Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

രത്‌നകുമാറിന്റെ മാസ വരുമാനം മുക്കാല്‍ ലക്ഷത്തിന് മുകളില്‍

ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 02:58 pm IST
in Agriculture

പശുവളര്‍ത്തല്‍ വരുമാനമാക്കിയ രത്‌നകുമാര്‍ ദിവസവും കറക്കുന്നത് പതിനഞ്ച് പശുക്കളെ. മാസവരുമാനം 75,000 രൂപയിലധികം. വിളപ്പില്‍ശാല നെടുങ്കുഴി സത്യവിലാസം വീട്ടില്‍ രത്‌നകുമാര്‍ പശുവളര്‍ത്തല്‍ ആരംഭിച്ചിട്ട് വര്‍ഷം 40 കഴിഞ്ഞു. 1980-ല്‍ എസ്എസ്എല്‍സി പാസായ ശേഷം തുടര്‍പഠനത്തിന് പോകാതെ കറവ തൊഴിലാക്കി. വീടിന് സമീപത്തെ അഞ്ചുവീടുകളിലെ പശുക്കളെ കറക്കുവാന്‍ പരിശീലിച്ചു. ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

കറവ തൊഴിലാക്കി നടന്നപ്പോള്‍ രത്‌നകുമാര്‍ സ്വന്തമായി പശുവിനെ വളര്‍ത്തന്‍ ആഗ്രഹിച്ചു. സ്വന്തമായി പശു ഉണ്ടായിരുന്നുവെങ്കില്‍ കറവ കൈവശം ഉള്ളതിനാല്‍ ആ രൂപ കൂടി മിച്ചം പിടിക്കാമായിരുന്നുവെന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ അന്ന് സാമ്പത്തികം അനുകൂലമല്ലായിരുന്നു. ഇതറിഞ്ഞ തന്റെ ഇടവക വികാരിയായിരുന്ന ഫാ. തോമസ് രണ്ട് കറവപ്പശുക്കളെ വാങ്ങി നല്‍കി. ഇതായിരുന്നു പശുവളര്‍ത്തലിലെ ആദ്യപ്രചോദനം.

ദാനം കിട്ടിയ ജേഴ്‌സി പശുക്കളെ നന്നായി വളര്‍ത്തി. അവയുടെ കന്നുകുട്ടികളെ അടുത്ത തലമുറയിലേക്ക് പ്രത്യേകം പരിഗണനകള്‍ നല്‍കി വളര്‍ത്തി. മൂരിക്കുട്ടികളെ (കാളകളെ) മാത്രം വിറ്റു. അങ്ങനെ പെറ്റുപെരുകിയ പശുക്കളില്‍ ഗുണമേന്മയുള്ളവയെ വളര്‍ത്തും. ഇന്ന് രണ്ട് തൊഴുത്തുകളിലായി കാണുന്ന 21 പശുക്കളും തോമസ് അച്ചന്‍ ദാനം നല്‍കിയ പശുക്കളുടെ സന്തതി പരമ്പരകളാണ്.

ഇപ്പോള്‍ 15 പശുക്കള്‍ കറവയുണ്ട്. സ്വന്തമായി കറക്കുന്നതിനാല്‍ ആ വകയില്‍ 15,000 രൂപ മാസം ലാഭിക്കുന്നു. പിന്നെ ദിവസം 2000 രൂപവരെ ശരാശരി ലാഭം കിട്ടുന്നു. ഒരുദിവസം 225 ലിറ്റര്‍ പാല്‍ വരെ ലഭിക്കും. ഇതില്‍ 25 ലിറ്റര്‍ പാല്‍ അയല്‍വീട്ടുകാര്‍ വങ്ങും. ബാക്കി 200 ലിറ്റര്‍ പാല്‍ വിളപ്പില്‍ശാല ക്ഷീര സഹകരണ സംഘത്തിന് നല്‍കുന്നു. ചാണകം ഉണക്കിയാണ് വില്‍പ്പന. ഒരുചാക്കിന് 80 രൂപ തന്ന് കര്‍ഷകര്‍ കൊണ്ടുപോകും. വീട്ടാവശ്യത്തിന് ചാണകത്തില്‍ നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സ്ലറി പുല്‍ത്തോട്ടത്തിന് വളമായി വെള്ളത്തിലൂടെ നല്‍കും.

40 വര്‍ഷത്തെ കറവയും പശുവളര്‍ത്തലില്‍ നിന്നും നേടിയതാണ് ഇരുനിലയുള്ള വീട്. മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ എന്നിവയും ഉളള രത്‌നകുമാറിന് കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയില്‍നിന്നും 50,000 രൂപ സബ്‌സിഡി ലഭിച്ചിരുന്നു.  

Tags: incomeRathnakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

Kerala

ശബരിമല വരുമാനം 332.77 കോടി രൂപ കവിഞ്ഞു

Kerala

പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം

Kerala

കെഎസ്ആര്‍ടിസി പ്രതിദിന ടിക്കറ്റ് വരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിലയിലെത്തി

Kerala

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു, ഏക വരുമാന മാര്‍ഗം ഇല്ലാതായതിന്റെ ദുഖത്തില്‍ റഫീഖ്

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.