കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു കന്യാസ്ത്രി കൂടി. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രിയുടെ മൊഴിയിലുണ്ട്.
നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗീക പീഡനക്കേസിലെ 14ാം സാക്ഷിയാണ് മൊഴി നല്‍കിയത്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പരാതിക്കാരി. എന്നാല്‍ പരാതിയില്‍ പോലീസ് കേസെടുത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പോലീസിന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: