക്ലാസ് കൊടുക്കേണ്ട കാര്യമില്ല. അച്ഛന്റെ രാഷ്‌ട്രീയത്തിലൂടെ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ എന്തോ ഒരു അരുതായ്‌ക അദ്ദേഹത്തെ വലയം ചെയ്തിരുന്നു. തന്റെ അവസരങ്ങളെ ബോധപൂര്‍വം അട്ടിമറിക്കുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കുകയായിരുന്നു ജോതിരാദിത്യ. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷയില്‍ അക്ഷീണം പ്രവര്‍ത്തിച്ചെങ്കിലും അരുകിലേക്ക് തള്ളി മാറ്റുന്നതിനായിരുന്നു കമല്‍നാഥും സംഘവും ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അട്ടിമറി നടന്നതെന്ന് തികച്ചും വ്യക്തമായിരുന്നു. അതിന്റെ മുറിവും പേറിയാണ് ജ്യോതിരാദിത്യ മുന്നോട്ടു പോയത്. ഒടുവില്‍ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിലും അപമാനകരമായ നീക്കം ബോധ്യപ്പെട്ട അദ്ദേഹം ഇനി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് നിശ്ചയിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ ചുരുങ്ങിയ സീറ്റിന് ഭരണം നഷ്ടപ്പെട്ട ബിജെപിയെ സംബന്ധിച്ചിടത്തോളം ജ്യോതിരാദിത്യ അന്യ വ്യക്തിയല്ല. അദ്ദേഹത്തിന്റെ രക്തബന്ധുക്കളില്‍ പ്രമുഖരായവരൊക്കെ ബിജെപിയുടെ ഉന്നത നേതൃനിരയില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമാണ്. ഗ്വാളിയോര്‍ രാജകുടുംബത്തിലെ ഈ ഇളമുറക്കാരന് അതുകൊണ്ടുതന്നെ മറ്റൊരു പാര്‍ട്ടിയിലേക്കു പോകുകയാണെന്ന തോന്നലും ഉണ്ടാവില്ല. ജനങ്ങളെ സേവിക്കുകയും അവര്‍ക്ക് കൈത്താങ്ങായി നില്‍ക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്റെ സംസ്‌കാരത്തിനൊത്ത് മുന്നേറാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന തിരിച്ചറിവാണ് നേര്‍വഴിക്ക് പോകാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. അതിനൊപ്പം നില്‍ക്കാന്‍ ഇരുപതോളം സാമാജികരും തീരുമാനിച്ചു.

കോണ്‍ഗ്രസിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കുള്ള തിരിച്ചടിയായി കൂടിവേണം ഇവരുടെ രാജിയെ കാണാന്‍. വൃദ്ധ നേതൃത്വങ്ങളുടെ ദൂരക്കാഴ്ചയില്ലാത്ത നിലപാടുകളുടെ ആകെത്തുകയാണ് മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ കാണുന്നത്. മാര്‍ച്ച് 16ന് ആരംഭിക്കേണ്ട ബജറ്റ് സമ്മേളനം ഇതോടെ അനിശ്ചിതത്വത്തിലായി. എല്ലാ അനുനയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായി നാണം കെടാതിരിക്കാനുള്ള ഉപായമായേ അതിനെ വിലയിരുത്താനാവൂ. എന്നാല്‍ അതിനു മുമ്പുതന്നെ ജ്യോതിരാദിത്യ രാജി സമര്‍പ്പിച്ചിരുന്നു എന്നതാണ് വസ്തുത.

ബിജെപിക്കെതിരെ പെരുംനുണയുടെ പെരുമ്പറ കൊട്ടി ആഘോഷിച്ചിരുന്ന കോണ്‍ഗ്രസിന് ഞെട്ടലാണ് മധ്യപ്രദേശ് സംഭവവികാസങ്ങള്‍. അവര്‍ക്ക് ചങ്കിടിപ്പായി രാജസ്ഥാനും മഹാരാഷ്‌ട്രയും തൊട്ടടുത്തുണ്ട്. സിഎഎ നിയമമുള്‍പ്പെടെ കൊണ്ടുവന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസിന് കിട്ടിയ ജനകീയ തിരിച്ചടിയാണ് ജ്യോതിരാദിത്യയുടെയും സാമാജികരുടെയും രാജിയും തുടര്‍ന്നുള്ള സംഭവഗതികളും. ജനങ്ങളുടെ ഹൃദ്‌സ്പന്ദനങ്ങള്‍ അറിയുന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.