Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ട് വര്‍ഷത്തിനിടെ 33 മരണം കേസും പോസ്റ്റുമോര്‍ട്ടവുമില്ല; പുതുജീവന്റെ വളര്‍ച്ചയില്‍ ദുരൂഹത

എട്ടുവര്‍ഷത്തിനിടെ 33 ദുരൂഹ മരണങ്ങള്‍, അതില്‍ ആറെണ്ണം ആത്മഹത്യ. ഒരെണ്ണത്തിനു പോലും കേസില്ല. ആത്മഹത്യ ചെയ്തവര്‍ക്കുപോലും പോസ്റ്റുമോര്‍ട്ടമില്ല. ഇതെല്ലാം അരങ്ങേറിയിട്ടും ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം അടിക്കടി തഴച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 09:58 am IST
in Kerala

കോട്ടയം: എട്ടുവര്‍ഷത്തിനിടെ 33 ദുരൂഹ മരണങ്ങള്‍, അതില്‍ ആറെണ്ണം ആത്മഹത്യ. ഒരെണ്ണത്തിനു പോലും കേസില്ല. ആത്മഹത്യ ചെയ്തവര്‍ക്കുപോലും പോസ്റ്റുമോര്‍ട്ടമില്ല. ഇതെല്ലാം അരങ്ങേറിയിട്ടും ചങ്ങനാശ്ശേരിയിലെ  പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം അടിക്കടി തഴച്ചു. ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി അന്തേവാസികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അന്തേവാസികളുടെ മരണം നിസ്സാരവത്കരിച്ച് അവതരിപ്പിക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനമെന്ന് ആരോപണം ഉയരുന്നു.  

ചങ്ങനാശേരി പായിപ്പാട്ട് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മരണങ്ങളുടെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 2012 മുതല്‍ 2020 വരെ 33 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ആറ് പേര്‍ ആത്മഹത്യ ചെയ്തതാണ്.

ഇരുപത്തിരണ്ടു പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ 66 അന്തേവാസികളുണ്ട്. പായിപ്പാട് പഞ്ചായത്തില്‍പ്പെട്ട കോട്ടമുറി ഭാഗത്ത്  പാടം നികത്തിയ സ്ഥലത്ത് 2012ലാണ് അമ്മവീട് എന്ന പേരില്‍ കേന്ദ്രം ആരംഭിച്ചത്. തുടര്‍ന്ന് സമീപപ്രദേശത്തെ 93 സെന്റ് പാടവും വാങ്ങി മണ്ണിട്ടുയര്‍ത്തി കെട്ടിടം സ്ഥാപിച്ചു. കെട്ടിടത്തിന് നമ്പറിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോളാണ് പഞ്ചായത്ത് അധികാരികള്‍ അറിയുന്നത് കെട്ടിടം സ്ഥിതിചെയ്യുന്നത് പാടംനികത്തിയ സ്ഥലത്താണെന്ന്. അതോടെ കേന്ദ്രത്തിന്റെ അപേക്ഷ പഞ്ചായത്ത് തള്ളി.  

കഴിഞ്ഞമാസം ഒരാഴ്ചക്കുള്ളില്‍ മൂന്ന് അന്തേവാസികള്‍ ഇവിടെ മരിച്ചതോടെയാണ് ഇവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റി പുറംലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഷെറിന്‍ (44), ഗിരീഷ്(41), ഏബ്രഹാം യൂഹാനോന്‍(21) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച 33 പേരില്‍  പതിനാറ് പേര്‍ 60 വയസില്‍ താഴെയുള്ളവരും ബാക്കിയുള്ളവര്‍ അറുപത് വയസിന് മുകളില്‍ ഉള്ളവരുമാണ്. മാനസികരോഗികളെയും മദ്യപാനികളെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. അമിതമായ തുകയാണ് ഇവരുടെ ബന്ധുക്കളില്‍ നിന്നും ഈടാക്കുന്നത്.

ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും  അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിഎം അനില്‍ ഉമ്മന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ല. അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമാകുന്നു. ഇവിടുത്തെ അന്തേവാസികള്‍ക്ക് ന്യൂമോണിയ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളിലെ ഈയത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. ഈയത്തിന്റെ അളവ് കൂടിയാലും മരണം സംഭവിക്കാം. സംഭവം വിവാദമായതോടെ 17 അന്തേവാസികളെ വീട്ടുകാര്‍ കൊണ്ടുപോയി.  സ്ഥാപനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് പായിപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.