ന്യൂദല്‍ഹി : സെന്‍സസും, ദേശീയ ജനസംഖ്യാ രജിസ്ട്രേഷനും ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സെന്‍സസിന്റെ ആദ്യഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ആരംഭിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉടന്‍ വേണമെന്നാണ് നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച 14 പേജുള്ള കത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സെന്‍സസിന്റെ ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. എന്‍പിആര്‍ ആദ്യ ഘട്ടത്തിനൊപ്പം വേണമെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ 14 പേജുള്ള കത്താണ് നല്‍കിയിട്ടുള്ളത്.
സെന്‍സസ് സംബന്ധിച്ചും എന്‍പിആര്‍ സംബന്ധിച്ചുമുള്ള പൂര്‍ണ നടപടികളുടെ നിര്‍ദേശങ്ങള്‍ കത്തിലുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് കത്ത് കൈമാറിയിരിക്കുന്നത്. കത്ത് പ്രകാരം സെന്‍സസ് നടപടികള്‍ക്കുള്ളത് രണ്ട് ഭാഗങ്ങളാണ്. വീടുകളുടെ ക്രമീകരണവും വിവര ശേഖരണവുമാണ് ആദ്യ ഘട്ടത്തിലുള്ളത്. ജനസംഖ്യ രേഖപ്പെടുത്തല്‍ 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയുള്ള രണ്ടാം ഘട്ടത്തിലാണ്. എന്‍പിആര്‍ നടപടികള്‍ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കണം.
അത്സമയം ചോദ്യാവലി സംബന്ധിച്ച് സംസ്ഥാനങ്ങളോട് പരശോധിച്ച് വ്യക്തത വരുത്താനും രജിസ്ട്രാര്‍ ജനറല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍സസ് രേഖകളില്‍ 34 ചോദ്യങ്ങളാണുള്ളത്. ജനസംഖ്യാ രജിസ്റ്ററില്‍ 14 ചോദ്യങ്ങളുമുണ്ട്. മാതൃഭാഷ ഏതെന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ നിര്‍ബന്ധമാണെന്നും രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: