Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളത്തൂപ്പുഴയിലെപാക് നിര്‍മിത വെടിയുണ്ടകള്‍ ; ഇറച്ചിക്കടകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനമെന്ന് സംശയം

തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Feb 27, 2020, 08:58 am IST
in Kerala

കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ പാതയോരത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധമുള്ള ഇറച്ചിക്കച്ചവടക്കാരെയും കോഴിക്കച്ചവടക്കാരെയും സംശയിക്കുന്നു. വെടിയുണ്ടകള്‍ കണ്ടെടുത്ത സ്ഥലത്തുനിന്നുകിട്ടിയ വൈദ്യുതിബില്ലിന്റെ ഉടമസ്ഥനായ കോഴിക്കച്ചവടക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്തു.

തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കുളത്തൂപ്പുഴയിലും പരിസരത്തും ധാരാളം അനധികൃത ഇറച്ചിക്കടകളും കോഴിക്കടകളുമുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ധാരാളം വാഹനങ്ങള്‍ അതിര്‍ത്തികടന്ന് കുളത്തൂപ്പുഴയിലും കിഴക്കന്‍ വനമേഖലകളിലും എത്താറുണ്ട്. കൂടാതെ തമിഴ്‌നാട്ടിലുള്ള അനേകമാളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്ന വ്യാജേന തമ്പടിക്കുന്നുമുണ്ട്. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഈ മേഖലയില്‍ പണിയെടുക്കുന്നു. അടുത്തിടെ കുളത്തൂപ്പുഴയ്‌ക്കു സമീപമുള്ള അഞ്ചലിലെ ഇറച്ചിക്കടയില്‍ ആസാം സ്വദേശിയായ ക്രിമിനല്‍ സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി മതംമാറി ഒളിവില്‍ താമസിച്ചിരുന്നതും അഞ്ചലിലാണ്. വിസാ കാലാവധി കഴിഞ്ഞിട്ടും നിയമം ലംഘിച്ച് ഇവിടെ താമസിച്ച ഇവര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല.

രാത്രികാലങ്ങളില്‍ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ നിര്‍ബാധം സഞ്ചരിക്കുന്ന ഇതര സംസ്ഥാനവാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമില്ല. കന്നുകാലി കടത്തിന്റെയും കോഴി വ്യാപാരത്തിന്റെയും മറവില്‍ ഭീകരവാദപ്രവര്‍ത്തനത്തിനുള്ള പണവും ആയുധങ്ങളും കിഴക്കന്‍ മേഖലയില്‍ എത്തുന്നുവെന്ന ആരോപണം ശക്തമാണ്. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കേരള പോലീസ് ശക്തമായ നടപടി എടുത്തില്ലെന്നും പറയപ്പെടുന്നു. എന്നാല്‍, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ സജീവമാണ്. വെടിയുണ്ടകള്‍ കണ്ടെടുത്തശേഷം തമിഴ്‌നാട്ടിലെ തെങ്കാശി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ സംശയിക്കപ്പെടുന്ന നിരവധി പേരെ  അവര്‍ ചോദ്യം ചെയ്തു. കളിയിക്കാവിളയില്‍ പോലീസുകാരനെ ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊന്ന സംഭവത്തിനുശേഷം തമിഴ്‌നാട് പോലീസ് സംശയമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍  ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കേരളത്തിലെ ചില പ്രദേശങ്ങളിലാണ് സംരക്ഷണം കൊടുക്കുന്നതെന്ന് തമിഴ്‌നാട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കൊല്ലത്തെ കുളത്തൂപ്പുഴ മേഖല. വനത്താല്‍ ചുറ്റപ്പെട്ട  പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് പരിശീലനം നടത്താനും തങ്ങാനുമുള്ള സൗകര്യങ്ങള്‍ പ്രദേശത്തെ ചില ഭീകരവാദ ബന്ധമുള്ളവര്‍ ഒരുക്കി കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുകയാണ്.

തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി മനഃപൂര്‍വം ഭീതി സൃഷ്ടിക്കുന്നതിനാണ് ഭീകരര്‍ വെടിയുണ്ടകള്‍  വലിച്ചെറിഞ്ഞതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപാരത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തുകയും മാവോയിസ്റ്റ്-ജിഹാദി ഭീകരപ്രവര്‍ത്തനത്തെ തടയുകയും വേണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

World

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Kerala

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

പുതിയ വാര്‍ത്തകള്‍

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.